ധനുഷിനൊപ്പമുള്ള വിഐപി എന്ന സിനിമയ്ക്ക് ശേഷമാണ് അമലാപോൾ സിനിമാ ജീവിതത്തിൽ നിന്ന് പിന്നോട്ട് പോയത്. അതിന് പിന്നിലെ കാരണമെന്താണെന്ന് ആരാധകർക്ക് ഇന്നും അറിയില്ല .അമല പോളിന്റെ സിനിമാ ജീവിതം തകര്‍ത്തതിന് പിന്നിലെ വില്ലൻ രജനീകാന്താണെന്ന സംസാരമാണ് തമിഴ് ലോകത്ത് പ്രചരിക്കുന്നത്. അതിൽ സത്യമുണ്ടോ എന്നാണ് ആരാധകരും അന്വേഷിക്കുന്നത്. ഇതിന് പിന്നാലെ അമലയുടെ കരിയര്‍ തകര്‍ന്നതിനെ കുറിച്ച് മാദ്ധ്യമപ്രവർത്തകൻ ചെയ്യാര്‍ ബാലു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇതൊക്കെ യഥാർത്ഥ്യമാണോ സിനിമാ മേഖലയിലെ ഗോസിപ്പുകളാണോ എന്നത് ആർക്കും നിശ്ചയമില്ല.
കരിയറിന്റെ ഏറ്റവും പീക്കില്‍ നില്‍ക്കുന്ന സമയത്ത് ആണ് സംവിധായകന്‍ എ എല്‍ വിജയ് യുമായി അമലാ പോൾ പ്രണയത്തിലാവുന്നതും വിവാഹം നടക്കുന്നതും. രണ്ടു മതമായതുകൊണ്ടുതന്നെ വീട്ടുകാർക്ക് വിവാഹത്തിന് താത്പര്യമില്ലായിരുന്നു. അമലയുടെ തീരുമാനം ഉറച്ചതായതോടെ വിവാഹം നടന്നുവെങ്കിലും വളരെ പെട്ടെന്നുതന്നെ വിവാഹമോചനവും നടന്നു.
അമല പോള്‍ ഷൂട്ടിങിന് പോകുന്നതും പാതിരാത്രി കയറി വരുന്നതും ഒന്നും വിജയ്യുടെ വീട്ടുകാർക്ക് താത്പര്യമില്ലായിരുന്നു. ഇതോടെ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങി. ഒരുമിച്ച് പോകാന്‍ കഴിയില്ലെന്ന് വന്നതോടെ അമലയുടെ അമ്മ വന്ന് മകളെ കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അതിനുശേഷവും അമല അഭിനയം തുടർന്നു. ഇതിന് പിന്നാലെയാണ് സിനിമാ മേഖലയിൽ നിന്ന് അമല പിന്നോട്ട് പോയത്. എന്നാൽ വിവാഹജീവിതത്തിലെ പ്രശ്നങ്ങളല്ല അതിന് കാരണമായതെന്നാണ് ചെയ്യാർ ബാലു വെളിപ്പെടുത്തുന്നത്.
ധനുഷിനൊപ്പം അമല വിഐപി എന്ന ചിത്രം ചെയ്തതോടെയാണ് ഗോസിപ്പുകൾ അമലയെ തേടിയെത്തിയത്. ധനുഷിനൊപ്പം അഭിനയിക്കുന്ന നടിമാരെ കുറിച്ച് ഗോസിപ്പ് വരുന്നത് ഇതാദ്യമല്ലെങ്കിലും അമലയുമായുള്ള ഗോസിപ്പുകൾ അത്ര നിസാരമായി തമിഴകം വിട്ടുകളഞ്ഞില്ല. ഗോസിപ്പുകൾക്ക് നിയന്ത്രണമില്ലാതായപ്പോൾ രജനീകാന്ത് തന്നെ നേരിട്ട് അമലയെ വന്നു കണ്ടു എന്നാണ് പറയപ്പെടുന്നത്. മകളുടെ സങ്കടം കേട്ട് രജനികാന്ത് അമല പോള്‍ താമസിയ്ക്കുന്ന വീട്ടില്‍ പോയി സംസാരിച്ചു എന്നൊക്കെ കാട്ടു തീപോലെ ഗോസിപ്പുകളായി പടർന്നു.
രജനികാന്ത് അമലയെ പോയി കണ്ടതും തമിഴ് ലോകത്ത് വലിയ വിവാദമായിരുന്നു. മരുമകനുമായുള്ള ബന്ധത്തില്‍ നിന്ന് പിന്നോട്ട് പോകണം എന്നാണ് രജനീകാന്ത് അമലയോട് ആവശ്യപ്പെട്ടത്. സ്വന്തം മരുമകനെ അടക്കി നിര്‍ത്തുന്നതിന് പകരം എന്തിനാണ് മറ്റ് നടിമാരെ തിരുത്താന്‍ പോകുന്നത് എന്നാണ് പിന്നീട് ഉയർന്ന വിമർശനങ്ങൾ. എന്നാല്‍ ആ ഗോസിപ്പുകള്‍ എല്ലാം അമലയുടെ കരിയറിനെ വളരെ മോശമായി ബാധിച്ചു. തമിഴില്‍ സിനിമകള്‍ കിട്ടാതെയായി. അവസരങ്ങള്‍ വിളിച്ച് ചോദിച്ചിട്ടും നല്‍കിയില്ല. ചില സിനിമകളില്‍ കരാറ് ചെയ്തുവെങ്കിലും പിന്നീട് അവസാന നിമിഷം തഴയപ്പെട്ടു. അതിന് ശേഷം യോഗ, യാത്ര, പുസ്തകം എന്നൊക്കെ പറഞ്ഞ് സിനിമയില്‍ നിന്ന് മാറി നിന്നു. കന്നടയില്‍ സിനിമകള്‍ ചെയ്യാന്‍ ഒരു ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ലെന്നാണ് ചെയ്യാര്‍ ബാലു പറയുന്നത്.
Discussion about this post