പാരീസ്: ഫ്രാൻസിന്റെ അഭിമാനസ്തംഭമായ ഈഫൽ ഗോപുരത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് ഗോപുരത്തിൽ നിന്നും സന്ദർശകരെ ഒഴിപ്പിച്ചു. ഭീഷണിക്ക് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെങ്കിലും രാജ്യത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഫ്രഞ്ച് മാദ്ധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രദേശത്ത് പോലീസും ബോംബ് സ്ക്വാഡും സൈന്യവും ചേർന്ന് സംയുക്ത പരിശോധന നടത്തുകയാണ്. ഭീഷണിക്ക് പിന്നിൽ ഭീകരവാദികളാണോ എന്ന് സംശയിക്കുന്നതായും വാർത്താ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
ഫ്രാൻസിൽ മാസങ്ങളായി കലാപകലുഷിതമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. അതിനാൽ തന്നെ ബോംബ് ഭീഷണിയെ അത്യന്തം ഗൗരവതരമായാണ് ഫ്രഞ്ച് സർക്കാർ കാണുന്നത്.
പ്രതിവർഷം ആറ് ദശലക്ഷത്തിന് മുകളിൽ സന്ദർശകരെ വരവേൽക്കുന്ന ലോകത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് പാരീസിലെ ഈഫൽ ഗോപുരം. 1887 ജനുവരിയിൽ നിർമ്മാണം ആരംഭിച്ച ഗോപുരം 1889 മാർച്ച് 31നാണ് പണി പൂർത്തിയായത്.
Discussion about this post