Tuesday, May 27, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ചർച്ചയ്ക്കിടെ അടിച്ച് പിരിഞ്ഞ് ട്രംപും സെലൻസ്‌കിയും; ലോക നേതാക്കൾ മാതൃകയാകേണ്ടത് ഇങ്ങനെയോ?

by Brave India Desk
Mar 1, 2025, 04:05 pm IST
in International
Share on FacebookTweetWhatsAppTelegram

ലോക നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയും ചർച്ചയും പുതുമയുള്ള കാര്യമല്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും പ്രശ്‌നപരിഹാരത്തിനും ചർച്ചകൾ അനിവാര്യം ആണ്. എന്നാൽ കഴിഞ്ഞ ദിവസം അമേരിക്കൻ- യുക്രെയ്ൻ പ്രസിഡന്റുമാർ തമ്മിൽ നടത്തിയ കൂടിക്കാഴ്ച ഇതിൽ നിന്നും വിഭിന്നമായിരുന്നു. 10 മിനിറ്റ് പോലും നീളാതിരുന്ന ഇരു നേതാക്കളുടെ ചർച്ചയാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്.

റഷ്യൻ- യുക്രെയ്ൻ സംഘർഷം പരിഹരിച്ച് ലോകത്ത് സമാധാനം ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു ട്രംപ്- സെലൻസ്‌കി കൂടിക്കാഴ്ച നടന്നത്. എന്നാൽ ചർച്ച ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ രൂക്ഷമായ വാക്‌പോരിലേക്ക് ചർച്ച വഴിമാറുകയായിരുന്നു. ഇതിന് പിന്നാലെ ഇരുവരും ചേർന്ന് നടത്താനിരുന്ന വാർത്താ സമ്മേളനവും റദ്ദാക്കി. അതൃപ്തനായി സെലൻസ്‌കിയ്ക്ക് വൈറ്റ് ഹൗസിൽ നിന്നും മടങ്ങേണ്ടിയും വന്നു.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായി കരാറിൽ ഏർപ്പെടണമെന്ന നിർദ്ദേശം ട്രംപ് സെലൻസ്‌കിയ്ക്ക് മുൻപിൽവച്ചു. ഇതോടെ ആയിരുന്നു വാക്‌പോര് തുടങ്ങിയത്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ട്രംപിന്റെ വാക്കുകളെ പിന്തുണച്ചു.

എന്നാൽ യുക്രെയ്‌നും റഷ്യയും തമ്മിലുള്ള സംഘർഷം ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ലെന്ന് സെലൻസ്‌കി ഓർപ്പിക്കുക്കയും, എക്കാലവും അമേരിക്ക റഷ്യയ്‌ക്കൊപ്പമാണെന്ന് ആരോപിക്കുകയും ചെയ്തു. യുക്രെയ്‌നിന്റെ പലഭാഗങ്ങളും ഇന്ന് റഷ്യയുടെ പക്കൽ ആണെന്നും ഇത് ആരും തടഞ്ഞില്ലെന്നും സെലൻസ്‌കി പരിഭവം പറഞ്ഞു. ഇതിനിടെ ഇടപെട്ട വാൻസ് നയതന്ത്രത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് അമേരിക്ക ഉദ്ദേശിക്കുന്നത് എന്ന് മറുപടി നൽകി. ഇതോടെ വാക് പോര് മുറുകി.

പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഈ ചർച്ചയെന്ന് ട്രംപ് ഓർമ്മിപ്പിച്ചു. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ കൊണ്ട് നിങ്ങൾ ചൂതാട്ടം നടത്തുകയാണെന്നും മൂന്നാം ലോക മഹായുദ്ധം ലക്ഷ്യമിടുന്നുവെന്നും ട്രംപ് വിമർശിച്ചു. വാൻസും ഇടപെട്ടതോടെ പോര് രൂക്ഷമാകുകയും ചർച്ച ർക്കത്തിൽ അവസാനിക്കുകയും ചെയ്തു.

ഓവൽ ഓഫീസിൽ പ്രമുഖ മാദ്ധ്യമങ്ങൾക്ക് മുൻപിൽ ആയിരുന്നു നേതാക്കളുടെ വാക് പോര്. ഇതോടെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ സഹിതം പുറത്താകുകയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയും ചെയ്തു. നേതാക്കൾ പൊതുജനങ്ങൾക്ക് മാതൃകയാകേണ്ടത് ഇങ്ങനെയാണോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്.

ചർച്ചയ്ക്ക് വിളിച്ചുവരുത്തി സെലൻസ്‌കിയെ അധിക്ഷേപിച്ചുവെന്നാണ് ട്രംപിനെതിരായ വിമർശനം. പ്രോട്ടോകോൾ തെറ്റിച്ച് ചർച്ചയ്ക്കിടെ സെലൻസ്‌കി മനപ്പൂർവ്വം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. ചർച്ചകൾ പരാജയപ്പെടുന്നതും അലസുന്നതും പതിവാണെങ്കിലും ട്രംപ്- സെലൻസ്‌കി കൂടിക്കാഴ്ച അതിനപ്പുറം ആണെന്നാണ് വിലയിരുത്തൽ. ലോകനേതാക്കൾ പെരുമാറേണ്ടത് ഇങ്ങനെയാണോ എന്ന ചോദ്യവും ഇതോടൊപ്പം പ്രസക്തമാകുന്നു.

“>

Tags: Volodymyr ZelenskytalkDonald Trump
Share1TweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies