ഹൈദരാബാദ്: കമ്യൂണിസ്റ്റ് ഭീകരർക്ക് സഹായം നൽകിയ കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിച്ച് എൻഐഎ. എട്ട് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. സുരക്ഷാ സേനയെ ആക്രമിക്കാൻ ആയുധങ്ങൾ ഉൾപ്പെടെ എത്തിച്ച് നൽകിയെന്നാണ് കേസ്.
പൂനെം നാഗേശ്വർ റാവു, ദേവനൂരി മല്ലികാർജ്ജുൻ റാവു, വൊള്ളേപോഗുല ഉമശങ്കർ, ജന്നു കൊട്ടി, ആരെപ്പള്ളി ശ്രികാന്ത്, തല്ലപ്പള്ളി ആരോഗ്യം, ബോന്ദ മഹേന്ദർ, സൊനൈബോനിയ കുമാരസ്വാമി എന്നിവരാണ് കേസിലെ പ്രതികൾ. നിലവിൽ ഇവരെല്ലാം എൻഐഎയുടെ കസ്റ്റഡിയിൽ ആണ്. വെടിമരുന്ന്, ഡ്രോൺ, മറ്റ് ആയുധങ്ങൾ എന്നിവയാണ് എത്തിച്ച് ഇവർ ഭീകരർക്ക് എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എൻഐഎയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ആണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ, തെലങ്കാന പബ്ലിക് സെക്യൂരിറ്റി ആക്ട്, എക്‌സ്‌പ്ലോസീവ് സബ്‌സ്റ്റാൻസ് ആക്ട്, യുഎപിഎ ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
പൂനെം നാഗേശ്വർ റാവു, ദേവനൂരി മല്ലികാർജ്ജുൻ റാവു, വൊള്ളേപോഗുല ഉമശങ്കർ എന്നിവരാണ് കമ്യൂണിസ്റ്റ് ഭീകരർക്ക് നേരിട്ട് ആയുധങ്ങൾ എത്തിച്ച് നൽകിയത് എന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇവർക്ക് ജന്നു കൊട്ടി, ആരെപ്പള്ളി ശ്രികാന്ത്, തല്ലപ്പള്ളി ആരോഗ്യം, ബോന്ദ മഹേന്ദർ എന്നിവർ അടങ്ങുന്ന സംഘമാണ് ആയുധങ്ങൾ നൽകിയത്. അനുമതിയില്ലാതെ ഇവർക്ക് വെടിമരുന്ന് നൽകിയതിനും അനധികൃതമായി വെടിമരുന്ന് സൂക്ഷിച്ചതിനുമാണ് സൊനൈബോനിയ കുമാരസ്വാമിയെ അറസ്റ്റ് ചെയ്തതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
Discussion about this post