2026 ടി20 ലോകകപ്പിന് മുന്നോടിയായി മോശം ഫോമിലൂടെ കടന്നുപോകുന്ന സഞ്ജു സാംസണ് പിന്തുണയുമായി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. സഞ്ജുവിന് ഫോം നഷ്ടപ്പെട്ടതല്ല, മറിച്ച് റൺസ് കണ്ടെത്താൻ കഴിയാത്തത് മാത്രമാണെന്ന് ഉത്തപ്പ നിരീക്ഷിച്ചു.
ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളിൽ നിന്ന് വെറും 46 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഇതിന് പിന്നാലെ മോശം ഫോമിലുള്ള താരത്തെ ലോകകപ്പ് സ്‌ക്വാഡിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യം ശക്തമായി. എങ്കിലും സഞ്ജുവിനെ ടീം ചേർത്തുപിടിക്കണമെന്നാണ് ഉത്തപ്പയുടെ പക്ഷം.
“വിരാട് കോഹ്‌ലി, രോഹിത് ശർമ്മ തുടങ്ങിയ താരങ്ങളെപ്പോലെ സഞ്ജുവിന്റെ കഴിവും ചോദ്യം ചെയ്യപ്പെടേണ്ടതല്ല. അഭിഷേക് ശർമ്മയ്‌ക്കൊപ്പം സഞ്ജു ക്രീസിലിറങ്ങിയാൽ അത് വലിയ ഊർജ്ജമായിരിക്കും നൽകുക. ഓരോ കളിയിൽ പരാജയപ്പെടുമ്പോഴും അടുത്ത മത്സരത്തിൽ പുറത്താകുമെന്ന ഭയം സഞ്ജുവിനെ അലട്ടുന്നുണ്ടാകാം. ഭയമില്ലാതെ ബാറ്റ് ചെയ്യാൻ സഞ്ജുവിന് അവസരം നൽകിയപ്പോഴെല്ലാം അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.”
ഓരോ കളിയിൽ പരാജയപ്പെടുമ്പോഴും അടുത്ത മത്സരത്തിൽ പുറത്താകുമെന്ന ഭയം സഞ്ജുവിനെ അലട്ടുന്നുണ്ടാകാം. ഭയമില്ലാതെ ബാറ്റ് ചെയ്യാൻ സഞ്ജുവിന് അവസരം നൽകിയപ്പോഴെല്ലാം അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നും ഉത്തപ്പ ഓർമ്മിപ്പിച്ചു. 2024-ൽ കളിച്ച 13 മത്സരങ്ങളിൽ 43.60 ശരാശരിയിൽ 180-ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ സഞ്ജു തകർപ്പൻ പ്രകടനം നടത്തിയിരുന്നു. ആ സഞ്ജു തിരികെ വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.













Discussion about this post