Tuesday, July 15, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Article Special

മണ്ണിലും പാമ്പ്, മരത്തിലും പാമ്പ് ; നോക്കുന്നിടത്തെല്ലാം പാമ്പുകൾ ; കാല് കുത്തിയാൽ കടി ഉറപ്പുള്ള ഒരു പാമ്പ് രാജ്യം

by Brave India Desk
Aug 8, 2024, 11:36 pm IST
in Special, Article
Share on FacebookTweetWhatsAppTelegram

നാടോടിക്കഥകളെ പോലും വെല്ലുന്ന ഒരു ദുരൂഹ ദ്വീപ്, ഏതൊരു മനുഷ്യനും വിദൂര സ്വപ്നങ്ങളിൽ പോലും കടന്നുചെല്ലാൻ മടിക്കുന്ന ഭീതിജനകമായ ഒരിടം, അതാണ് അറ്റ്ലാന്റിക് സമുദ്രത്തിലെ സ്നേക്ക് ഐലന്റ്. പേര് സൂചിപ്പിക്കുന്നത് പോലെ പാമ്പുകൾ തന്നെയാണ് ഈ ദ്വീപിന്റെ പ്രത്യേകത. ഭയാനകമായ രീതിയിൽ നോക്കുന്നിടത്തെല്ലാം വിഷപ്പാമ്പുകൾ നിറഞ്ഞതും ഒറ്റ മനുഷ്യൻ പോലും കടന്നു ചെല്ലാൻ ധൈര്യപ്പെടാത്തതുമായ ഈ ദുരൂഹദ്വീപ്

ബ്രസീലിന്റെ തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ ആയാണ് സ്ഥിതിചെയ്യുന്നത്. ഇൽഹ ഡ ക്യൂമാഡ ഗ്രാൻഡെ എന്നാണ് ഈ സ്നേക്ക് ഐലൻഡിന്റെ യഥാർത്ഥ പേര്. സമുദ്രനിരപ്പിൽ നിന്ന് 206 മീറ്റർ ഉയരത്തിൽ 106 ഏക്കർ വിസ്തൃതിയിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

Stories you may like

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

11,000 വർഷങ്ങൾക്ക് മുൻപാണ് ഈ ദുരൂഹ ദ്വീപ് രൂപപ്പെട്ടത്. അതിനുമുൻപായി തീരത്തോട് ചേർന്ന് നിന്നിരുന്ന ഒരു പ്രദേശം സമുദ്രനിരപ്പ് ഉയർന്നതോടെ ഒറ്റപ്പെട്ട ഒരു ദ്വീപ് ആയി മാറിയെന്നാണ് ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തൽ. അന്ന് ഈ ദ്വീപിനുള്ളിൽ ഒറ്റപ്പെട്ടുപോയ പാമ്പുകൾ പിന്നീട് പെറ്റു പെരുകിയാണ് ഇന്ന് ദ്വീപ് മുഴുവൻ പാമ്പുകളുടേതായി മാറിയത്.

ബ്രസീലിലെ സാവോ പോളോ സംസ്ഥാനത്തിന്റെ സമുദ്ര തീരത്ത് നിന്നും ഏകദേശം 33 കിലോമീറ്റർ അകലെ ആയാണ് ക്യൂമാഡ ഗ്രാൻഡെ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ലാറ്റിനമേരിക്കയിലെ തന്നെ ഏറ്റവും വിഷമുള്ള പാമ്പുകൾ ആയ ഗോൾഡൻ ലാൻസ്‌ഹെഡ് പിറ്റ് വൈപ്പർ പാമ്പുകളാണ് ഈ ദ്വീപിൽ കൂടുതലായി കാണപ്പെടുന്നത്. ഉഗ്രവിഷമുള്ള ഈ പാമ്പുകളുടെ കടിയേറ്റാൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ മരണം ഉറപ്പാണ്.

ധാരാളം മഴക്കാടുകൾ നിറഞ്ഞ പ്രകൃതിരമണീയമായ ഈ ദീപ് കാണാൻ എത്രത്തോളം മനോഹരമാണോ അതിലേറെ അപകടകാരി കൂടിയാണ്. അതിനാൽ തന്നെ ഇവിടെ കാലുകുത്താൻ ഒറ്റ മനുഷ്യനും ധൈര്യപ്പെടാറില്ല. പാമ്പുകളെ കൂടാതെ 41 ഇനത്തിൽപ്പെട്ട പക്ഷികളും ഈ ദീപില്‍ ഉണ്ടെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിട്ടുള്ളത്. ഈ ജൈവവൈവിധ്യം കൊണ്ട് ബ്രസീൽ ഗവൺമെന്റ് ദ്വീപിനെ ഒരു സംരക്ഷണ പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഈ ദ്വീപിലേക്ക് പ്രവേശനം അനുവദനീയമല്ല. ബ്രസീലിയൻ നേവി അംഗങ്ങൾക്കും തിരഞ്ഞെടുത്ത ചില ഗവേഷകർക്കും മാത്രമേ ഈ ദ്വീപിലേക്ക് പ്രവേശനമുള്ളൂ. അതും വലിയ സുരക്ഷാ മുൻകരുതലുകളോടെ സർട്ടിഫൈഡ് ഡോക്ടർമാരടങ്ങുന്ന സംഘത്തോടൊപ്പം ആയിരിക്കണം ദ്വീപിലേക്ക് പ്രവേശിക്കുന്നത് എന്ന് ഗവൺമെന്റ് പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്.

1909-ൽ ഏതാനും ദിവസങ്ങൾ മാത്രം ഈ ദ്വീപിൽ മനുഷ്യവാസം ഉണ്ടായിരുന്നു. പരിചിതമല്ലാത്ത കപ്പലുകൾ ഈ ദ്വീപിന് അടുത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ദ്വീപിൽ സ്ഥാപിച്ച ലൈറ്റ് ടവറിലെ ജീവനക്കാർ ആയിരുന്നു അവർ. എന്നാൽ ദ്വീപിലെ ഉഗ്രവിഷമുള്ള പാമ്പുകൾ ഇവരെ സ്വപ്നത്തിൽ പോലും ശല്യം ചെയ്യാൻ തുടങ്ങിയതോടെ ഉറക്കം പോലും ഇല്ലാതായ ഈ തൊഴിലാളികൾ ഗവൺമെന്റിനോട് അപേക്ഷിച്ച് ഇവിടെ നിന്നും ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. പിന്നീട് കാലക്രമേണ ഈ ലൈറ്റ് ടവർ ബ്രസീലിയൻ ഗവൺമെന്റ് യാന്ത്രികമായി പ്രവർത്തിക്കുന്ന രീതിയിലേക്ക് മാറ്റിയതോടെ പൂർണ്ണമായും ജനവാസമില്ലാത്ത ദ്വീപായി സ്നേക്ക് ഐലൻഡ് മാറി.

സ്നേക്ക് ഐലൻഡിൽ ഓരോ ചതുരശ്ര മീറ്ററിലും ഒരു പാമ്പ് വീതമാണ് ഉള്ളത്. ഏറ്റവും അപകടകാരികളായ ഗോൾഡൻ ലാൻസ്‌ഹെഡ് പാമ്പുകൾ തന്നെ ഈ ദ്വീപിൽ നാലായിരത്തിലേറെ ഉണ്ട്. ഈ ദ്വീപിൽ മാത്രം കാണപ്പെടുന്ന ഈ പാമ്പുകൾക്ക് മനുഷ്യനെ എളുപ്പത്തിൽ കൊല്ലാൻ കഴിയുന്ന ഹീമോടോക്സിക് വിഷമാണ് ഉള്ളത്. വലിയൊരു പ്രദേശം മുഴുവൻ പാമ്പുകൾ ആയതിനാൽ തന്നെ ഭക്ഷണ ദൗർലഭ്യമാണ് ഈ ദ്വീപിലെ പാമ്പുകൾ നേരിടുന്ന പ്രധാന ഭീഷണി. ഈ കാരണത്താൽ തന്നെ മുൻകാലങ്ങളെ അപേക്ഷിച്ചു ദ്വീപിലെ പാമ്പുകളുടെ എണ്ണത്തിൽ വലിയ കുറവ് വന്നിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതിചെയ്യുന്നതിനാൽ എലികൾ പോലെയുള്ള ജീവികൾ ഒന്നും ഈ ദ്വീപിൽ ഇല്ല. ഒച്ചുകൾ, ചെറിയ തവളകൾ, പക്ഷികൾ, പക്ഷി മുട്ടകൾ എന്നിവയൊക്കെയാണ് ഈ ദ്വീപിൽ കഴിയുന്ന പാമ്പുകളുടെ പ്രധാന ആഹാരം. അംഗസംഖ്യ വളരെ കൂടുതലായതിനാൽ പലപ്പോഴും ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ ഇവിടുത്തെ പാമ്പുകൾ പൂർണ്ണ വളർച്ചയെത്തുന്നതിന് മുൻപ് തന്നെ ചത്തൊടുങ്ങുന്നത് പതിവായിരിക്കുകയാണ്. എങ്കിൽപോലും ബ്രസീലിയൻ ഗവൺമെന്റ് ആകുന്ന രീതിയിൽ ഒക്കെ ഈ പാമ്പുകളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുകൊണ്ട് ഈ ജൈവവൈവിധ്യത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്.

 

Tags: brazilSnake island
Share31TweetSendShare

Latest stories from this section

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

Naxalism, Maoism, Amit Shah, Basavaraju, Nambala Keshava Rao, Chhattisgarh, Naxal Encounter, Security Forces, CPI (Maoist), Anti-Naxal Operations, Operation Black Forest, Naxal leader death, Chhattisgarh encounter, Maoist insurgency

സ്വച്ഛഭാരതത്തിന് ഇങ്ങനെകൂടി ഒരർത്ഥമുണ്ട്.വൃത്തികെട്ട ഇടതു തീവ്രവാദം ഇല്ലാത്തിടം ! ജനാധിപത്യം ജയിക്കട്ടെ

Discussion about this post

Latest News

ഇവിടെ ഒരു കിലോമീറ്റർ നടന്നാൽ തന്നെ പലതിനും വയ്യ, തനിക്ക് മാത്രം ഇതൊക്കെ എങ്ങനെ സാധിക്കുന്നു മനുഷ്യാ; ഞെട്ടിച്ച് ബെൻ സ്റ്റോക്സിന്റെ കണക്കുകൾ

സരോവരം ബയോപാർക്കിൽ 40 സിസിടിവികൾ, തകർന്ന ഇരിപ്പിടങ്ങളടക്കം നവീകരിക്കും; മുഖംമിനുക്കൽ അവസാനഘട്ടത്തിൽ

പഹൽഗാം ഭീകരാക്രമണം ആസൂത്രണം ചെയ്തത് ഐഎസ്‌ഐയും ലഷ്‌കറും ചേർന്ന്,നടപ്പാക്കിയത് വേറെയാരുമല്ല…

ജഡേജ ചെയ്ത പ്രവർത്തി ശരിയായില്ല, ഇന്ത്യൻ തോൽവിക്ക് കാരണം അത്; സൂപ്പർതാരത്തിനെ കുറ്റപ്പെടുത്തി സഞ്ജയ് മഞ്ജരേക്കർ

ആരാധകരെ നിങ്ങൾ ഈ കാഴ്ച്ച മുമ്പും കണ്ടിട്ടില്ലേ, ജയം ഉറപ്പിച്ച കളി കൈവിട്ടത് അനവധി തവണ; ഹൃദയം തകർത്ത മത്സരങ്ങൾ നോക്കാം; എല്ലാത്തിലും കോഹ്‌ലി ബന്ധം

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ചാരമാക്കും: ‘സഖാവ് പിണറായി വിജയനിൽ’ നിന്ന് ഭീഷണി

ആശ്വാസം; 71 ജീവൻരക്ഷാ മരുന്നുകളുടെ വില പിടിച്ചുനിർത്തി കേന്ദ്രസർക്കാർ

ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തി പിന്നാലെ ജീവനൊടുക്കി 22കാരിയായ നവവധു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies