തമിഴ് ചലച്ചിത്ര ലോകത്തെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഒരുപോലെ പിടിച്ചുലയ്ക്കുന്ന വാർത്തകളാണ് നടനും തമിഴക വെട്രി കഴകം (TVK) അധ്യക്ഷനുമായ വിജയിയുടെ കുടുംബജീവിതത്തെക്കുറിച്ച് പുറത്തുവരുന്നത്. വിജയിയും ഭാര്യ സംഗീതയും വിവാഹമോചനത്തിനൊരുങ്ങുന്നു എന്ന വാർത്തകൾക്കിടെ നടി തൃഷയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര രംഗത്തെത്തിയത് ചർച്ചകൾക്ക് പുതിയ വഴിത്തിരിവ് നൽകിയിരിക്കുകയാണ്.
ചെങ്കൽപെട്ട് കുടുംബ കോടതിയിലാണ് സംഗീത വിവാഹമോചന ഹർജി നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയിക്ക് ഒരു പ്രമുഖ നടിയുമായി വഴിവിട്ട ബന്ധമുണ്ടെന്ന ആരോപണം സംഗീത ഉന്നയിച്ചതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 20-ന് വിജയിയോട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, ഈ വക്കീൽ നോട്ടീസ് വ്യാജമാണെന്ന വാദവും ഒരു വിഭാഗം ആരാധകർ ഉയർത്തുന്നുണ്ട്. വിജയിയോ സംഗീതയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വിജയ്-സംഗീത ബന്ധം തകരാൻ കാരണം നടി തൃഷയാണെന്ന് സുചിത്ര ആരോപിക്കുന്നു. ഐബിഎൻ തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുചിത്ര ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. “തൃഷയ്ക്ക് പുരുഷന്മാരോടും സ്ത്രീകളോടും താല്പര്യമുണ്ടെന്നും എന്നാൽ സ്ത്രീകളോടാണ് കൂടുതൽ താല്പര്യമെന്നും സുചിത്ര ആരോപിച്ചു. വിജയ് ഇപ്പോൾ തൃഷയുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും ഇരിക്കാൻ പറഞ്ഞാൽ ഇരിക്കുകയും നിൽക്കാൻ പറഞ്ഞാൽ നിൽക്കുകയും ചെയ്യുന്ന ഒരു പാവയെപ്പോലെയാണ് വിജയ് പെരുമാറുന്നതെന്നും സുചിത്ര പരിഹസിച്ചു.
‘ലിയോ’ എന്ന ചിത്രത്തിന് ശേഷം വിജയിയും തൃഷയും തമ്മിലുള്ള സൗഹൃദം വലിയ രീതിയിൽ ഗോസിപ്പുകൾക്ക് ഇടയാക്കിയിരുന്നു. ഇതിനിടയിലാണ് സുചിത്രയുടെ കടന്നാക്രമണം. തൃഷ ഇതുവരെ ഈ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് സജീവമായി മുന്നോട്ട് പോകുന്ന വിജയിക്ക് ഈ കുടുംബപ്രശ്നങ്ങൾ വലിയ തിരിച്ചടിയാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.












