Tuesday, March 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Culture Temple

മനപ്പറമ്പിലെ പനയ്ക്കും കവണാറിനുമുണ്ട് പറയാനേറെ; ഇവിടെ ഹോമകുണ്ഡങ്ങളണയാറില്ല; ഇത് യക്ഷിക്കഥകളുറങ്ങുന്ന സൂര്യ കാലടി മന

by Brave India Desk
Aug 7, 2024, 04:13 pm IST
in Temple, Culture
Share on FacebookTweetWhatsAppTelegram

യക്ഷിക്കഥകളുറങ്ങുന്ന…മന, അതാണ് സൂര്യകാലടി മന. കേട്ടാൽ പേടി തോന്നിക്കുന്ന കഥകളേറെയുണ്ട് സൂര്യകാലടി മനയ്ക്ക് പറയാൻ. മനയിലെ ഓരോ തൂണിനും മനപ്പറമ്പിലെ ഓരോ മരത്തിനും പിറകിലെ കാവിനും അതിലെ യക്ഷിപ്പനയ്ക്കും അരികിലായി ഒഴുകുന്ന കവണാറിനുമെല്ലാം സൂര്യകാലടി മനയെ കുറിച്ച് ഒരുപക്ഷേ.. നൂറ് നാവായിരിക്കും… ഹോമകുണ്ഡമണയാത്ത പരദേവതകൾ കുടികൊള്ളുന്ന മന, അതാണ് സൂര്യകാലടി മന.

https://youtu.be/uz9oUCV0Lfc?si=Kr8PZoZORWNoO1yf

Stories you may like

നിസർഗ്ഗദത്ത മഹാരാജ്: ബീഡിത്തെറുപ്പുകാരനായ മഹായോഗി

ലോകകാര്യങ്ങളിൽ ഏർപ്പെടുമ്പോഴും ഉള്ളിലേക്ക് തിരിയുക; ശ്രീ രമണ മഹർഷി

വളരെ പണ്ട് തൃശൂർ പൂരം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒരു ഭട്ടതിരിയും നമ്പൂതിരിയും രണ്ട് അതിസുന്ദരികളായ സ്ത്രീകളെ വഴിയിൽ കണ്ട് മുട്ടി. അവർ ഭട്ടതിരിയെയും നമ്പൂതിരിയെയും തടഞ്ഞ് നിർത്തി തങ്ങളുടെ മനയിലേയ്ക്ക് ക്ഷണിച്ചു. രാത്രിയേറെ ആയെന്നും ഇന്ന് ഇല്ലത്ത് വിശ്രമിച്ചതിന് ശേഷം അടുത്ത ദിവസം മടങ്ങാമെന്നും പറഞ്ഞു. ഇത് വിശ്വസിച്ച ഭട്ടതിരിയും നമ്പൂതിരിയും സ്ത്രീകളോടൊപ്പം മനയിലേയ്ക്ക് തിരിച്ചു.

രാത്രി മുറികളിൽ വിശ്രമിക്കുകയായിരുന്ന ഭട്ടതിരിയുടെയും നമ്പൂതിരിയൂടെയും അടുക്കലേയ്ക്ക് സ്ത്രീകൾ എത്തി. എന്നും രാത്രിയിൽ കിടക്കുഒമ്പോൾ നമ്പൂതിരിയ്ക്ക് ദേവി മാഹാത്മ്യം വായിക്കുന്ന ശീലമുണ്ടായിരുന്നു. നമ്പൂതിരിയുടെ മുറിയിലേയ്ക്ക് എത്തിയ സ്ത്രീക്ക് അദ്ദേത്തിന്റെ അടുക്കലേയ്ക്ക് എത്താൻ സാധിച്ചില്ല. ദേവീ മാഹത്മ്യം മാറ്റിവയ്ക്കാൻ സ്ത്രീ പറഞ്ഞതോടെ, നമ്പൂതിരിക്ക് സംശയം തോന്നി. അദ്ദേഹം ഉടൻ തന്നെ ദേവീമാഹാത്മ്യം തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു. സുന്ദരി തിരികെ പോയി.

നേരം വെളുത്തപ്പോൾ താൻ മനയിലല്ല, ഒരു പനയിലാണ് ഇരിക്കുന്നതെന്ന സത്യാവസ്ഥ നമ്പൂതിരി തിരിച്ചറിയുകയായിരുന്നു. തൊട്ടടുത്ത് താഴെ ഭട്ടതിരിയുടെ പല്ലും നഖവും മാത്രം കണ്ട്, തങ്ങൾ യക്ഷികളുടെ ചതിയിലകപ്പെട്ടതാണെന്ന് നമ്പൂതിരി തിരിച്ചറിഞ്ഞു.

കാലം കടന്നുപോയി, ഭട്ടതിരിയ്ക്ക് ഒരു മകൻ ജനിച്ചു. അവന്റെ ഉപനയനമായി, ഈ സമയത്താണ്, തന്റെ പിതാവ് എവിടെയാണെന്ന സത്യം അവൻ അമ്മയിൽ നിന്നും അറിയുന്നത്. കോപം പൂണ്ട മകൻ യക്ഷിയെ ഇല്ലാതാക്കുമെന്ന് ശപദം ചെയ്യുന്നു. ഇതിനായി അവൻ സൂര്യനെ തപസു ചെയ്ത് മന്ത്രസിദ്ധി നേടി. സൂര്യഭഗവാൻ നേരിട്ട് നൽകിയ മന്ത്രസിദ്ധി കൊണ്ട് അവൻ യക്ഷിയെ മനയിലേയ്ക്ക് വിളിച്ചു വരുത്തി അവിടുത്തെ ഹോമകുണ്ഡത്തിൽ ഹോമിച്ചു.

സൂര്യനിൽ നിന്നും നേരിട്ട് വരം ലഭിച്ച ഭട്ടതിരിയുടെ മന പിൽക്കാലത്ത് സൂര്യകാലടി മനയെന്ന് അറിയപ്പെടുകയായിരുന്നു. ഓരോ തലമുറയിലേയും ആദ്യത്തെ ആൺകുഞ്ഞ് ഇന്നും സൂര്യനെന്നാണ് ഇവിടെ അറിയപ്പെടുന്നത്. ഗണപതിയാണ് മനക്കാരുടെ ഉപാസന മൂർത്തി. സൂര്യകാലടി മനക്കാർക്ക് ഗണപതി വിളിച്ചാൽ വിളിപ്പുറത്താണെന്നാണ് പറയപ്പെടുന്നത്. മനയുടെ പിറകിലായുള്ള കാവിൽ യക്ഷിയെയും ദേവതയായി കുടിയിരുത്തിയിട്ടുണ്ട്.

കാലമിത്ര കഴിഞ്ഞിട്ടും നാലുകെട്ട് ഇന്നും പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്നത് കാണാം. മുൻപിൽ ഒരു പുതിയ മണ്ഡപം പണിതുയർത്തിയിട്ടുണ്ടെങ്കിലും മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. വരും തലമുറയ്ക്കും നാടിനും കൈമാറാനായി മനയിലെ ഇളമുറക്കാർ പണ്ടുണ്ടായിരുന്നതു പോലെ തന്നെ ഈ സൗധത്തെ സംരക്ഷിച്ചു പോരുന്നുണ്ട്. കഥകൾ പറയാൻ അതിഥികളെ കാത്തിരിക്കുകയാണ് ഇന്നും സൂര്യകാലടി മന.

Tags: ganapathi templesooryakaladi manaയക്ഷിസൂര്യകാലടി മന
Share1TweetSendShare

Latest stories from this section

ബന്ധനങ്ങളിൽ നിന്ന് മോചനം ആഗ്രഹിക്കുന്നുണ്ടോ? ആദ്യം മാറേണ്ടത് നിങ്ങളുടെ ചിന്തകളാണ്

പ്രഭാഷണങ്ങൾ വ്യക്തികളെ രസിപ്പിച്ചേക്കാം, എന്നാൽ അവരെ മെച്ചപ്പെടുത്തണമെന്നില്ല

ദു:ഖവിമുക്തിയാണ് മോക്ഷം; പ്രൊഫ ജി ബാലകൃഷ്ണൻ നായർ

ഒരനുഭവത്തിലും മൂന്നാമതൊരു പദാർത്ഥമില്ല

ലോകത്തെ പെരുമ്പാമ്പ് ഗ്രാമം; ബെഡ്‌റൂമിൽ വന്നാലും ഇവിടുത്തുകാർ പേടിക്കില്ല; കാരണമിതാണ്

ലോകത്തെ പെരുമ്പാമ്പ് ഗ്രാമം; ബെഡ്‌റൂമിൽ വന്നാലും ഇവിടുത്തുകാർ പേടിക്കില്ല; കാരണമിതാണ്

രാത്രിയിൽ തിരുപ്പതി ക്ഷേത്രം ദേവന്മാർക്ക് സ്വന്തം; മനുഷ്യർ മാറിക്കൊടുക്കുന്ന അത്യപൂർവ്വ ആചാരം! ശാസ്ത്രത്തിന് ഇന്നും പിടികിട്ടാത്ത രഹസ്യങ്ങൾ….

രാത്രിയിൽ തിരുപ്പതി ക്ഷേത്രം ദേവന്മാർക്ക് സ്വന്തം; മനുഷ്യർ മാറിക്കൊടുക്കുന്ന അത്യപൂർവ്വ ആചാരം! ശാസ്ത്രത്തിന് ഇന്നും പിടികിട്ടാത്ത രഹസ്യങ്ങൾ….

Discussion about this post

Latest News

ഡൽഹി ക്യാപ്പിറ്റൽസിന്റെ മെന്റർ സഞ്ജുവിന്റെ ആരാധകൻ; മലയാളി താരം ഒരു അസാമാന്യ പ്രതിഭയെന്ന് കെവിൻ പീറ്റേഴ്സൺ

ഡൽഹി ക്യാപ്പിറ്റൽസിന്റെ മെന്റർ സഞ്ജുവിന്റെ ആരാധകൻ; മലയാളി താരം ഒരു അസാമാന്യ പ്രതിഭയെന്ന് കെവിൻ പീറ്റേഴ്സൺ

ഇനി കോടികളുടെ തിളക്കം; ലോകകപ്പ് നിലനിർത്തിയ ഇന്ത്യയ്ക്ക് ബിസിസിഐയുടെ രാജകീയ സമ്മാനം; 2024-നേക്കാൾ വലിയ തുകയുമായി ബോർഡ്

ഇനി കോടികളുടെ തിളക്കം; ലോകകപ്പ് നിലനിർത്തിയ ഇന്ത്യയ്ക്ക് ബിസിസിഐയുടെ രാജകീയ സമ്മാനം; 2024-നേക്കാൾ വലിയ തുകയുമായി ബോർഡ്

ഉപരോധങ്ങൾ കടലിലൊഴുകി; റഷ്യൻ എണ്ണയ്ക്ക് ഇനി പ്രീമിയം വില, ഇറാൻ യുദ്ധം മാറ്റിയെഴുതുന്നത് ആഗോള എണ്ണ ഭൂപടം; പുടിന് കിട്ടിയ അമേരിക്കൻ അനുഗ്രഹം

ഉപരോധങ്ങൾ കടലിലൊഴുകി; റഷ്യൻ എണ്ണയ്ക്ക് ഇനി പ്രീമിയം വില, ഇറാൻ യുദ്ധം മാറ്റിയെഴുതുന്നത് ആഗോള എണ്ണ ഭൂപടം; പുടിന് കിട്ടിയ അമേരിക്കൻ അനുഗ്രഹം

ഫിൻലൻഡ് പ്രസിഡന്റും ‘ധുരന്ധർ’ ഫാൻ! ഇന്ത്യയിലേക്ക് വരും മുൻപ് സിനിമ കണ്ടു; മകൻ തന്ന ഉപദേശമെന്ന് അലക്സാണ്ടർ സ്റ്റബ്ബ്

ഫിൻലൻഡ് പ്രസിഡന്റും ‘ധുരന്ധർ’ ഫാൻ! ഇന്ത്യയിലേക്ക് വരും മുൻപ് സിനിമ കണ്ടു; മകൻ തന്ന ഉപദേശമെന്ന് അലക്സാണ്ടർ സ്റ്റബ്ബ്

ആപ്പിളിന്റെ പുതിയ തട്ടകം ഭാരതം; ലോകത്തെ നാലിലൊന്ന് ഐഫോണുകളും ഇനി ‘മെയ്ഡ് ഇൻ ഇന്ത്യ’

ആപ്പിളിന്റെ പുതിയ തട്ടകം ഭാരതം; ലോകത്തെ നാലിലൊന്ന് ഐഫോണുകളും ഇനി ‘മെയ്ഡ് ഇൻ ഇന്ത്യ’

പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം’; 5000 പ്രണയിനികളുണ്ടെന്ന് പറയാൻ തലയ്ക്ക് ആൾതാമസമില്ലേ? ഊളംപാറയ്ക്ക് അയക്കണം;വെള്ളാപ്പള്ളി നടേശൻ 

പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം’; 5000 പ്രണയിനികളുണ്ടെന്ന് പറയാൻ തലയ്ക്ക് ആൾതാമസമില്ലേ? ഊളംപാറയ്ക്ക് അയക്കണം;വെള്ളാപ്പള്ളി നടേശൻ 

മറ്റ് ടീമുകൾ വെറും കാഴ്ച്ചക്കാർ, ജയിക്കാൻ മാത്രം ജനിച്ച ഇന്ത്യ; അയൽപക്കത്തെ ‘പണക്കാരൻ കുട്ടി’യെന്ന് എതിരാളിയെന്ന് വിശേഷിപ്പിച്ച് ഷോയിബ് അക്തർ

മറ്റ് ടീമുകൾ വെറും കാഴ്ച്ചക്കാർ, ജയിക്കാൻ മാത്രം ജനിച്ച ഇന്ത്യ; അയൽപക്കത്തെ ‘പണക്കാരൻ കുട്ടി’യെന്ന് എതിരാളിയെന്ന് വിശേഷിപ്പിച്ച് ഷോയിബ് അക്തർ

ഭീകരവാദത്തിനെതിരെ തീരുമാനമെടുക്കുന്നതിൽ യുഎൻ  പക്ഷപാതം കാണിക്കുന്നു;വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

മടങ്ങാൻ പറഞ്ഞിട്ടും കേട്ടില്ല, പലരും ഇറാനിൽ തന്നെ തുടർന്നു”; മുന്നറിയിപ്പുകൾ അവഗണിച്ചത് തിരിച്ചടിയായി; എസ് ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies