ജയ്പൂർ; രാജസ്ഥാനിൽ പ്രതിപക്ഷ പാർട്ടികളുമായി കൈകോർത്ത് മത്സരിക്കാൻ തയ്യാറെടുത്ത് കോൺഗ്രസ്. സിപിഎം, ആർഎൽപി,ബിഎപി എന്നീ പാർട്ടികളുമായാണ് കോൺഗ്രസ് ഒത്തു ചേർന്ന് മത്സരിക്കാൻ ഒരുങ്ങുന്നത്. ഇൻഡി മുന്നണി ശക്തിപ്പെടുത്താനുള്ള ലക്ഷ്യത്തിന്റെ ഭാഗമായി. പ്രാദേശിക പാർട്ടികളെ സഖ്യത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം.
ഭാരത് ആദിവാസി പാർട്ടി (ബിഎപി), രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (ആർഎൽപി), സിപിഎം എന്നിവർക്ക് സഖ്യത്തിന് കീഴിൽ സംസ്ഥാനത്ത് മത്സരിക്കാൻ ഓരോ സീറ്റ് വീതം നൽകുമെന്നാണ് വിവരം. ബിഎപിക്ക് ദുംഗർപൂർ-ബൻസ്വാര സീറ്റും ഹനുമാൻ ബേനിവാളിന്റെ ആർഎൽപിക്ക് നാഗൗർ സീറ്റും സിപിഎമ്മിന് സിക്കാർ സീറ്റും നൽകാനാണ് തീരുമാനമെന്ന് റിപ്പോർട്ടുകളുണ്ട്.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ 25 സീറ്റിൽ 24 സീറ്റുകളും നേടിയാണ് ബിജെപി വൻവിജയം സ്വന്തമാക്കിയത്. ആർഎൽപി നേതാവ് ഹനുമാൻ ബെനിവാൾ നാഗൗർ സീറ്റിൽ നിന്ന് വിജയിച്ചിരുന്നു. കോൺഗ്രസ് പൂജ്യത്തിലേക്ക് പതിക്കുകയായിരുന്നു.
എന്നാൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുന്നത് വലിയ ക്ഷീണമാണ് ഉണ്ടാക്കുന്നത്.മുൻ മന്ത്രിമാരായ രാജേന്ദ്ര യാദവും ലാൽ ചന്ദ് കതാരിയയും ഉൾപ്പെടെ രാജസ്ഥാനിലെ നിരവധി കോൺഗ്രസ് നേതാക്കൾ ഞായറാഴ്ച ബിജെപിയിൽ ചേർന്നു.ചേർന്നിരുന്നു.
Discussion about this post