തിരുവന്തപുരം; കേരളത്തിലെ വിദ്യാർത്ഥികൾ സ്പൂൺ ഫീഡിങ്ങിലൂടെ മണ്ണുണ്ണികളായി തീരുകയാണെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കളുടെ പരാമർശം വിവാദത്തിൽ. പരാമർശത്തിനെതിരെ സി.പി.എം അനുകൂല കോളജ് അദ്ധ്യാപക സംഘടന എ.കെ.പി.സി.ടി.എയും കോൺഗ്രസ് അനുകൂല സംഘടന കെ.പി.സി.ടി.എയും രംഗത്ത് വന്നു
അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന കേരളത്തിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അപമാനിച്ചഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ചുമതലയുള്ള ഡോ. രാജൻ ഗുരുക്കൾ മാപ്പ് പറയണമെന്ന് കെപിസിടിഎ ആവശ്യപ്പെട്ടു.രാജൻ ഗുരുക്കൾ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും അപകീർത്തിപ്പെടുത്തുന്നു എന്ന് എകെപിസിടിഎ ചൂണ്ടിക്കാട്ടി.
എഴുത്ത് മാസികയിൽ ‘കോരിക്കുടിപ്പിക്കുന്ന അദ്ധ്യാപകരല്ല, അവഗാഹം നേടാൻ സഹായിക്കുന്ന പണ്ഡിതരാണാവശ്യം’ എന്ന തലക്കെട്ടിൽ വന്ന അഭിമുഖത്തിലെ പരാമർശങ്ങളാണ് വിവാദമായത്. ഇവിടെ വിദ്യാർത്ഥികൾ സ്വയം പഠിക്കുന്നില്ല. സ്പൂൺ ഫീഡിങ്ങിലൂടെ മണ്ണുണ്ണികളായി തീരുകയാണ്. ഇത്തരം വിദ്യാർത്ഥികളിൽനിന്നാണല്ലോ അദ്ധ്യാപകരും ഉണ്ടാകുന്നത്. അവരെ എങ്ങനെ മികവുള്ള കേന്ദ്രങ്ങളിലെ അദ്ധ്യാപകരുമായി താരതമ്യം ചെയ്യും. അപൂർവം പേരൊഴിച്ചാൽ എന്തെങ്കിലും മികവ് തെളിയിച്ചവർ വിദേശ സർവകലാശാലകളിൽനിന്ന് പരിശീലനം ലഭിച്ചവരാണ്’ എന്നത് ഉൾപ്പെടെയുള്ള പരാമർശങ്ങളാണ് വിവാദമായത്.
Discussion about this post