Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ട്രീവാലി റിസോർട്ടിൽ അഭയം കൊടുത്തത് പണച്ചാക്കുകൾക്ക്; ഗുരുതര ആരോപണവുമായി ഷാജിമോൻ ചൂരൽമല

by Brave India Desk
Aug 12, 2024, 11:35 am IST
in Kerala
Share on FacebookTweetWhatsAppTelegram

വയനാട്: വയനാട്ടിലെ മുണ്ടെക്കൈ, ചൂരൽമല പ്രദേശങ്ങളെ കുരുതിക്കളമാക്കി മാറ്റിയ ഉരുൾപൊട്ടലിന് കാരണം, റിസോർട്ട്, റിയൽ എസ്‌റ്റേറ്റ് മാഫിയകളുടെ സ്വാർത്ഥത കൊണ്ടാണെന്ന് ഷാജിമോൻ ചൂരൽമല. ഒരു നാടിനെ കുരുതിക്കളമാക്കിയ ആളുകൾ തന്നെ ചാനലുകളിൽ പോയി കണ്ണീരൊലിപ്പിച്ച് നിരപരാധി ചമയുകയാണ്. ട്രീവാലി റിസോർട്ടിൽ നൂറ് കണക്കിന് ആളുകൾക്ക് അഭയം കൊടുത്തുവെന്ന് ചാനലുകളിലൊക്കെ പറഞ്ഞിരുന്നു. എന്നാൽ, ഈ മാഫിയകളിൽ പെട്ടവർക്ക് മാത്രമാണ് അവിടെ സംരക്ഷണം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു നാടിനെ കുരുതിക്കളമാക്കിയ നൂറോളം പേരുടെ ജീവനെടുത്ത ആളുകൾ തന്നെ കണ്ണീരൊലിപ്പിച്ച് ചാനലുകളിൽ പോയി നിരപരാധി ചമയുകയാണ്. 1961ൽ ചെമ്പ്രമലയിൽ ഉരുൾപൊട്ടി, രണ്ട് പാടി നഷ്ടപ്പെട്ടു. എത്ര പേർ അതിൽ മരിച്ചുവെന്ന് ഇപ്പോഴും തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. 1984ൽ മുണ്ടക്കൈ കരുമുറ്റ എസ്‌റ്റേറ്റിൽ ഉരുൾപൊട്ടി. ഇതിൽ പതിനാല് പേർ മരിച്ചുവെന്നാണ് കണക്ക്. എന്നാൽ, 14 പേരല്ല ഒരുകാലത്ത് വെള്ളരിമലയിലുണ്ടായിരുന്ന പണിയ വിഭാഗത്തിൽ പെട്ട 100 കണക്കിന് ആളുകളാണ് ഇല്ലാതായത്. അവരിൽ അവശേഷിക്കുന്നവരാണ് ഇന്ന് എറാട്ടുക്കുണ്ട് കോളനിയിൽ ഉള്ളത്.

Stories you may like

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

അതിന് ശേഷമാണ് 2019ൽ പുത്തുമല. 2020ൽ മുണ്ടക്കൈയിൽ ഇന്ന് പൊട്ടിയ അതേസ്ഥലത്ത് ഉരുൾപൊട്ടി. മൂന്ന് വീട് പോയി, ഇപ്പോൾ 2024ൽ. നമ്മുടെ ഇടയിൽ ജീവിച്ച നൂറ് കണക്കിന് ആളുകൾ ഇല്ലാതായി’- ഷാജിമോൻ വ്യക്തമാക്കി.

രാഷ്ട്രീയ, റിയൽ എസ്‌റ്റേറ്റ്, റിസോർട്ട് മാഫിയകളുടെ ഒരു വലിയ ടീം ഉണ്ട് വയനാട്ടിൽ. വില്ലേജ് ഓഫീസിൽ നിന്നും ഒരു പേപ്പർ ലഭിക്കണമെങ്കിൽ ഇവർ വിചാരിക്കണം. വെള്ളരിമല വില്ലേജ് ഓഫീസിൽ സ്ഥിരമായി ഒരു വില്ലേജ് ഓഫീസർ ഉണ്ടാകാറില്ല. അവിടെ വരുന്ന വില്ലേജ് ഓഫീസർമാരെല്ലാം ഈ സംഘത്തിന്റെ ചൊൽപ്പടിക്ക് നിൽക്കണം. ഇല്ലെങ്കിൽ അവർക്ക് നിലനിൽപ്പുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ട്രീവാലി റിസോർട്ടിൽ നൂറ് കണക്കിന് ആളുകൾക്ക് അഭയം കൊടുത്തുവെന്ന് ചാനലുകളിലൊക്കെ പറഞ്ഞിരുന്നു. എന്നാൽ, ഉരുൾപൊട്ടലുണ്ടായപ്പോൾ രക്ഷപ്പെട്ടോടിയ ചുരുക്കം ചിലരൊഴികെ ബാക്കിയുള്ളവെരല്ലാം കൃത്യമായി അവിടേയ്ക്ക് മാറ്റിയ ആളുകളാണ്. ഈ റിയൽ എസ്‌റ്റേറ്റ് മാഫിയയുടെ ബന്ധത്തിൽ പെട്ട, സ്‌കൂൾ റോഡിൽ താമസിച്ചിരുന്ന ആളിനെയടക്കം ആണ് ഇങ്ങോട്ട് മാറ്റിയത്. ഈ രാഷ്ട്രീയ റിയൽ എസ്‌റ്റേറ്റ് മാഫിയയിൽ ഉള്ളവരെയാണ് ഇവിടെ സുരക്ഷിതരാക്കിയത്. കോളനിയിലുള്ളവരെയെല്ലാം ചൂരൽമല സ്‌കൂളിലേയ്ക്ക് മാറ്റിയെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.

ചൂരൽമല പോലെയുള്ള ചെറിയൊരു പ്രദേശത്ത് എന്ത് റിയൽ മാഫിയ എന്ന് ചിലപ്പോൾ തോന്നും. എന്നാൽ, ചെറിയൊരു സംഘമല്ല, ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. മൂന്നാർ പോലെ ടൂറിസം രംഗത്ത് വളർന്ന് വരുന്ന ഒരു പ്രദേശമായിരുന്നു ചൂരൽമല. ഒരുപാട് സംരംഭകർ ഇവിടെ വരുകയും വലിയ രീതിയിൽ ഭൂമി വാങ്ങിക്കുുട്ടുകയും എല്ലാം ചെയ്തിരുന്നു. ചാനലുകൾ തോറും കരഞ്ഞ് വിളിച്ച് നടന്ന ഒരു മെമ്പറിന്റെ കാർ ട്രീ വാലി റിസോർട്ടിൽ കിടക്കുന്നതിന്റെ ഫോട്ടോ താൻ പുറത്തുവിട്ടിട്ടുണ്ടെന്നും ഷാജിമോൻ കൂട്ടിച്ചേർത്തു.

ഇവരും ഇവരുടെ ബന്ധുക്കളും ഇവരുമായി ബന്ധമുള്ള പ്രമുഖരെയുമെല്ലാം ഇവർ സംരക്ഷിച്ചു. ചൂരൽമലയിലെ പാവപ്പെട്ട ആളുകൾ ഇതൊന്നുമറിയാതെ ഉറങ്ങി. വെള്ളരിമലയിൽ ഉരുൾപൊട്ടാൻ സാധ്യതയുണ്ടെന്ന് അവർക്ക് അറിയാമായരുന്നില്ലേ. എന്തുകൊണ്ടാണ് വെള്ളരിമലയിലെ പലരും വിളിച്ചു പറഞ്ഞിട്ടും അതിന് നടപടി എടുത്തില്ല. അപകടമാണ് ഒഴിപ്പിക്കണ്ടേ എന്നെല്ലാം അവർ പറഞ്ഞതാണ്. തെളിവ് സമർപ്പിക്കാൻ ഞാൻ തയ്യാറാണ്. അപകടമാണെന്ന് അറിഞ്ഞിട്ടും വേണ്ടപ്പെട്ടവരെ മാത്രമാണ് മാറ്റിയത്. ആദിവാസികളെ അവിടുത്തെ പൊട്ടിപ്പൊളിഞ്ഞ സ്‌കൂളിലേയ്ക്ക് ആക്കി.

മുന്നറിയിപ്പ് കൊടുത്തിരുന്നെങ്കിൽ, ഇത് ഉണ്ടാകുമായിരുന്നില്ല. എന്നാൽ, ഇത് മുന്നിൽ കണ്ട് അതിഥികളെ ഒഴിവാക്കിയിരുന്നെങ്കിൽ അവർക്ക് സാമ്പത്തിക നഷ്ടം സംഭവിക്കുമായിരുന്നു. സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി ഒരു ഗ്രാമത്തിനെ മുഴുവൻ കുരുതിക്കളമാക്കി. ഇതിനെതിരെ കൃത്യമായി അന്വേഷണം വേണം. ഇവർക്കെതിരെ നടപടി വേണമെന്നും ഷാജിമോൻ ചൂരൽമല ആവശ്യപ്പെട്ടു.

Tags: wayanad landslidechooralmalashajimon chooralmala
Share4TweetSendShare

Latest stories from this section

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

ജനാധിപത്യ മര്യാദ കാണിച്ചില്ല;ലീഗ് പിടിമുറുക്കുന്നതിൻ്റെ സൂചന;ജി സുകുമാരൻ നായർ

Discussion about this post

Latest News

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies