തിരുവനന്തപുരം ; പേപ്പട്ടിയെയും കമ്യൂണിസ്റ്റുകാരെയും ഒരുമിച്ച് കണ്ടാൽ ജനങ്ങൾ പേപ്പട്ടിയോട് പോകാൻ പറഞ്ഞ് കമ്യൂണിസ്റ്റുകാരെ തല്ലുന്ന കാലം വിദൂരമല്ലെന്ന് ബിജെപി നേതാവ് അഡ്വ എസ് സുരേഷ്. അഴിമതിയും കൊള്ളയും നടത്തി ദ്രോഹിക്കുന്ന ഇടതുപക്ഷത്തെ പൊതു ജനം വെറുത്തുകഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. കണ്ടല ബാങ്കിൻറെ തട്ടിപ്പിനെതിരെ ബിജെപി മാറനല്ലൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേഷ്.
ബാങ്കിന്റെ പ്രസിഡന്റ് സാധാരണക്കാരോട് പറയുന്നത് പിണറായി വിജയൻ പത്ത് കോടി രൂപ തരാനുണ്ട എന്നാണ്. അത് കിട്ടുമ്പോൾ നിക്ഷേപ തുക മടക്കി നൽകാമെന്നും പറയുന്നു. അങ്ങനെ പറയാൻ പിണറായി വിജയൻ കമലേട്ടത്തിക്ക് സ്ത്രീധനം കിട്ടിയ വകയിൽ ഉള്ള പണം ആണോ നൽകുക എന്ന് സുരേഷ് ചോദിച്ചു. സാധാരണക്കാരൻ അവന്റെ ഒരായുസിന്റെ സമ്പാദ്യങ്ങൾ വിശ്വസിച്ച് നിക്ഷേപിച്ചത് മുഴുവൻ കൊള്ളയടിച്ച് കൊണ്ടുപോകുന്ന മാറനല്ലൂർ ബാങ്കിലെ സഖാക്കളെ പൊതുജനങ്ങൾ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവിനെ ജയിലിൽ അടച്ച ആർജവത്തോടെ കണ്ടല ബാങ്കിലെ അഴിമതിക്കാരെയും ജയിലിലടയ്ക്കാൻ കരുത്തുള്ള സർക്കാരാണോ ഇവിടെ ഭരിക്കുന്നത് എന്ന് അറിയാൻ താൽപര്യമുണ്ട്. പ്രസിഡൻറിൻറെയും ഭരണ സമിതി അംഗങ്ങളുടെയും ഭാര്യയുടെയും മക്കളുടെയും പേരിൽ ഉൾപ്പടെയുള്ള സ്വത്തുക്കൾ കണ്ടുകെട്ടി ഇവ വിറ്റ് നിക്ഷേപകരുടെ തുക നൽകാൻ സർക്കാർ തയാറാകണമെന്ന് സുരേഷ് ആവശ്യപ്പെട്ടു.
Discussion about this post