Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

“പലസ്തീന്‍- ഇസ്രായേല്‍ തര്‍ക്കത്തിലെ നിങ്ങളുടെ ചരിത്ര നിലപാടുകളുടെ അടിസ്ഥാനത്തില്‍ അഖണ്ഡ ഭാരതത്തിന്റെ കാര്യത്തിലും ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്, പിന്നെ മാറ്റി പറയരുത്”; ഇസ്ലാമോ ഇടതു പക്ഷത്തിന്റെ ചരിത്ര ബോധത്തിലെ വൈരുദ്ധ്യങ്ങള്‍ തുറന്ന് കാട്ടി അഡ്വ. ശങ്കു ടി ദാസ്

by Brave India Desk
Oct 9, 2023, 03:04 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മലപ്പുറം : പലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ ഇടതു പക്ഷത്തിന്റെ ചരിത്ര ബോധത്തിലെ വൈരുദ്ധ്യങ്ങള്‍ തുറന്ന് കാട്ടി അഡ്വ. ശങ്കു ടി ദാസ്. ഇടത് പക്ഷത്തിന്റെ ചരിത്ര നിലപാടുകളുടെ അടിസ്ഥാനത്തില്‍ അഖണ്ഡ ഭാരതം ഉണ്ടാകുന്നതില്‍ പ്രതീക്ഷയുണ്ടെന്നും അപ്പോള്‍ മാറ്റി പറയരുതെന്നും ശങ്കു പറയുന്നു. തന്റെ ഔദ്യോഗിക ഫേസ് ബുക്ക് അക്കൗണ്ടിലൂടെയാണ് ശങ്കുവിന്റെ പ്രതികരണം.

ഇസ്രയേല്‍ അല്ല, പാലസ്തീന്‍ ആണ് യഥാര്‍ത്ഥ രാഷ്ട്രം എന്ന് പറയുന്നവര്‍ ഒരു രാഷ്ട്രത്തെ സാധുവായി സമ്മതിക്കാന്‍ 75 വര്‍ഷത്തെ നിലനില്‍പ്പോ ഐക്യരാഷ്ട്ര സഭയുടെ അംഗീകാരമോ ഒന്നും പോരാ, നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യം വേണമെന്നാണ് ഇപ്പോള്‍ പറയുന്നത്. കൂടാതെ രാഷ്ട്ര നിര്‍മ്മിതിക്ക് പിന്നില്‍ പാശ്ചാത്യ താല്പര്യങ്ങള്‍ ഉണ്ടാവാനും പാടില്ലെന്നും അവര്‍ പറയുന്നു. പക്ഷെ ഇതേ ആളുകള്‍ ഇന്ത്യയുടെ കാര്യം വരുമ്പോള്‍ ബ്രിട്ടീഷുകാരാണ് ദയാപൂര്‍വ്വം നിര്‍മിച്ചു തന്നതെന്നും അതിന് മുന്‍പത്തെ നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവും ഒന്നും ആധുനിക രാഷ്ട്രത്തിന്റെ വര്‍ത്തമാനകാല വ്യവഹാരങ്ങള്‍ക്ക് ബാധകമേ അല്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. അഥവാ പതിനാറാം നൂറ്റാണ്ടിനു മുന്നേയുള്ള ചരിത്രം എടുക്കുകയാണെങ്കില്‍ വീണ്ടും നിലപാട് തിരുത്തി പ്രദേശം ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ ഭരണത്തിന് കീഴില്‍ വന്ന 16ആം നൂറ്റാണ്ട് മുതലുള്ള ചരിത്രം എടുത്താല്‍ മതി, മധ്യകാല ചരിത്രമാണ് ശരിക്കുമുള്ള ചരിത്രമെന്ന് വീണ്ടും പറയുമെന്നും ശങ്കു ചൂണ്ടിക്കാട്ടുന്നു.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

അതേസമയം, അവരുടെ ന്യായം അംഗീകരിച്ചു പതിനാറാം നൂറ്റാണ്ട് മുതലുള്ള ചരിത്രമാണ് ആധുനിക രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്ക് ബാധകമാവുന്നതെങ്കില്‍, അയോദ്ധ്യയിലും മധുരയിലും കാശിയിലും ഒക്കെ പള്ളികള്‍ക്ക് പകരം ക്ഷേത്രങ്ങള്‍ തന്നെയല്ലേ വേണ്ടതെന്ന് ചോദിച്ചാല്‍ അവര്‍ പിന്നെയും നിലപാട് തിരുത്തും. മധ്യകാല ചരിത്രം പരിശോധിച്ചാല്‍ അവിടെ നിലനിന്നിരുന്ന ക്ഷേത്രങ്ങള്‍ തകര്‍ത്താണ് പള്ളികള്‍ നിര്‍മിച്ചത് എന്ന് വ്യക്തമാകുമല്ലോ എന്ന് ചോദിച്ചാല്‍ ഇടത് പക്ഷത്തിന് അത് തീരെ പറ്റില്ല. ഇത്തരത്തില്‍ ഇടതു പക്ഷത്തിന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നതെന്ന് മുതലാണെന്നും ഇന്ത്യയുടെ ചരിത്രം പറയുമ്പോള്‍ ഇരുപതാം നൂറ്റാണ്ടും ഇസ്രായേലിന്റെ കാര്യം വരുമ്പോള്‍ പതിനാറാം നൂറ്റാണ്ടുമാവണം ബേസ് ഇയര്‍ എന്നാണോ ഇസ്ലാമോ ഇടതു പക്ഷത്തിന്റെ നിലപാടെന്നും ശങ്കു ചോദിക്കുന്നു.

ഫേസ്ബക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

നമ്മുടെ ഇസ്ലാമോ ഇടതുപക്ഷത്തിന്റെ ചരിത്ര ബോധം വളരെ രസകരമാണ്.
ഇസ്രായേലിനെ പറ്റി അവര്‍ പറയുന്നത് അതൊരു യഥാര്‍ത്ഥ രാഷ്ട്രം പോലുമല്ല, 1948ല്‍ പാശ്ചാത്യ ലോകത്തിന്റെ ഉപജാപത്തിന്റെ ഫലമായി നിലവില്‍ വന്ന ഒരു രാഷ്ട്ര സങ്കല്‍പം മാത്രമാണ്, അതിനും എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ അവിടെ നിലനിന്നിരുന്ന പാലസ്തീന്‍ ആണ് യഥാര്‍ത്ഥ രാഷ്ട്രം എന്നാണ്.
അതായത് ഒരു രാഷ്ട്രത്തെ സാധുവായി സമ്മതിക്കാന്‍ 75 വര്‍ഷത്തെ നിലനില്‍പ്പോ ഐക്യരാഷ്ട്ര സഭയുടെ അംഗീകാരമോ ഒന്നും പോരാ, നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യം വേണമെന്നാണ് നിലപാട്.
രാഷ്ട്ര നിര്‍മ്മിതിക്ക് പിന്നില്‍ പാശ്ചാത്യ താല്പര്യങ്ങള്‍ ഉണ്ടാവാനും പാടില്ലത്രേ.

എന്നാല്‍ ഇതേ ആളുകള്‍ ഇന്ത്യയുടെ കാര്യത്തില്‍ പറയുന്നത് അത് 1947 ഓഗസ്റ്റ് 15ന് മാത്രം നിലവില്‍ വന്ന രാഷ്ട്രമാണ്, ബ്രിട്ടീഷുകാരാണ് ദയാപൂര്‍വ്വം അത് നമുക്ക് നിര്‍മിച്ചു തന്നത്, അതിന് മുന്‍പത്തെ നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവും ഒന്നും ആ ആധുനിക രാഷ്ട്രത്തിന്റെ വര്‍ത്തമാനകാല വ്യവഹാരങ്ങള്‍ക്ക് ബാധകമേ അല്ലെന്നാണ്.
അതായത് ഒരു ആധുനിക രാഷ്ട്രത്തിന് 75 വര്‍ഷത്തെ ചരിത്രം ധാരാളവുമാണ് അതിന്റെ നിര്‍മ്മിതിക്ക് പിന്നിലെ പാശ്ചാത്യ ഇടപെടല്‍ സാരവുമില്ല എന്നായി നിലപാട്.
ഒരുപാട് പിന്നിലേക്കുള്ള ചരിത്രമാണ് തീരെ പാടാത്തതായിട്ടുള്ളത് എന്ന്.

ശരി, ഇനി ചരിത്രത്തിന്റെ കുറവാണ് ഇസ്രായേലിന്റെ പ്രശ്‌നം എങ്കില്‍ സിറിയക്കും ലെവന്റിനും മുന്‍പേ നിലനിന്ന കാനാന്‍ ദേശത്തിന്റെ ചരിത്രം മുതല്‍ എടുത്ത് തുടങ്ങാമല്ലോ, അവിടെ 1047 ബിസിഇ- യില്‍ തന്നെ കിംഗ്ടം ഓഫ് ഇസ്രയേല്‍ എന്നും കിംഗ്ടം ഓഫ് ജൂത എന്നും പേരുകളുള്ള രണ്ട് രാജ്യങ്ങള്‍ നിലവില്‍ വന്നിരുന്നല്ലോ, പ്രദേശത്തെ ജൂത സമൂഹത്തിന്റെ ചരിത്രവും അവിടെ മുതല്‍ തുടങ്ങുന്നതല്ലേ, സിഇ 1-2 നൂറ്റാണ്ടുകളില്‍ നടന്ന ജ്യൂയിഷ് റോമന്‍ യുദ്ധങ്ങള്‍ക്ക് ശേഷമല്ലേ ജൂതര്‍ അവിടെ നിന്ന് നിഷ്‌കാസിതര്‍ ആയത്, അതിനൊക്കെ ശേഷം സിഇ 7ആം നൂറ്റാണ്ടില്‍ മാത്രമല്ലേ ലെവന്റില്‍ അറേബ്യന്‍ അധിനിവേശം നടക്കുന്നതും അവിടേക്ക് ഇസ്ലാം കടന്ന് വരുന്നതും എന്ന് ചോദിച്ചാല്‍ അതും അവര്‍ക്ക് പറ്റില്ല. അത്ര പുറകോട്ടുള്ള ചരിത്രം നമുക്ക് ആവശ്യമില്ല, പ്രദേശം ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ ഭരണത്തിന് കീഴില്‍ വന്ന 16ആം നൂറ്റാണ്ട് മുതലുള്ള ചരിത്രം എടുത്താല്‍ മതി, മധ്യകാല ചരിത്രമാണ് ശരിക്കുമുള്ള ചരിത്രമെന്ന് അപ്പോളവര്‍ പറയും.

ശരി, 16ആം നൂറ്റാണ്ട് മുതലുള്ള ചരിത്രമാണ് ആധുനിക രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്ക് ബാധകമാവുന്നതെങ്കില്‍, അയോദ്ധ്യയിലും മധുരയിലും കാശിയിലും ഒക്കെ പള്ളികള്‍ക്ക് പകരം ക്ഷേത്രങ്ങള്‍ തന്നെയല്ലേ വേണ്ടത്, മധ്യകാല ചരിത്രം പരിശോധിച്ചാല്‍ അവിടെ നിലനിന്നിരുന്ന ക്ഷേത്രങ്ങള്‍ തകര്‍ത്താണ് പള്ളികള്‍ നിര്‍മിച്ചത് എന്ന് വ്യക്തമാകുമല്ലോ എന്ന് ചോദിച്ചാല്‍ അത് തീരെ പറ്റില്ല. അപ്പോള്‍ പറയുക 1991ല്‍ ഉണ്ടാക്കിയ പ്ലേസസ് ഓഫ് വര്‍ഷിപ്പ് ആക്ട് പ്രകാരം 1947 ഓഗസ്റ്റ് 15ന് എന്തായിരുന്നോ ഒരു ആരാധനാലയത്തിന്റെ മത സ്വഭാവം അതങ്ങനെ തന്നെ നിലനിര്‍ത്തണം, 16ആം നൂറ്റാണ്ടിലെ കാര്യം പറഞ്ഞു ഒരു മത സ്ഥാപനത്തിന്റെയും സ്റ്റാറ്റസ് കോയ്ക്ക് മാറ്റം വരുത്താന്‍ പാടില്ല എന്നാണ്.
അപ്പൊ എന്റെ ചോദ്യം ഇതാണ്.

ശരിക്കും നിങ്ങളെ സംബന്ധിച്ച് എന്ന് മുതലാണ് ആധുനിക ചരിത്രം ആരംഭിക്കുന്നത്?
ഇരുപതാം നൂറ്റാണ്ട് മുതലോ അതോ പതിനാറാം നൂറ്റാണ്ട് മുതലോ?

അതോ ഇന്ത്യയുടെ ചരിത്രം പറയുമ്പോള്‍ ഇരുപതാം നൂറ്റാണ്ടും ഇസ്രായേലിന്റെ കാര്യം വരുമ്പോള്‍ പതിനാറാം നൂറ്റാണ്ടുമാവണം ബേസ് ഇയര്‍ എന്നാണോ നിലപാട്!
അത് നല്ലൊരു ഇതാണ്.

എന്തായാലും പാലസ്തീനിന്റെ കാര്യത്തില്‍ യു.എന്‍ പ്രഖ്യാപിച്ച പാര്‍ട്ടീഷന്‍ പ്ലാന്‍ പ്രകാരമുള്ള രണ്ട് രാഷ്ട്രങ്ങളല്ല, അവിഭക്ത ബ്രിട്ടീഷ് മാന്‍ഡേറ്റ് ആണ് യഥാര്‍ത്ഥ പൊളിറ്റിക്കല്‍ എന്റിറ്റി എന്ന് നിങ്ങള്‍ പറയുന്ന സാഹചര്യത്തില്‍ അഖണ്ഡ ഭാരതത്തിന്റെ കാര്യത്തിലും ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്.
അവിടെ പിന്നെയും മാറ്റി പറയരുത്…

Tags: SANKU T DASisrael palastine conflict
Share26TweetSendShare

Latest stories from this section

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies