Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….

by Brave India Desk
Jul 7, 2025, 11:09 am IST
in International
Share on FacebookTweetWhatsAppTelegram

ചൈനയിൽ ഷീ ജിൻ പിങ് യുഗത്തിന് അന്ത്യമടുത്തതായി റിപ്പോർട്ടുകൾ. കഴിഞ്ഞ 13 വർഷമായി പാർട്ടിയുടെയും രാജ്യത്തിന്റെയും തലപ്പത്ത് ഏകാധിപതിയെ പോലെ ഭരണം കയ്യാളുകയായിരുന്നു ഷീ ജിൻപിങ്. എതിർ ശബ്ദങ്ങളെ തുടച്ചുമാറ്റി,എതിരഭിപ്രായങ്ങളെ മാനിക്കാതെയായിരുന്നു ഇതുവരെയുള്ള ഭരണം. എന്നാൽ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ 24 അംഗ പൊളിറ്റിക്കൽ ബ്യൂറോ ഈ കഴിഞ്ഞ ജൂൺ 30 ന് നടത്തിയ യോഗത്തിൽ ഷീ ജിൻ പിങ്ങിനെതിരെ ശബ്ദമുയർന്നു.

സിപിസിക്കുള്ളിൽ ഒരു അധികാര പോരാട്ടം നടക്കുന്നുണ്ടെന്ന തരത്തിലാണ് വിദേശ, ചൈനീസ് മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. റിയോ ഡി ജനീറോയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലെ ഷീയുടെ അഭാവവും നിലവിൽ ചർച്ചയാണ്. പ്രസിഡന്റ് ആയതിനുശേഷം സമ്പദ്വ്യവസ്ഥ ഉച്ചകോടിയിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ മേയ് അവസാനം മുതൽ ജൂൺ തുടക്കം വരെ. ചൈന സന്ദർശിക്കാൻ എത്തുന്ന വിദേശ നേതാക്കളുടെ മുന്നിൽ പോലും ഷീ ജിൻപിങ് എത്തിയിരുന്നില്ല. ബെലാറൂസ് നേതാവ് അലക്‌സാണ്ടർ ലൂക്കാഷെങ്കോ വന്നപ്പോൾ മാത്രമാണ് അദ്ദേഹം പൊതുവേദിയിൽ കാണപ്പെട്ടത്. പടിപടിയായുള്ള അധികാര വികേന്ദ്രീകരണം, അല്ലെങ്കിൽ വിരമിക്കൽ ഇതിലേതെങ്കിലുമൊന്ന് ഷി തിരഞ്ഞെടുത്തേക്കാം എന്നാണ് സൂചന.

Stories you may like

രക്ഷിക്കണേ എന്നാവശ്യപ്പെട്ട് അമേരിക്കൻ കോൺസുലേറ്റ് ; നിക്കോബാർ ദ്വീപുകൾക്ക് സമീപം കുടുങ്ങിയ യു എസ് കപ്പലിന് രക്ഷയായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ശത്രു ഇവന്റെ മുന്നിൽപെട്ടാൽ ശരീരം അരിപ്പയ്ക്ക് തുല്യം; പാകിസ്താന് മറ്റൊരു പേടിസ്വപ്‌നം കൂടി: മൗണ്ടഡ് ഗൺ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

ചൈനയുടെ സമ്പദ്‌വ്യവസ്ഥ താറുമാറായ അവസ്ഥയിലാണ്. കോർപ്പറേറ്റ് മേഖലയെ നിയന്ത്രിക്കാനുള്ള സർക്കാർ ശ്രമങ്ങളും പകർച്ചവ്യാധി കാലത്ത് ചൈനീസ് നഗരങ്ങൾ അടച്ചുപൂട്ടുക എന്ന പരാജയപ്പെട്ട കോവിഡ് നയവും രംഗം കൂടുതൽ വഷളാക്കി. അടുത്തിടെയുണ്ടായ വെള്ളപ്പൊക്കം വലിയ പ്രതിസന്ധി തീർത്തിരുന്നു. യുവാക്കളുടെ തൊഴിലില്ലായ്മ 15 ശതമാനം വർദ്ധിച്ചു,റിയൽ എസ്റ്റേറ്റ് മേഖല സ്തംഭിച്ചു,സെമികണ്ടക്ടർ പദ്ധതികൾ തകർന്നു,ദേശീയ കടം 50 ട്രില്യൺ ഡോളറിലധികം ഉയർന്നുവെന്നതും ചൈന നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നാണ്. ഇതിൽ നിന്നെല്ലാം ഷീയുടെ നേതൃത്വത്തിന് കരയറാനാവാത്തതും അദ്ദേഹത്തിനെതിരെ എതിർശബ്ദങ്ങൾ ഉയരാൻ കാരണമായി.

2012 ലാണ് ഷീ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും രാജ്യത്തിന്റെ പ്രസിഡന്റും ആയത്.അഴിമതിക്കെതിരെ വലിയ പ്രചാരണത്തിന് നേതൃത്വം നൽകിയാണ് ഷി ചിൻപിങ് അധികാരത്തിലേറിയത്. പിന്നാലെ നിരവധി ഉന്നത ജനറൽമാരെ പുറത്താക്കിയ ഷി ഒരു ദശലക്ഷത്തിലധികം ഉദ്യോഗസ്ഥർക്ക് ശിക്ഷ വിധിക്കുകയുമുണ്ടായി. 2016ൽ പാർട്ടി തങ്ങളുടെ പ്രധാന നേതാവായി ഷി ചിൻപിങിനെ പ്രഖ്യാപിക്കുകയുമുണ്ടായി. 2018ൽ പ്രസിഡന്റിന്റെ അധികാര കാലയളവിനുള്ള പരിധികൾ എടുത്തുമാറ്റിയിരുന്നു. 2022ൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിൽ ഷീയ്ക്ക് സമീപമിരുന്ന മുൻ പ്രസിഡന്റ് ഹു ജിന്റാവോയെ വേദിയിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഹൂ ജിന്റാവോയോട് കൂറുള്ള വിഭാഗം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പിടിമുറുക്കിയെന്നും, പരിഷ്‌കാരത്തിന്റെയും പ്രായോഗികതയുടെയും വക്താവായ നേതാവിനെ പകരം അധികാരത്തിലെത്തിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

Tags: chinaXi Jinping
ShareTweetSendShare

Latest stories from this section

‘ഇത് നിന്റെ ഇന്ത്യയല്ല, എന്റെ ഭാര്യയെ സുന്ദരി എന്ന് വിളിക്കരുത്’ ; യുഎസിൽ റസ്റ്റോറന്റ് ജീവനക്കാരനോട് കയർത്ത് പാകിസ്താൻ യുവാവ്

പാകിസ്താനിൽ ബസ് യാത്രക്കാരായ 9 പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ബലൂചിസ്ഥാൻ വിഘടനവാദികളെന്ന് പോലീസ്

സാരാനാഥിൽ ആഷാഢ പൂർണിമ ആഘോഷവുമായി അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ ; പങ്കെടുത്ത് വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള ബുദ്ധമത നേതാക്കൾ

കാനഡയിലെ കപിൽ ശർമയുടെ റസ്റ്റോറന്റിന് നേരെ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണം ; ഏതാനും ദിവസങ്ങൾ മുൻപ് തുറന്ന കഫേ തകർത്തു

Discussion about this post

Latest News

രക്ഷിക്കണേ എന്നാവശ്യപ്പെട്ട് അമേരിക്കൻ കോൺസുലേറ്റ് ; നിക്കോബാർ ദ്വീപുകൾക്ക് സമീപം കുടുങ്ങിയ യു എസ് കപ്പലിന് രക്ഷയായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ശത്രു ഇവന്റെ മുന്നിൽപെട്ടാൽ ശരീരം അരിപ്പയ്ക്ക് തുല്യം; പാകിസ്താന് മറ്റൊരു പേടിസ്വപ്‌നം കൂടി: മൗണ്ടഡ് ഗൺ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

രേണു പറയുന്നത് പച്ചക്കള്ളം,വീട് ചോരുന്നില്ല; ഇനിയാർക്കും ഇതുപോലെ സഹായം ചെയ്യില്ല; വെളിപ്പെടുത്തലുമായി ബിൽഡർ

ചരിത്ര നേട്ടവുമായി ‘നിസ്താർ’! ഇന്ത്യൻ നാവികസേനയുടെ ആദ്യ തദ്ദേശീയ ഡൈവിംഗ് സപ്പോർട്ട് കപ്പൽ തയ്യാർ

‘ഇത് നിന്റെ ഇന്ത്യയല്ല, എന്റെ ഭാര്യയെ സുന്ദരി എന്ന് വിളിക്കരുത്’ ; യുഎസിൽ റസ്റ്റോറന്റ് ജീവനക്കാരനോട് കയർത്ത് പാകിസ്താൻ യുവാവ്

കോഹ്‌ലിയും രോഹിതും ഒന്നും അല്ല, ഒരു ദൗർബല്യവും ഇല്ലാത്ത ബാറ്റ്സ്മാൻ ആ ഇന്ത്യൻ താരം: സച്ചിൻ ടെണ്ടുൽക്കർ

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

പാകിസ്താനിൽ ബസ് യാത്രക്കാരായ 9 പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ബലൂചിസ്ഥാൻ വിഘടനവാദികളെന്ന് പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies