Tuesday, August 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Travel

പണ്ട് ശ്മശാനം, ഇന്ന് പ്രീമിയം ടൂറിസ്റ്റ് സ്പോട്ട് ; അലഞ്ഞുതിരിയുന്ന പ്രേതങ്ങളാൽ പ്രസിദ്ധമാണ് ഇന്ത്യയിലെ ഈ ബീച്ച്

by Brave India Desk
Sep 15, 2023, 05:11 pm IST
in Special, India
Share on Facebook
Tweet
WhatsAppTelegram

ഒരുകാലത്ത് ശവസംസ്കാരം നടന്നിരുന്ന സ്ഥലം ഇന്നൊരു പ്രീമിയം ടൂറിസ്റ്റ് സ്പോട്ട് ആയി മാറിയ ഒരു കഥയുണ്ട്. അലഞ്ഞു തിരിയുന്ന പ്രേതങ്ങളുടെ കഥകൾ കൊണ്ട് പ്രസിദ്ധമായ ഒരു കടൽത്തീരം. ഇന്ത്യയിലെ ഡാർക്ക് ടൂറിസം സ്പോട്ടുകളിൽ ഏറ്റവും പ്രാധാന്യമുള്ള ഒരിടം, അതാണ് ഗുജറാത്തിലെ ദുമാസ് ബീച്ച്. പണ്ട് ശ്മശാനമായിരുന്നതിനാൽ രാത്രികാലങ്ങളിൽ ഇവിടെ നൂറുകണക്കിന് ആത്മാക്കൾ ചുറ്റിക്കറങ്ങുന്നുണ്ട് എന്നാണ് പ്രാദേശികമായുള്ള വിശ്വാസം. എന്നാൽ ആ വിശ്വാസത്തെ തന്നെ ഒരു മികച്ച ടൂറിസം സാധ്യതയാക്കി മാറ്റുകയാണ് ഗുജറാത്ത് സർക്കാർ.

സൂറത്തിൽ നിന്നും 21 കിലോമീറ്റർ യാത്രയുണ്ട് ദുമാസ് കടൽത്തീരത്തേക്ക്. കറുത്ത മണൽ നിറഞ്ഞ തീരമാണ് ഈ ബീച്ചിന്റെ മറ്റൊരു പ്രത്യേകത. ഇന്ത്യയിലെ പ്രേതബാധയുള്ള സ്ഥലങ്ങളിൽ പ്രധാനപ്പെട്ട ഒന്നായാണ് ഈ ബീച്ച് അറിയപ്പെടുന്നത് തന്നെ. ഈ ബീച്ചിലെ കറുത്ത മണലിന് കാരണം പണ്ട് ഇവിടെ ശവസംസ്കാരങ്ങൾ നടന്നിരുന്നതിനാലും ആ ആത്മാക്കൾ ഇപ്പോൾ ഇവിടെ അലഞ്ഞു തിരിയുന്നതിനാലും ആണെന്നാണ് പ്രാദേശികമായുള്ള വിശ്വാസം. എന്നാൽ പിന്നെ പ്രേതങ്ങളെ കാണാൻ താല്പര്യമുള്ളവർ ഇങ്ങോട്ട് പോന്നോളൂ എന്നാണ് ഗുജറാത്തിന്റെ ടൂറിസം വകുപ്പ് പറയുന്നത്. ഈ പ്രേതകഥകൾ മൂലം ധാരാളം വിദേശികൾ പോലും ദുമാസ് ബീച്ച് തേടിയെത്തുന്നുണ്ട്.

Stories you may like

ജനസേവനത്തിന്റെ കാൽനൂറ്റാണ്ട്: മോദിയുടെ ഭരണത്തിലെ 25 വർഷം രാജ്യവ്യാപക ‘സേവാ സങ്കൽപ് മഹോത്സവ്’ ആയി ആഘോഷിക്കാൻ ബിജെപി

തന്ത്രപ്രധാന നയതന്ത്ര സന്ദർശനം: അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ കാശ്മീരിലേക്ക്

പകൽ സമയത്ത് രാജ്യത്തെ മറ്റേതൊരു ബീച്ചും പോലെ ഒരു സാധാരണ സ്ഥലം മാത്രമാണ് ദുമാസ്. പകൽ ഇവിടേക്ക് വിദേശികളും സ്വദേശികളുമായ ധാരാളം വിനോദസഞ്ചാരികൾ വന്നെത്താറുണ്ട്. എന്നാൽ രാത്രി ആയാൽ കഥ മാറും. പ്രേതങ്ങളോട് വലിയ താല്പര്യമുള്ളവർ മാത്രമാണ് രാത്രികാലങ്ങളിൽ ഈ ബീച്ചിലേക്ക് കടന്നു വരാറുള്ളത്. എന്നാൽ അങ്ങനെ വന്ന ചില സഞ്ചാരികളെ കാണാതായതായും പറയപ്പെടുന്നുണ്ട്. രാത്രിയിൽ നായ്ക്കൾ അസ്വാഭാവികമായി ഓരിയിടുന്നത് ഇവിടെ വലിയൊരു നെഗറ്റീവ് വൈബ് ഉണ്ടാക്കുന്നുണ്ട് എന്നാണ് പല സഞ്ചാരികളും സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. പല വിദേശ ടൂറിസ്റ്റുകൾ പോലും ഈ പ്രദേശത്ത് ഒരു നെഗറ്റീവ് എനർജി ഉണ്ടെന്നും ഫോട്ടോകളിൽ സ്പിരിറ്റ് ഓർബുകൾ തെളിഞ്ഞെന്നുമൊക്കെ വാദിക്കുന്നുണ്ട്. പ്രേത പര്യവേക്ഷകരായ ചില വിദേശ വ്ലോഗർമാരുടെ ഇഷ്ട ലൊക്കേഷൻ കൂടിയാണ് ദുമാസ് ബീച്ച്. പ്രേതങ്ങൾ ഉണ്ടോ ഇല്ലയോ എന്നുള്ളത് തർക്കവിഷയമാണെങ്കിലും ഇവിടുത്തെ പ്രേതകഥകൾ സർക്കാരിന് നല്ലൊരു വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നു എന്നുള്ളത് യാഥാർത്ഥ്യമാണ്.

Tags: gujratsuratDumas Beachhaunted beach
Share4
Tweet
SendShare

Latest stories from this section

‘മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം 2026’ ഓഗസ്റ്റ് 28 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ; മതപരിവർത്തനം നടത്തുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകൾ

‘മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം 2026’ ഓഗസ്റ്റ് 28 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ; മതപരിവർത്തനം നടത്തുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകൾ

27 വർഷം മുൻപ് നിർമ്മിച്ച മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ ഇന്നും ഒരു കുഴിപോലുമില്ല; നല്ല കാര്യങ്ങൾ ആരും എഴുതില്ലെന്ന് നിതിൻ ഗഡ്കരി; ഒപ്പം രസകര പ്രതികരണവും

27 വർഷം മുൻപ് നിർമ്മിച്ച മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ ഇന്നും ഒരു കുഴിപോലുമില്ല; നല്ല കാര്യങ്ങൾ ആരും എഴുതില്ലെന്ന് നിതിൻ ഗഡ്കരി; ഒപ്പം രസകര പ്രതികരണവും

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

തൂക്കിക്കൊല്ലുന്നത് പ്രാകൃതം, പകരം വിഷം കൊടുത്തോ വെടിവെച്ചോ വധശിക്ഷ നടപ്പിലാക്കണമെന്ന് ഹർജി ; തള്ളി സുപ്രീം കോടതി

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല; കോൺഗ്രസ് ഭരണമായിരുന്നെങ്കിൽ വെടിവയ്പിൽ ആളുകൾ മരിച്ചേനെ: കിരൺ റിജിജു

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല; കോൺഗ്രസ് ഭരണമായിരുന്നെങ്കിൽ വെടിവയ്പിൽ ആളുകൾ മരിച്ചേനെ: കിരൺ റിജിജു

Discussion about this post

Latest News

ജനസേവനത്തിന്റെ കാൽനൂറ്റാണ്ട്: മോദിയുടെ ഭരണത്തിലെ 25 വർഷം രാജ്യവ്യാപക ‘സേവാ സങ്കൽപ് മഹോത്സവ്’ ആയി ആഘോഷിക്കാൻ ബിജെപി

ജനസേവനത്തിന്റെ കാൽനൂറ്റാണ്ട്: മോദിയുടെ ഭരണത്തിലെ 25 വർഷം രാജ്യവ്യാപക ‘സേവാ സങ്കൽപ് മഹോത്സവ്’ ആയി ആഘോഷിക്കാൻ ബിജെപി

തന്ത്രപ്രധാന നയതന്ത്ര സന്ദർശനം: അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ കാശ്മീരിലേക്ക്

തന്ത്രപ്രധാന നയതന്ത്ര സന്ദർശനം: അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ കാശ്മീരിലേക്ക്

ആൽബർട്ടോയുടെ കഴുത്തിലെ ആ രക്ഷ വെറുമൊരു നൂലല്ല; വിശാൽ കൃഷ്ണമൂർത്തി പൊട്ടിച്ചെറിഞ്ഞ രഹസ്യങ്ങളുടെ കെട്ടുകൾ; ‘ദേവദൂതനി’ലെ ഒളിഞ്ഞിരിക്കുന്ന ജീനിയസ് ടച്ച്

ആൽബർട്ടോയുടെ കഴുത്തിലെ ആ രക്ഷ വെറുമൊരു നൂലല്ല; വിശാൽ കൃഷ്ണമൂർത്തി പൊട്ടിച്ചെറിഞ്ഞ രഹസ്യങ്ങളുടെ കെട്ടുകൾ; ‘ദേവദൂതനി’ലെ ഒളിഞ്ഞിരിക്കുന്ന ജീനിയസ് ടച്ച്

പന്തിന്റെ വെടിക്കെട്ടും ബൗളർമാരുടെ തീപ്പൊരിയും; ഗാലെയിൽ ഇന്ത്യൻ ഷോ; അവസാന ദിനം ലങ്കയെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണം

പന്തിന്റെ വെടിക്കെട്ടും ബൗളർമാരുടെ തീപ്പൊരിയും; ഗാലെയിൽ ഇന്ത്യൻ ഷോ; അവസാന ദിനം ലങ്കയെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണം

ശരീരം തരുന്ന ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്; വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ തിരിച്ചറിയാം

ശരീരം തരുന്ന ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്; വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ തിരിച്ചറിയാം

രണ്ടു മണിക്കൂർ കാത്തിരുന്നു, മടങ്ങിപ്പോകാൻ തോന്നി; മന്ത്രി പി.സി. വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമർശനവുമായി അടൂർ ഗോപാലകൃഷ്ണൻ

രണ്ടു മണിക്കൂർ കാത്തിരുന്നു, മടങ്ങിപ്പോകാൻ തോന്നി; മന്ത്രി പി.സി. വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമർശനവുമായി അടൂർ ഗോപാലകൃഷ്ണൻ

‘മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം 2026’ ഓഗസ്റ്റ് 28 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ; മതപരിവർത്തനം നടത്തുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകൾ

‘മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം 2026’ ഓഗസ്റ്റ് 28 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ; മതപരിവർത്തനം നടത്തുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകൾ

27 വർഷം മുൻപ് നിർമ്മിച്ച മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ ഇന്നും ഒരു കുഴിപോലുമില്ല; നല്ല കാര്യങ്ങൾ ആരും എഴുതില്ലെന്ന് നിതിൻ ഗഡ്കരി; ഒപ്പം രസകര പ്രതികരണവും

27 വർഷം മുൻപ് നിർമ്മിച്ച മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ ഇന്നും ഒരു കുഴിപോലുമില്ല; നല്ല കാര്യങ്ങൾ ആരും എഴുതില്ലെന്ന് നിതിൻ ഗഡ്കരി; ഒപ്പം രസകര പ്രതികരണവും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies