മമ്മൂട്ടിയും മോഹൻലാലും, മലയാള സിനിമയിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനയപ്രതിഭകൾ ആണ് എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ഇവരുടെ മറ്റൊരു പ്രത്യേകത ലോക സിനിമയിൽ തന്നെ ഇത്രയധികം സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച മറ്റൊരു സൂപ്പർതാര ജോഡി ഉണ്ടാകില്ല എന്നതാണ്. ഇരുവരും ചേർന്ന് 55-ലധികം സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
‘പടയോട്ടം’ (1982) എന്ന ചിത്രത്തിലാണ് ഇവർ ആദ്യമായി ഒന്നിക്കുന്നത്. ഇതിൽ മമ്മൂട്ടിയുടെ മകനായിട്ടാണ് മോഹൻലാൽ അഭിനയിച്ചത്. ഇവർ ഒന്നിച്ച നരസിംഹം, ഹരികൃഷ്ണൻസ്, നമ്പർ 20 മദ്രാസ് മെയിൽ, വാർത്ത, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് തുടങ്ങിയവ ഇന്നും പ്രേക്ഷകർ ആഘോഷിക്കുന്നവയാണ്.
ഇന്ന് വലിയ തിരക്കുള്ള നായകന്മാർ ഒകെ ആണെങ്കിലും കഷ്ടപാടുകളിലൂടെ വളർന്നുകയറി വന്ന ഇരുവരും ഇത്രയധികം നാളുകൾ താര സിംഹാസനത്തിൽ ഇരുന്നിട്ടുണ്ടെങ്കിൽ അതിന് പിന്നിലെ അധ്വാനം വലുതായിരുന്നു. കാര്യങ്ങൾ ഇങ്ങനെ ആണെങ്കിലും ഇവരുടെ ചില മാസ് പാദങ്ങളിൽ അബദ്ധത്തിൽ ആണെങ്കിലും പിറന്ന, ഇന്ന് ട്രോളന്മാർ ആഘോഷമാക്കുന്ന ചില ഡയലോഗുകൾ ഉണ്ടായിട്ടുണ്ട്. അതൊക്കെ എഴുതിയ ആളുകൾ ഈ നായകന്മാരെ ഒന്ന് കളിയാക്കിയേക്കാം എന്ന ഉദ്ദേശത്തിലാണോ ഇതൊക്കെ എഴുതിയത് എന്ന് ആരായാലും ഒന്ന് സംശയിക്കുകയും ചെയ്യും.
മമ്മൂട്ടിയെ നായകനാക്കി പി. പ്രമോദ് സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ഒരു മാസ്സ് ആക്ഷൻ കോമഡി ചിത്രമായിരുന്നു ‘തസ്‌ക്കരവീരൻ’. അറക്കളം ബേബി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഇതിൽ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ആയ ലുക്കും മാസ്സ് പ്രകടനവുമാണ് ഈ സിനിമയുടെ ഏറ്റവും വലിയ ആകർഷണം. സിനിമയിൽ മമ്മൂട്ടി ഒരുപാട് മാസ് ഡയലോഗ് ഒകെ അടിക്കുന്നുണ്ടെങ്കിലും അതിൽ ഷീല മമ്മൂട്ടിയോട് പറയുന്ന ഒരു ഡയലോഗ് ആകെ ഒരു കളിയാക്കൽ പോലെയോ അല്ലെങ്കിൽ ഒരു വൃത്തികേട് പോലെയോ നമുക്ക് ഫീൽ ചെയ്യാം”നീ തന്തക്ക് പിറന്നവൻ അല്ലേടാ, തന്തേടെ തന്തക്ക് പിറന്നവനാ” . മുത്തശ്ശന്റെ പാരമ്പര്യവും ആ തന്റേടവുമാണ് നിനക്ക് ഉള്ളതെന്ന് ആണ് അവർ ഉദേശിച്ചത് എങ്കിലും ആ ഡയലോഗ് എഴുതിവെച്ച രീതി മോശമായിപ്പോയി.
മമ്മൂട്ടിക്ക് മാത്രമല്ല മോഹൻലാൽ പടങ്ങളിലുമുണ്ട് ഇത്തരത്തിൽ ചീറ്റിപോയ ഡയലോഗ്. മോഹൻലാലിനെ നായകനാക്കി തുളസീദാസ് സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘കോളേജ് കുമാരൻ. ഒരു ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം ലാലിന്റെ മാസ്സ് ഇമേജും കോമഡിയും ചേർത്താണ് നിർമ്മിച്ചത്. ചിത്രത്തിൽ പല ഭാഗത്തും മോഹൻലാൽ ഐലവ്യു എന്ന വാക്ക് പലപ്പോഴും ഉപയോഗിക്കുന്നുണ്ട്. സ്ഥാനത്തും അസ്ഥാനത്തും പറയുന്ന ഈ ഡയലോഗ് അരോചകം ആണെങ്കിലും കോമഡി അവിടെയല്ല. സിനിമയിൽ വില്ലനായ സിദ്ധിഖ് കഥാപാത്രം ഒരു വലിയ തെറി വിളിക്കുമ്പോൾ ” എന്തോ എന്നെ വിളിച്ചോ ” എന്നാണ് ലാൽ കഥാപാത്രത്തെ ചോദിക്കുന്നത്.













Discussion about this post