Friday, November 14, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ട്രീവാലി റിസോർട്ടിൽ അഭയം കൊടുത്തത് പണച്ചാക്കുകൾക്ക്; ഗുരുതര ആരോപണവുമായി ഷാജിമോൻ ചൂരൽമല

by Brave India Desk
Aug 12, 2024, 11:35 am IST
in Kerala
Share on FacebookTweetWhatsAppTelegram

വയനാട്: വയനാട്ടിലെ മുണ്ടെക്കൈ, ചൂരൽമല പ്രദേശങ്ങളെ കുരുതിക്കളമാക്കി മാറ്റിയ ഉരുൾപൊട്ടലിന് കാരണം, റിസോർട്ട്, റിയൽ എസ്‌റ്റേറ്റ് മാഫിയകളുടെ സ്വാർത്ഥത കൊണ്ടാണെന്ന് ഷാജിമോൻ ചൂരൽമല. ഒരു നാടിനെ കുരുതിക്കളമാക്കിയ ആളുകൾ തന്നെ ചാനലുകളിൽ പോയി കണ്ണീരൊലിപ്പിച്ച് നിരപരാധി ചമയുകയാണ്. ട്രീവാലി റിസോർട്ടിൽ നൂറ് കണക്കിന് ആളുകൾക്ക് അഭയം കൊടുത്തുവെന്ന് ചാനലുകളിലൊക്കെ പറഞ്ഞിരുന്നു. എന്നാൽ, ഈ മാഫിയകളിൽ പെട്ടവർക്ക് മാത്രമാണ് അവിടെ സംരക്ഷണം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു നാടിനെ കുരുതിക്കളമാക്കിയ നൂറോളം പേരുടെ ജീവനെടുത്ത ആളുകൾ തന്നെ കണ്ണീരൊലിപ്പിച്ച് ചാനലുകളിൽ പോയി നിരപരാധി ചമയുകയാണ്. 1961ൽ ചെമ്പ്രമലയിൽ ഉരുൾപൊട്ടി, രണ്ട് പാടി നഷ്ടപ്പെട്ടു. എത്ര പേർ അതിൽ മരിച്ചുവെന്ന് ഇപ്പോഴും തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. 1984ൽ മുണ്ടക്കൈ കരുമുറ്റ എസ്‌റ്റേറ്റിൽ ഉരുൾപൊട്ടി. ഇതിൽ പതിനാല് പേർ മരിച്ചുവെന്നാണ് കണക്ക്. എന്നാൽ, 14 പേരല്ല ഒരുകാലത്ത് വെള്ളരിമലയിലുണ്ടായിരുന്ന പണിയ വിഭാഗത്തിൽ പെട്ട 100 കണക്കിന് ആളുകളാണ് ഇല്ലാതായത്. അവരിൽ അവശേഷിക്കുന്നവരാണ് ഇന്ന് എറാട്ടുക്കുണ്ട് കോളനിയിൽ ഉള്ളത്.

Stories you may like

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

എസ്ഐആറിൽ ഇടപെടില്ലെന്ന് കേരള ഹൈക്കോടതി ; സംസ്ഥാന സർക്കാരിന്റെ ഹർജി നിരസിച്ചു

അതിന് ശേഷമാണ് 2019ൽ പുത്തുമല. 2020ൽ മുണ്ടക്കൈയിൽ ഇന്ന് പൊട്ടിയ അതേസ്ഥലത്ത് ഉരുൾപൊട്ടി. മൂന്ന് വീട് പോയി, ഇപ്പോൾ 2024ൽ. നമ്മുടെ ഇടയിൽ ജീവിച്ച നൂറ് കണക്കിന് ആളുകൾ ഇല്ലാതായി’- ഷാജിമോൻ വ്യക്തമാക്കി.

രാഷ്ട്രീയ, റിയൽ എസ്‌റ്റേറ്റ്, റിസോർട്ട് മാഫിയകളുടെ ഒരു വലിയ ടീം ഉണ്ട് വയനാട്ടിൽ. വില്ലേജ് ഓഫീസിൽ നിന്നും ഒരു പേപ്പർ ലഭിക്കണമെങ്കിൽ ഇവർ വിചാരിക്കണം. വെള്ളരിമല വില്ലേജ് ഓഫീസിൽ സ്ഥിരമായി ഒരു വില്ലേജ് ഓഫീസർ ഉണ്ടാകാറില്ല. അവിടെ വരുന്ന വില്ലേജ് ഓഫീസർമാരെല്ലാം ഈ സംഘത്തിന്റെ ചൊൽപ്പടിക്ക് നിൽക്കണം. ഇല്ലെങ്കിൽ അവർക്ക് നിലനിൽപ്പുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ട്രീവാലി റിസോർട്ടിൽ നൂറ് കണക്കിന് ആളുകൾക്ക് അഭയം കൊടുത്തുവെന്ന് ചാനലുകളിലൊക്കെ പറഞ്ഞിരുന്നു. എന്നാൽ, ഉരുൾപൊട്ടലുണ്ടായപ്പോൾ രക്ഷപ്പെട്ടോടിയ ചുരുക്കം ചിലരൊഴികെ ബാക്കിയുള്ളവെരല്ലാം കൃത്യമായി അവിടേയ്ക്ക് മാറ്റിയ ആളുകളാണ്. ഈ റിയൽ എസ്‌റ്റേറ്റ് മാഫിയയുടെ ബന്ധത്തിൽ പെട്ട, സ്‌കൂൾ റോഡിൽ താമസിച്ചിരുന്ന ആളിനെയടക്കം ആണ് ഇങ്ങോട്ട് മാറ്റിയത്. ഈ രാഷ്ട്രീയ റിയൽ എസ്‌റ്റേറ്റ് മാഫിയയിൽ ഉള്ളവരെയാണ് ഇവിടെ സുരക്ഷിതരാക്കിയത്. കോളനിയിലുള്ളവരെയെല്ലാം ചൂരൽമല സ്‌കൂളിലേയ്ക്ക് മാറ്റിയെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.

ചൂരൽമല പോലെയുള്ള ചെറിയൊരു പ്രദേശത്ത് എന്ത് റിയൽ മാഫിയ എന്ന് ചിലപ്പോൾ തോന്നും. എന്നാൽ, ചെറിയൊരു സംഘമല്ല, ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. മൂന്നാർ പോലെ ടൂറിസം രംഗത്ത് വളർന്ന് വരുന്ന ഒരു പ്രദേശമായിരുന്നു ചൂരൽമല. ഒരുപാട് സംരംഭകർ ഇവിടെ വരുകയും വലിയ രീതിയിൽ ഭൂമി വാങ്ങിക്കുുട്ടുകയും എല്ലാം ചെയ്തിരുന്നു. ചാനലുകൾ തോറും കരഞ്ഞ് വിളിച്ച് നടന്ന ഒരു മെമ്പറിന്റെ കാർ ട്രീ വാലി റിസോർട്ടിൽ കിടക്കുന്നതിന്റെ ഫോട്ടോ താൻ പുറത്തുവിട്ടിട്ടുണ്ടെന്നും ഷാജിമോൻ കൂട്ടിച്ചേർത്തു.

ഇവരും ഇവരുടെ ബന്ധുക്കളും ഇവരുമായി ബന്ധമുള്ള പ്രമുഖരെയുമെല്ലാം ഇവർ സംരക്ഷിച്ചു. ചൂരൽമലയിലെ പാവപ്പെട്ട ആളുകൾ ഇതൊന്നുമറിയാതെ ഉറങ്ങി. വെള്ളരിമലയിൽ ഉരുൾപൊട്ടാൻ സാധ്യതയുണ്ടെന്ന് അവർക്ക് അറിയാമായരുന്നില്ലേ. എന്തുകൊണ്ടാണ് വെള്ളരിമലയിലെ പലരും വിളിച്ചു പറഞ്ഞിട്ടും അതിന് നടപടി എടുത്തില്ല. അപകടമാണ് ഒഴിപ്പിക്കണ്ടേ എന്നെല്ലാം അവർ പറഞ്ഞതാണ്. തെളിവ് സമർപ്പിക്കാൻ ഞാൻ തയ്യാറാണ്. അപകടമാണെന്ന് അറിഞ്ഞിട്ടും വേണ്ടപ്പെട്ടവരെ മാത്രമാണ് മാറ്റിയത്. ആദിവാസികളെ അവിടുത്തെ പൊട്ടിപ്പൊളിഞ്ഞ സ്‌കൂളിലേയ്ക്ക് ആക്കി.

മുന്നറിയിപ്പ് കൊടുത്തിരുന്നെങ്കിൽ, ഇത് ഉണ്ടാകുമായിരുന്നില്ല. എന്നാൽ, ഇത് മുന്നിൽ കണ്ട് അതിഥികളെ ഒഴിവാക്കിയിരുന്നെങ്കിൽ അവർക്ക് സാമ്പത്തിക നഷ്ടം സംഭവിക്കുമായിരുന്നു. സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി ഒരു ഗ്രാമത്തിനെ മുഴുവൻ കുരുതിക്കളമാക്കി. ഇതിനെതിരെ കൃത്യമായി അന്വേഷണം വേണം. ഇവർക്കെതിരെ നടപടി വേണമെന്നും ഷാജിമോൻ ചൂരൽമല ആവശ്യപ്പെട്ടു.

Tags: wayanad landslidechooralmalashajimon chooralmala
Share4TweetSendShare

Latest stories from this section

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ

കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ

കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ

മുസ്ലിം രാജ്യങ്ങളിൽപോലും തമ്മിലടിച്ചു കൊല്ലുന്നു ; ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത്

മുസ്ലിം രാജ്യങ്ങളിൽപോലും തമ്മിലടിച്ചു കൊല്ലുന്നു ; ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത്

എസ്എസ്‌കെ ഫണ്ട് ഇനി കിട്ടുമോയെന്ന് ആശങ്കയുണ്ട്; കിട്ടാതിരുന്നാൽ അതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

എസ്എസ്‌കെ ഫണ്ട് ഇനി കിട്ടുമോയെന്ന് ആശങ്കയുണ്ട്; കിട്ടാതിരുന്നാൽ അതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies