ന്യൂഡൽഹി : കേരളത്തിലെ സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണം കേന്ദ്രസർക്കാർ ആണെന്ന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ വിമർശനങ്ങളോട് പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിനോട് വിവേചനം കാണിക്കുന്നു എങ്കിൽ അതുമായി ബന്ധപ്പെട്ട വസ്തുതകൾ കാണിക്കാൻ ധനമന്ത്രിയെ വി മുരളീധരൻ വെല്ലുവിളിച്ചു.
ധനകാര്യമന്ത്രാലയത്തിനു കത്തെഴുതി കിട്ടിയ മറുപടിയുടെ കാര്യം ബാലഗോപാൽ പറയുന്നില്ല. ധനമന്ത്രി കേരളത്തിലെ ജനങ്ങളോട് പറയുന്നത് മുഴുവൻ പച്ചക്കള്ളമാണ്. ഉത്തരവാദിത്വപെട്ട പദവിയിൽ ഇരിക്കുന്നവർ ഇങ്ങനെയുള്ള പരാമർശം നടത്തരുതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണം സംസ്ഥാന സർക്കാർ ആണ്. നികുതി പിരിയ്ക്കുന്ന കാര്യത്തിൽ കേരളത്തിന്റെ വളർച്ച ദേശീയ ശരാശരിയേക്കാൾ താഴെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ മുഖ്യമന്ത്രി എന്തുകൊണ്ട് നീതി ആയോഗ് മീറ്റിംഗിൽ പങ്കെടുത്തില്ല എന്നദ്ദേഹം ചോദിച്ചു. കേരളത്തിന്റെ ജിഎസ്‌ടി വകുപ്പ് കഴിഞ്ഞ ആറു വർഷമായിട്ടും പുനഃസംഘടിപ്പിച്ചിട്ടില്ല, മുഖ്യമന്ത്രി പാർട്ടിമീറ്റിംഗുകൾക്കു വരുന്ന സമയത്തു മാത്രം മന്ത്രിമാരെ കണ്ടിട്ട് കാര്യമില്ല. സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ഒന്നും ചെയ്യാതെ കേന്ദ്രത്തെ പഴിച്ചിട്ട് കാര്യമില്ലെന്നും വി മുരളീധരൻ പറഞ്ഞു.
Discussion about this post