വെപ്പിൻ: പ്രണയത്തിന് ഊരും പേരും തടസ്സമായില്ല. മാതാപിതാക്കളുടെ സമ്മതം കൂടിയായപ്പോൾ ഫിലിപൈന്ഡസ് കാൽമിറ്റൻ സ്വദേശി ജോസ്ലിന് മിന്നുകെട്ടി ചെറായി സ്വദേശി ശ്രീശാന്ത്. ചെറായി കരുത്തല പടിഞ്ഞാറ് വാരിശേരി ബാബുവിന്റെ മരുമകളായാണ് ഫിലിപ്പൈൻസ് സ്വദേശിനി എത്തിയത്.
കിസ്ത്യൻ മത വിശ്വാസിയായ ജോസ്ലിനയുടെയും ഹിന്ദു മതവിശ്വാസിയായ ശ്രീശാന്തിന്റെയും വിവാഹത്തിന് ഇരുവരുടെയും കുടുംബങ്ങൾക്ക് സമ്മതമായിരുന്നു. തുടർന്ന് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇരുവരും വരന്റെ നാട്ടിലെത്തി വിവാഹം നടത്തുകയായിരുന്നു
എസ്.എൻ.ഡി.പി യോഗം ചെറായി നോർത്ത് ശാഖ വാരിശേരി മുത്തപ്പൻ ഭദ്രകാളി ക്ഷേത്രത്തിൽ നടന്ന വിവാഹച്ചടങ്ങിന് മേൽശാന്തി എ.ആർ. പ്രകാശൻ കാർമികത്വം വഹിച്ചു. ഫിലിപ്പൈൻസിൽ റെയിൽവേയുടെയും മറ്റ് ട്രാൻസ്‌പോർട്ടിംഗ് ഏജൻസികളുടെയും സർവെയർ ആയി ജോലി ചെയ്യുന്ന ശ്രീശാന്ത് മൂന്ന് വർഷം മുമ്പാണ് ജോസ്ലിനയുമായി പരിചയപ്പെട്ടതും തുടർന്ന് പ്രണയത്തിലായതും.്ര
Discussion about this post