ഇൻഡോറിലെ നിർണ്ണായകമായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ സ്വന്തമായി വാട്ടർ പ്യൂരിഫയർ എത്തിച്ചതിനെക്കുറിച്ചുള്ള പുതിയ വിശദീകരണങ്ങൾ പുറത്തുവന്നു. മുൻപ് പുറത്തുവന്ന റിപ്പോർട്ടുകളിൽ ഇൻഡോറിലെ ജലമലിനീകരണം കാരണമാണ് ഗിൽ ഈ മുൻകരുതൽ എടുത്തതെന്നായിരുന്നു സൂചനയെങ്കിലും, ഇത് താരത്തിന്റെ സ്ഥിരമായ ആരോഗ്യ ശീലത്തിന്റെ ഭാഗമാണെന്നാണ് ഏറ്റവും പുതിയ വിവരം.
ശരീരത്തിന്റെ ആയാസം കുറയ്ക്കാനും ജലാംശം നിലനിർത്താനുമായി’ആൽക്കലൈൻ വാട്ടർ ആർ.ഒ സിസ്റ്റം’ആണ് ഗിൽ ഉപയോഗിക്കുന്നത്. ഗിൽ ഇൻഡോറിൽ നിലനിൽക്കുന്ന പ്രത്യേക അവസ്ഥ പരിഗണിച്ചാണ് ഈ പ്രവർത്തി ചെയ്തത് എന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ടെങ്കിൽ യഥാർത്ഥത്തിൽ അത് അല്ല ആ പ്രവർത്തിക്കു കാരണം. പ്രമുഖ മാധ്യമപ്രവർത്തകൻ അഭിഷേക് ത്രിപാഠിയുടെ റിപ്പോർട്ട് പ്രകാരം;
“കഴിഞ്ഞ 6-7 മാസങ്ങളായി തന്റെ യാത്രകളിലെല്ലാം ഗിൽ ഈ പ്യൂരിഫയർ കൂടെക്കരുതാറുണ്ട്. താരത്തിന്റെ ഫിറ്റ്‌നസ് നിലനിർത്തുന്നതിനായി അദ്ദേഹം സ്വീകരിച്ചിട്ടുള്ള വ്യക്തിഗത ആരോഗ്യ പ്രോട്ടോക്കോൾ ആണിത്.”
ഇൻഡോറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ജലമലിനീകരണ കേസുമായി ഗില്ലിന്റെ ഈ നീക്കത്തിന് നേരിട്ട് ബന്ധമില്ല. അത്യാധുനിക കായികതാരങ്ങൾ പലരും ഇന്ന് ഇത്തരം ആൽക്കലൈൻ വാട്ടർ സിസ്റ്റങ്ങൾ ഉപയോഗിക്കാറുണ്ട്. ഫ്രാൻസിൽ നിന്നും വരുത്തുന്ന പ്രത്യേക വെള്ളമാണ് വിരാട് കോഹ്‌ലി കുടിക്കുന്നത്. അതും ഫിറ്റ്‌നസ് നിലനിർത്തുന്നതിനായി അദ്ദേഹം സ്വീകരിച്ചിട്ടുള്ള വ്യക്തിഗത ആരോഗ്യ പ്രോട്ടോക്കോളിന്റെ ഭാഗമായിട്ടാണ്.












Discussion about this post