ഞായറാഴ്ച ദുബായിൽ നടന്ന 2025 ഏഷ്യാ കപ്പ് സൂപ്പർ 4 മത്സരത്തിന് ശേഷം മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ മുഹമ്മദ് കൈഫ്, ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ പ്രശംസിച്ച് രംഗത്ത്. ആദ്യം ബാറ്റ് ഇറങ്ങിയ പാകിസ്ഥാൻ 171/5 റൺസ് നേടിയപ്പോൾ ഇന്ത്യ നാല് ക്യാച്ചുകൾ വിട്ടുകളഞ്ഞു അവരെ സഹായിച്ചു. മറുപടിയായി, 39 പന്തിൽ നിന്ന് 74 റൺസ് നേടിയ അഭിഷേക് ശർമ്മ ഏഴ് പന്തുകൾ ബാക്കി നിൽക്കെ ആറ് വിക്കറ്റ് വിജയം നേടാൻ ഇന്ത്യയെ സഹായിച്ചു.
ഇന്നലെ മുഹമ്മദ് കൈഫ് സൂര്യകുമാറിനെക്കുറിച്ച് സംസാരിച്ചു. നാല് ക്യാച്ചുകൾ ടീം നഷ്ടപ്പെട്ടിട്ടും ശാന്തനും സംയമനം പാലിക്കുകയും ദേഷ്യം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്തതിന് നായകനെ അഭിനന്ദിച്ചു. അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു:
“സൂര്യകുമാർ യാദവിനെ നോക്കൂ. ടീം നാല് ക്യാച്ചുകൾ അവൻ നഷ്ടപ്പെടുത്തി. പക്ഷേ അദ്ദേഹത്തിന്റെ പ്രതികരണം നോക്കൂ. പ്രതികരണം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് അദ്ദേഹം ഒരു കോപവും പ്രകടിപ്പിച്ചില്ല എന്നാണ്. അദ്ദേഹം പൂർണ്ണമായും ശാന്തനും സംയമനം പാലിച്ചവനുമായിരുന്നു. ഇത്രയും ഉയർന്ന സമ്മർദ്ദമുള്ള മത്സരത്തിൽ, ബൗളിംഗ് അത്ര മികച്ചത് ആയിരുന്നില്ല എങ്കിലും സൂര്യകുമാർ ഒട്ടും പരിഭ്രാന്തനായില്ല.”
കൈഫ് സൂര്യകുമാറിനെ മുൻ ടി20 ക്യാപ്റ്റൻ രോഹിത് ശർമ്മയുമായി താരതമ്യം ചെയ്തു, തന്റെ ബൗളർമാരെ പിന്തുണച്ചതിനും പ്രോത്സാഹിപ്പിച്ചതിനും അദ്ദേഹത്തെ പ്രശംസിച്ചു. അവർ ഇങ്ങനെ കൂട്ടിച്ചേർത്തു:
“അദ്ദേഹം ആരോടെങ്കിലും ദേഷ്യപെടുമോ അല്ലെങ്കിൽ ശകാരിക്കുമോ എന്ന് ഞാൻ നോക്കിക്കൊണ്ടിരുന്നു. അദ്ദേഹം ഒരു വികാരവും പ്രകടിപ്പിച്ചില്ല. ഒരു ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമ്മ നയിച്ച രീതിയെ ഇത് ഓർമ്മിപ്പിക്കുന്നു. ബൗളർമാരെ പിന്തുണയ്ക്കുക, ഫീൽഡർമാരെ പ്രോത്സാഹിപ്പിക്കുക, അവർക്കായി കൈയടിക്കുക തുടങ്ങിയ കാര്യങ്ങൾ രോഹിത് ചെയ്തിരുന്നു “വിഷമിക്കേണ്ട, അടുത്ത തവണ ക്യാച്ച് വരും” എന്ന ആറ്റിട്യൂഡ് ആയിരുന്നു രോഹിത്തിനും.”
നാളെ ദുബായിൽ നടക്കുന്ന സൂപ്പർ 4 ലെ രണ്ടാമത്തെ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ കളിക്കളത്തിലിറങ്ങും.













Discussion about this post