റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യ സമ്മതിച്ചുവെന്ന അമേരിക്കൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെയുംഅവകാശവാദങ്ങൾക്ക് ചുട്ട മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്ത്യയുടെഊർജ്ജ ഇറക്കുമതി തീരുമാനങ്ങൾ ആരുടെയും രാഷ്ട്രീയ സമ്മർദ്ദത്തിന് വഴിയല്ലെന്നും മറിച്ച്ലഭ്യത, കുറഞ്ഞ ചിലവ്, വിപണിയിലെ അപകടസാധ്യതകൾ എന്നിവ പരിഗണിച്ചാണെന്നും അദ്ദേഹംവ്യക്തമാക്കി. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻവാഡെഫുളിനൊപ്പം സംസാരിക്കവെയായിരുന്നു ജയശങ്കറിന്റെ ഈ നിലപാട്.
റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താമെന്ന് ഇന്ത്യ ഉറപ്പുനൽകിയതായും പകരം അമേരിക്കയിൽ നിന്ന്കൂടുതൽ എണ്ണ വാങ്ങുമെന്നും നേരത്തെ ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെറഷ്യൻ എണ്ണാ മേഖലയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയതായും ഇന്ത്യയിൽ നിന്ന്ഉറപ്പ് ലഭിച്ചതായും മാർക്കോ റൂബിയോയും ആവർത്തിച്ചു. എന്നാൽ, ഇത്തരംപ്രചാരണങ്ങൾക്കിടയിലും ഇന്ത്യയുടെ ‘തന്ത്രപരമായ സ്വയംഭരണം’ (Strategic Autonomy) വിട്ടുവീഴ്ചയില്ലാത്തതാണെന്ന് ജയശങ്കർ തുറന്നടിച്ചു. ഇന്ത്യയുടെ ചരിത്രത്തിന്റെയുംപരിണാമത്തിന്റെയും ഭാഗമാണ് ഈ നയമെന്നും അതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഊർജ്ജ വിപണി അത്യന്തം സങ്കീർണ്ണമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, യൂറോപ്പിലെ കമ്പനികൾചെയ്യുന്നതുപോലെ ഇന്ത്യയിലെ എണ്ണക്കമ്പനികളും രാജ്യതാൽപ്പര്യം മുൻനിർത്തിയാണ്തീരുമാനങ്ങൾ എടുക്കുന്നതെന്ന് ഓർമ്മിപ്പിച്ചു.
അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യ റഷ്യൻ എണ്ണ ഉപേക്ഷിക്കുമോഎന്ന ചോദ്യത്തിന്, “ഞാൻ സ്വതന്ത്രമായി ചിന്തിക്കുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുമോഎന്നാണ് നിങ്ങളുടെ ചോദ്യമെങ്കിൽ, അതെ, ചിലപ്പോൾ നിങ്ങളുടെ ചിന്താഗതിയുമായിയോജിക്കാത്ത തീരുമാനങ്ങൾ ഞാൻ എടുത്തേക്കാം” എന്നായിരുന്നു ജയശങ്കറിന്റെ മാസ് മറുപടി.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷം ഇന്ത്യൻഉൽപ്പന്നങ്ങൾക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന നികുതി 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് പ്രതികാരമായി ട്രംപ്ഏർപ്പെടുത്തിയ അധിക നികുതിയും ഇതിൽ ഉൾപ്പെടും. ഇതാണ് ഇന്ത്യ റഷ്യൻ എണ്ണ ഉപേക്ഷിച്ചെന്നതരത്തിലുള്ള പ്രചാരണങ്ങൾക്ക് അമേരിക്ക തുടക്കമിടാൻ കാരണം. എന്നാൽ, റഷ്യൻവിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ഉൾപ്പെടെയുള്ളവർ ഈ വാദങ്ങളെ തള്ളിക്കളഞ്ഞു. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി 35 ശതമാനത്തോളം വർധിപ്പിച്ച ഇന്ത്യ, ഊർജ്ജ സുരക്ഷയുടെകാര്യത്തിൽ ആർക്കും വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ്.












Discussion about this post