മലപ്പുറം: സിപിഎം പ്രാദേശിക നേതൃത്വം അൽപ്പം സ്‌നേഹം കാണിച്ചിരുന്നെങ്കിൽ റസാഖ് മരിക്കില്ലായിരുന്നുവെന്ന് ബന്ധുവും സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ ജമാലുദ്ദീൻ പയമ്പ്രോട്ട്. ബുർഷ്വ വർഗത്തിൽ നിന്ന് നീതി ലഭിക്കില്ലെന്ന് വന്നപ്പോഴാണ് മരണമാണ് സമരം എന്ന് സമരം എന്ന് റസാഖ് തീരുമാനിച്ചതെന്നും ജമാലുദ്ദീൻ പറയുന്നു.
എസ്ഡിപിഐ പ്രവർത്തകന്റെ ഫാക്ടറിക്ക് സിപിഎം പിന്തുണ നൽകുന്നത് എന്തിനാണെന്നും ജമാലുദ്ദീൻ ചോദിക്കുന്നു. ” സിപിഎമ്മിന് പഞ്ചായത്ത് ഭരണം കിട്ടിയപ്പോൾ സന്തോഷിച്ചയാളാണ് റസാഖ്. എന്നാൽ ഒരു കീടം മരിച്ചുവെന്നായിരുന്നു റസാഖിന്റെ മരണം അറിഞ്ഞപ്പോൾ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണം. പാർട്ടിയെ ഞാൻ തള്ളിപ്പറയില്ല. എന്നാൽ പ്രാദേശിക നേതൃത്വം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെന്നും” ജമാലുദ്ദീൻ ആരോപിക്കുന്നു.
അതേസമയം റസാഖിന്റെ മരണത്തിൽ സിപിഎം പ്രാദേശിക നേതാക്കൾ ഇടപെടൽ ഉൾപ്പെടെ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഭാര്യ ഷീജ കൊണ്ടോട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Discussion about this post