കണ്ണൂർ : തിരഞ്ഞെടുപ്പ് കാലത്തുണ്ടായ പാനൂർ സ്‌ഫോടനക്കേസ് അന്വേഷണത്തിന് സർക്കാർ തടസമുണ്ടാക്കുകയാണ് ചെയ്യുന്നത് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസ് സംബന്ധിച്ചുള്ള റിമാൻഡ് റിപ്പോർട്ട് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു. താമരശ്ശേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ .
ഉന്നതരായ സിപിഎം നേതാക്കൾ കുടുങ്ങുമെന്നായപ്പോൾ അന്വേഷണത്തിന് തടസം സൃഷ്ടിക്കാനാണ് സർക്കാരിന്റെ ശ്രമം. ആർഎസ്എസ്- ബിജെപി നേതാക്കളെ വധിക്കാൻ തീരുമാനിച്ചാണ് ബോംബ് നിർമ്മിച്ചത്. സിപിഎം നേതാക്കൾ പ്രതികളുടെ വീട്ടിൽ പോയത് സംഭവത്തിലെ രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാക്കുന്നതാണ്. ഇതിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായി ഇടപെടണം. പ്രതികളുടെ പിന്നിലുള്ളവരെ പുറത്തു കൊണ്ടുവരണമെന്നാണ് ബിജെപിയുടെ ആവശ്യം. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ പാനൂർ കേസ് ഏൽപ്പിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു
Discussion about this post