Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Culture Temple

മനപ്പറമ്പിലെ പനയ്ക്കും കവണാറിനുമുണ്ട് പറയാനേറെ; ഇവിടെ ഹോമകുണ്ഡങ്ങളണയാറില്ല; ഇത് യക്ഷിക്കഥകളുറങ്ങുന്ന സൂര്യ കാലടി മന

by Brave India Desk
Aug 7, 2024, 04:13 pm IST
in Temple, Culture
Share on FacebookTweetWhatsAppTelegram

യക്ഷിക്കഥകളുറങ്ങുന്ന…മന, അതാണ് സൂര്യകാലടി മന. കേട്ടാൽ പേടി തോന്നിക്കുന്ന കഥകളേറെയുണ്ട് സൂര്യകാലടി മനയ്ക്ക് പറയാൻ. മനയിലെ ഓരോ തൂണിനും മനപ്പറമ്പിലെ ഓരോ മരത്തിനും പിറകിലെ കാവിനും അതിലെ യക്ഷിപ്പനയ്ക്കും അരികിലായി ഒഴുകുന്ന കവണാറിനുമെല്ലാം സൂര്യകാലടി മനയെ കുറിച്ച് ഒരുപക്ഷേ.. നൂറ് നാവായിരിക്കും… ഹോമകുണ്ഡമണയാത്ത പരദേവതകൾ കുടികൊള്ളുന്ന മന, അതാണ് സൂര്യകാലടി മന.

https://youtu.be/uz9oUCV0Lfc?si=Kr8PZoZORWNoO1yf

Stories you may like

12 നില കെട്ടിടത്തേക്കാൾ ഉയരം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗണേശ വിഗ്രഹം ; പക്ഷേ ഇന്ത്യയിലല്ല

‘യമദൂതാ ഭയാനകാ….മരണമടുത്തെന്ന് ഓർമ്മിക്കും; ഗരുഡപുരാണത്തിൽ പറയുന്നത് അത്ഭുതകരം…

വളരെ പണ്ട് തൃശൂർ പൂരം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒരു ഭട്ടതിരിയും നമ്പൂതിരിയും രണ്ട് അതിസുന്ദരികളായ സ്ത്രീകളെ വഴിയിൽ കണ്ട് മുട്ടി. അവർ ഭട്ടതിരിയെയും നമ്പൂതിരിയെയും തടഞ്ഞ് നിർത്തി തങ്ങളുടെ മനയിലേയ്ക്ക് ക്ഷണിച്ചു. രാത്രിയേറെ ആയെന്നും ഇന്ന് ഇല്ലത്ത് വിശ്രമിച്ചതിന് ശേഷം അടുത്ത ദിവസം മടങ്ങാമെന്നും പറഞ്ഞു. ഇത് വിശ്വസിച്ച ഭട്ടതിരിയും നമ്പൂതിരിയും സ്ത്രീകളോടൊപ്പം മനയിലേയ്ക്ക് തിരിച്ചു.

രാത്രി മുറികളിൽ വിശ്രമിക്കുകയായിരുന്ന ഭട്ടതിരിയുടെയും നമ്പൂതിരിയൂടെയും അടുക്കലേയ്ക്ക് സ്ത്രീകൾ എത്തി. എന്നും രാത്രിയിൽ കിടക്കുഒമ്പോൾ നമ്പൂതിരിയ്ക്ക് ദേവി മാഹാത്മ്യം വായിക്കുന്ന ശീലമുണ്ടായിരുന്നു. നമ്പൂതിരിയുടെ മുറിയിലേയ്ക്ക് എത്തിയ സ്ത്രീക്ക് അദ്ദേത്തിന്റെ അടുക്കലേയ്ക്ക് എത്താൻ സാധിച്ചില്ല. ദേവീ മാഹത്മ്യം മാറ്റിവയ്ക്കാൻ സ്ത്രീ പറഞ്ഞതോടെ, നമ്പൂതിരിക്ക് സംശയം തോന്നി. അദ്ദേഹം ഉടൻ തന്നെ ദേവീമാഹാത്മ്യം തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു. സുന്ദരി തിരികെ പോയി.

നേരം വെളുത്തപ്പോൾ താൻ മനയിലല്ല, ഒരു പനയിലാണ് ഇരിക്കുന്നതെന്ന സത്യാവസ്ഥ നമ്പൂതിരി തിരിച്ചറിയുകയായിരുന്നു. തൊട്ടടുത്ത് താഴെ ഭട്ടതിരിയുടെ പല്ലും നഖവും മാത്രം കണ്ട്, തങ്ങൾ യക്ഷികളുടെ ചതിയിലകപ്പെട്ടതാണെന്ന് നമ്പൂതിരി തിരിച്ചറിഞ്ഞു.

കാലം കടന്നുപോയി, ഭട്ടതിരിയ്ക്ക് ഒരു മകൻ ജനിച്ചു. അവന്റെ ഉപനയനമായി, ഈ സമയത്താണ്, തന്റെ പിതാവ് എവിടെയാണെന്ന സത്യം അവൻ അമ്മയിൽ നിന്നും അറിയുന്നത്. കോപം പൂണ്ട മകൻ യക്ഷിയെ ഇല്ലാതാക്കുമെന്ന് ശപദം ചെയ്യുന്നു. ഇതിനായി അവൻ സൂര്യനെ തപസു ചെയ്ത് മന്ത്രസിദ്ധി നേടി. സൂര്യഭഗവാൻ നേരിട്ട് നൽകിയ മന്ത്രസിദ്ധി കൊണ്ട് അവൻ യക്ഷിയെ മനയിലേയ്ക്ക് വിളിച്ചു വരുത്തി അവിടുത്തെ ഹോമകുണ്ഡത്തിൽ ഹോമിച്ചു.

സൂര്യനിൽ നിന്നും നേരിട്ട് വരം ലഭിച്ച ഭട്ടതിരിയുടെ മന പിൽക്കാലത്ത് സൂര്യകാലടി മനയെന്ന് അറിയപ്പെടുകയായിരുന്നു. ഓരോ തലമുറയിലേയും ആദ്യത്തെ ആൺകുഞ്ഞ് ഇന്നും സൂര്യനെന്നാണ് ഇവിടെ അറിയപ്പെടുന്നത്. ഗണപതിയാണ് മനക്കാരുടെ ഉപാസന മൂർത്തി. സൂര്യകാലടി മനക്കാർക്ക് ഗണപതി വിളിച്ചാൽ വിളിപ്പുറത്താണെന്നാണ് പറയപ്പെടുന്നത്. മനയുടെ പിറകിലായുള്ള കാവിൽ യക്ഷിയെയും ദേവതയായി കുടിയിരുത്തിയിട്ടുണ്ട്.

കാലമിത്ര കഴിഞ്ഞിട്ടും നാലുകെട്ട് ഇന്നും പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്നത് കാണാം. മുൻപിൽ ഒരു പുതിയ മണ്ഡപം പണിതുയർത്തിയിട്ടുണ്ടെങ്കിലും മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. വരും തലമുറയ്ക്കും നാടിനും കൈമാറാനായി മനയിലെ ഇളമുറക്കാർ പണ്ടുണ്ടായിരുന്നതു പോലെ തന്നെ ഈ സൗധത്തെ സംരക്ഷിച്ചു പോരുന്നുണ്ട്. കഥകൾ പറയാൻ അതിഥികളെ കാത്തിരിക്കുകയാണ് ഇന്നും സൂര്യകാലടി മന.

Tags: ganapathi templesooryakaladi manaയക്ഷിസൂര്യകാലടി മന
Share1TweetSendShare

Latest stories from this section

എന്തായിരുന്നു രാമായണ രചനയുടെ പശ്ചാത്തലം?ഓരോ ശ്ലോകവും ഒരു മുത്തുപോലെ!

എന്തായിരുന്നു രാമായണ രചനയുടെ പശ്ചാത്തലം?ഓരോ ശ്ലോകവും ഒരു മുത്തുപോലെ!

സുഹൃത്ത് എങ്ങനെയാവണം എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് മഹാവിഷ്ണു ;കൊട്ടിയൂരിലെ  ആലിംഗന പുഷ്പാഞ്ജലി

സുഹൃത്ത് എങ്ങനെയാവണം എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് മഹാവിഷ്ണു ;കൊട്ടിയൂരിലെ  ആലിംഗന പുഷ്പാഞ്ജലി

പൂജാസമയത്ത് നടയുടെ മുമ്പിൽ എങ്ങനെ നിൽക്കാം?

പൂജാസമയത്ത് നടയുടെ മുമ്പിൽ എങ്ങനെ നിൽക്കാം?

ക്ഷേത്രത്തില്‍ നിന്ന് പ്രസാദവും തീര്‍ത്ഥവും സ്വീകരിക്കുമ്പോള്‍ ശ്രദ്

ക്ഷേത്രത്തില്‍ നിന്ന് പ്രസാദവും തീര്‍ത്ഥവും സ്വീകരിക്കുമ്പോള്‍ ശ്രദ്

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies