തിരുവനന്തപുരം: പേരൂർക്കട ലോ അക്കാദമിയിൽ റാഗിംഗിന് ഇരയായ വിദ്യാർത്ഥിയുടെ മാതാവിനും എസ്എഫ്‌ഐക്കാരുടെ മർദ്ദനം. ആലപ്പുഴ മഹിളാ മോർച്ച ജില്ല ജനറൽ സെക്രട്ടറി നിഷ പ്രവിനെയാണ് എസ്എഫ്‌ഐക്കാർ ആക്രമിച്ചത്. കോളോജിൽവച്ചായിരുന്നു ആക്രമണം. ഹൈക്കോടതി അഭിഭാഷക കൂടിയാണ് നിഷ പ്രവിൻ.
ഡിസംബർ 20 ന് കോളേജിൽ ക്രിസ്മസിനോട് അനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയും നിഷയുടെ മകനുമായ അർജുനെ എസ്എഫ്‌ഐക്കാർ മാരകായുധങ്ങൾ കൊണ്ട് മർദ്ദിക്കുകയായിരുന്നു. നവംബർ ആറിന് അർജുനെ എസ്എഫ്‌ഐക്കാരുടെ നേതൃത്വത്തിലുള്ള സംഘം റാഗ് ചെയ്തിരുന്നു. ഇതിൽ അർജുൻ കോളേജ് അധികൃതർക്ക് പരാതിയും നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ആയിരുന്നു മാരകായുധങ്ങൾ കൊണ്ടുള്ള ആക്രമണം.
ഇതിൽ നിഷയും ഭർത്താവ് പ്രവിൻ ശേഖറും പോലീസിൽ പരാതി നൽകുകയും പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട തുടർ നടപടിക്രമങ്ങൾക്ക് വേണ്ടിയായിരുന്നു നിഷയും ഭർത്താവും കോളേജിൽ എത്തിയത്. എന്നാൽ ക്യാന്റീനിന്റെ സമീപം എസ്എഫ്‌ഐക്കാർ ഇവരെ തടഞ്ഞ് മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ നിഷയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പേരൂർക്കട ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് നിഷ. സംഭവത്തിൽ പോലീസ് കേസ് എടുത്തു.
Discussion about this post