കൊച്ചി : സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവും പിഴയും. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സബിൻ രാജിനാണ് പെരുമ്പാവൂർ സ്പെഷ്യൽ അതിവേഗ കോടതി ശിക്ഷ വിധിച്ചത്. ഇത് കൂടാതെ 35,000 രൂപ പിഴയും ഇയാൾ നൽകണം.
2021 ലാണ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതായി കണ്ടെത്തി. വേളാങ്കണ്ണിയിലെ ലോഡ്ജിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
കൂട്ടുകാരന്റെ ഫോണിൽ നിന്ന് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെയാണ് ഇയാൾ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. ഈ കേസിൽ പ്രതിക്ക് പിന്നീട് ജാമ്യം ലഭിച്ചു. എന്നാൽ പുറത്തിറങ്ങിയ പ്രതി കൊച്ചിയിൽ നിന്ന് മറ്റൊരു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി. 14 വയസ്സുളള പെൺകുട്ടിയെയാണ് പ്രതി കടത്തിക്കൊണ്ട് പോയത്. ഇതോടെ നിലവിലുള്ള ജാമ്യം റദ്ദ് ചെയ്തു.
Discussion about this post