മലപ്പുറം:വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള അരി കടത്തിയ സംഭവത്തിൽ സ്‌കൂൾ അദ്ധ്യാപകർക്കെതിരെ നടപടി. അദ്ധ്യാപകരെ സസ്‌പെൻഡ് ചെയ്തു. മൊറയൂർ വിഎച്ച്എം ഹൈസ്‌കൂൾ ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ ശ്രീകാന്ത്, കായിക അദ്ധ്യാപകൻ രവീന്ദ്രൻ, ഉച്ചഭക്ഷണ ചുമതലയുള്ള ഭവനീഷ്, ഇർഷാദ് അലി എന്നിവർക്കാണ് സസ്‌പെൻഷൻ. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടേത് ആണ് നടപടി. അരിക്കടത്ത് ആരോപണത്തിന് പിന്നാലെ ഇവർക്കെതിരെ ഉപഡയറക്ടർ അന്വേഷണം നടത്തിയിരുന്നു. ഇതിൽ അദ്ധ്യാപകർ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇതേ തുടർന്ന് ആയിരുന്നു ഇവർക്കെതിരെ നടപടിയെടുത്തത്. ഉച്ചക്കഞ്ഞിയ്ക്ക് വേണ്ടി സ്‌കൂളിൽ എത്തിച്ച അരിയാണ് അദ്ധ്യാപകർ മറിച്ചുവിറ്റത്. ഇതുവഴിയുണ്ടായ പണ നഷ്ടം ഇവരിൽ നിന്നും തിരിച്ചു പിടിയ്ക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.
അരിക്കടത്തിൽ വിവിധ വകുപ്പുകൾ അന്വേഷണം നടത്തിയിരുന്നു. സംഭവത്തിൽ ഭക്ഷ്യകമ്മീഷനും ഉപഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
Discussion about this post