Tuesday, July 15, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Culture Temple

മനപ്പറമ്പിലെ പനയ്ക്കും കവണാറിനുമുണ്ട് പറയാനേറെ; ഇവിടെ ഹോമകുണ്ഡങ്ങളണയാറില്ല; ഇത് യക്ഷിക്കഥകളുറങ്ങുന്ന സൂര്യ കാലടി മന

by Brave India Desk
Aug 7, 2024, 04:13 pm IST
in Temple, Culture
Share on FacebookTweetWhatsAppTelegram

യക്ഷിക്കഥകളുറങ്ങുന്ന…മന, അതാണ് സൂര്യകാലടി മന. കേട്ടാൽ പേടി തോന്നിക്കുന്ന കഥകളേറെയുണ്ട് സൂര്യകാലടി മനയ്ക്ക് പറയാൻ. മനയിലെ ഓരോ തൂണിനും മനപ്പറമ്പിലെ ഓരോ മരത്തിനും പിറകിലെ കാവിനും അതിലെ യക്ഷിപ്പനയ്ക്കും അരികിലായി ഒഴുകുന്ന കവണാറിനുമെല്ലാം സൂര്യകാലടി മനയെ കുറിച്ച് ഒരുപക്ഷേ.. നൂറ് നാവായിരിക്കും… ഹോമകുണ്ഡമണയാത്ത പരദേവതകൾ കുടികൊള്ളുന്ന മന, അതാണ് സൂര്യകാലടി മന.

https://youtu.be/uz9oUCV0Lfc?si=Kr8PZoZORWNoO1yf

Stories you may like

സുഹൃത്ത് എങ്ങനെയാവണം എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് മഹാവിഷ്ണു ;കൊട്ടിയൂരിലെ  ആലിംഗന പുഷ്പാഞ്ജലി

പൂജാസമയത്ത് നടയുടെ മുമ്പിൽ എങ്ങനെ നിൽക്കാം?

വളരെ പണ്ട് തൃശൂർ പൂരം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒരു ഭട്ടതിരിയും നമ്പൂതിരിയും രണ്ട് അതിസുന്ദരികളായ സ്ത്രീകളെ വഴിയിൽ കണ്ട് മുട്ടി. അവർ ഭട്ടതിരിയെയും നമ്പൂതിരിയെയും തടഞ്ഞ് നിർത്തി തങ്ങളുടെ മനയിലേയ്ക്ക് ക്ഷണിച്ചു. രാത്രിയേറെ ആയെന്നും ഇന്ന് ഇല്ലത്ത് വിശ്രമിച്ചതിന് ശേഷം അടുത്ത ദിവസം മടങ്ങാമെന്നും പറഞ്ഞു. ഇത് വിശ്വസിച്ച ഭട്ടതിരിയും നമ്പൂതിരിയും സ്ത്രീകളോടൊപ്പം മനയിലേയ്ക്ക് തിരിച്ചു.

രാത്രി മുറികളിൽ വിശ്രമിക്കുകയായിരുന്ന ഭട്ടതിരിയുടെയും നമ്പൂതിരിയൂടെയും അടുക്കലേയ്ക്ക് സ്ത്രീകൾ എത്തി. എന്നും രാത്രിയിൽ കിടക്കുഒമ്പോൾ നമ്പൂതിരിയ്ക്ക് ദേവി മാഹാത്മ്യം വായിക്കുന്ന ശീലമുണ്ടായിരുന്നു. നമ്പൂതിരിയുടെ മുറിയിലേയ്ക്ക് എത്തിയ സ്ത്രീക്ക് അദ്ദേത്തിന്റെ അടുക്കലേയ്ക്ക് എത്താൻ സാധിച്ചില്ല. ദേവീ മാഹത്മ്യം മാറ്റിവയ്ക്കാൻ സ്ത്രീ പറഞ്ഞതോടെ, നമ്പൂതിരിക്ക് സംശയം തോന്നി. അദ്ദേഹം ഉടൻ തന്നെ ദേവീമാഹാത്മ്യം തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു. സുന്ദരി തിരികെ പോയി.

നേരം വെളുത്തപ്പോൾ താൻ മനയിലല്ല, ഒരു പനയിലാണ് ഇരിക്കുന്നതെന്ന സത്യാവസ്ഥ നമ്പൂതിരി തിരിച്ചറിയുകയായിരുന്നു. തൊട്ടടുത്ത് താഴെ ഭട്ടതിരിയുടെ പല്ലും നഖവും മാത്രം കണ്ട്, തങ്ങൾ യക്ഷികളുടെ ചതിയിലകപ്പെട്ടതാണെന്ന് നമ്പൂതിരി തിരിച്ചറിഞ്ഞു.

കാലം കടന്നുപോയി, ഭട്ടതിരിയ്ക്ക് ഒരു മകൻ ജനിച്ചു. അവന്റെ ഉപനയനമായി, ഈ സമയത്താണ്, തന്റെ പിതാവ് എവിടെയാണെന്ന സത്യം അവൻ അമ്മയിൽ നിന്നും അറിയുന്നത്. കോപം പൂണ്ട മകൻ യക്ഷിയെ ഇല്ലാതാക്കുമെന്ന് ശപദം ചെയ്യുന്നു. ഇതിനായി അവൻ സൂര്യനെ തപസു ചെയ്ത് മന്ത്രസിദ്ധി നേടി. സൂര്യഭഗവാൻ നേരിട്ട് നൽകിയ മന്ത്രസിദ്ധി കൊണ്ട് അവൻ യക്ഷിയെ മനയിലേയ്ക്ക് വിളിച്ചു വരുത്തി അവിടുത്തെ ഹോമകുണ്ഡത്തിൽ ഹോമിച്ചു.

സൂര്യനിൽ നിന്നും നേരിട്ട് വരം ലഭിച്ച ഭട്ടതിരിയുടെ മന പിൽക്കാലത്ത് സൂര്യകാലടി മനയെന്ന് അറിയപ്പെടുകയായിരുന്നു. ഓരോ തലമുറയിലേയും ആദ്യത്തെ ആൺകുഞ്ഞ് ഇന്നും സൂര്യനെന്നാണ് ഇവിടെ അറിയപ്പെടുന്നത്. ഗണപതിയാണ് മനക്കാരുടെ ഉപാസന മൂർത്തി. സൂര്യകാലടി മനക്കാർക്ക് ഗണപതി വിളിച്ചാൽ വിളിപ്പുറത്താണെന്നാണ് പറയപ്പെടുന്നത്. മനയുടെ പിറകിലായുള്ള കാവിൽ യക്ഷിയെയും ദേവതയായി കുടിയിരുത്തിയിട്ടുണ്ട്.

കാലമിത്ര കഴിഞ്ഞിട്ടും നാലുകെട്ട് ഇന്നും പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്നത് കാണാം. മുൻപിൽ ഒരു പുതിയ മണ്ഡപം പണിതുയർത്തിയിട്ടുണ്ടെങ്കിലും മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. വരും തലമുറയ്ക്കും നാടിനും കൈമാറാനായി മനയിലെ ഇളമുറക്കാർ പണ്ടുണ്ടായിരുന്നതു പോലെ തന്നെ ഈ സൗധത്തെ സംരക്ഷിച്ചു പോരുന്നുണ്ട്. കഥകൾ പറയാൻ അതിഥികളെ കാത്തിരിക്കുകയാണ് ഇന്നും സൂര്യകാലടി മന.

Tags: യക്ഷിസൂര്യകാലടി മനganapathi templesooryakaladi mana
Share1TweetSendShare

Latest stories from this section

ക്ഷേത്രത്തില്‍ നിന്ന് പ്രസാദവും തീര്‍ത്ഥവും സ്വീകരിക്കുമ്പോള്‍ ശ്രദ്

സൂര്യനമസ്‌കാര മന്ത്രം: ശരീരത്തിനും മനസ്സിനും ഊർജ്ജം പകരുന്നതിനുള്ള ഒരു വഴികാട്ടി…

‘ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളുണ്ടാകാം, അവയിൽ നിന്ന് ഒളിച്ചോടിയെന്ന് കരുതി അവ ഒരിക്കലും ഇല്ലാതാകില്ല’; ഇന്നും ഭഗവദ്ഗീത പകർന്നു നൽകുന്ന ചില പാഠങ്ങളുണ്ട്

വിഷുക്കണി ഇങ്ങനെ ഒരുക്കിയാല്‍ വീട്ടില്‍ ഐശ്വര്യവും സമ്പത്തും കുമിഞ്ഞു കൂടും : കാണേണ്ട സമയം എപ്പോൾ?

Discussion about this post

Latest News

സ്വാഗതം ശുഭാംശു:ഇത് ഗഗൻയാനിലേക്കുള്ള മറ്റൊരു നാഴികകല്ല്

മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര ; മതപരിവർത്തനം കുറ്റകരമാക്കുന്ന പതിനൊന്നാമത്തെ സംസ്ഥാനം

എന്തുകൊണ്ട് ബുംറ ഇല്ലാതെ ഇന്ത്യ മത്സരങ്ങൾ ജയിക്കുന്നു? ഈ കണക്കിലുണ്ട് ഉത്തരങ്ങൾ എല്ലാം; ഇനി ആ പേരിൽ ട്രോളാൻ നിൽക്കരുത്

ഭൂമിതൊട്ട് ഭാരതപുത്രൻ;രാജ്യത്തിന് അഭിമാനമായി ശുഭാംശു; തിരികെയെത്തി

സൂപ്പർ ബോളറെ പുറത്താക്കാൻ ഒരുങ്ങി ഐപിഎൽ വമ്പന്മാർ, അവന്റെ വരവ് അതിന് സൂചന; വീഡിയോ വൈറൽ

ഒരു മതനേതാവിന്റെയും ഇടപെടലില്ല ; എല്ലാ ചർച്ചകളും സർക്കാർതലത്തിൽ ; പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സൗദി എംബസിക്കും നന്ദി അറിയിച്ച് ആക്ഷൻ കൗൺസിൽ

സൂപ്പർതാരം ഉപയോഗിക്കുന്നത് കീപാഡ് ഫോൺ,എന്ത് സിമ്പിളെന്ന് ആരാധകർ; വിലയറിഞ്ഞാൽ കൗതുകം തീരും

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു ; സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies