ഇറാനെതിരെയുള്ള നീക്കങ്ങൾ കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻസൈന്യം ഉടനടി ആയുധം ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ മരണം ഉറപ്പാണെന്നും ട്രംപ് നേരിട്ട്അന്ത്യശാസനം നൽകി. സമുദ്രമധ്യത്തിൽ ഇറാൻ നാവികസേനയുടെ പടക്കപ്പലായ’ഐആർഐഎസ് ദെന’യ്ക്ക് (IRIS Dena) നേരെ അമേരിക്കൻ അന്തർവാഹിനി നടത്തിയമാരകമായ ടോർപ്പിഡോ ആക്രമണത്തിന് പിന്നാലെയാണ് ട്രംപിന്റെ ഈ ഞെട്ടിക്കുന്ന പ്രസ്താവന.
ശ്രീലങ്കൻ തീരത്തിന് സമീപം വെച്ചാണ് ഇറാൻ പടക്കപ്പലിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന ഏകദേശം 87 ഓളം ഇറാനിയൻ നാവികർകൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. ഇതിനിടെയാണ് ഇറാൻ സൈന്യത്തിന് മേൽ സമ്മർദ്ദംചെലുത്തിക്കൊണ്ട് ട്രംപ് രംഗത്തെത്തിയത്. “ഇനി ചർച്ചകൾക്കില്ല, ഒന്നുകിൽ കീഴടങ്ങുക അല്ലെങ്കിൽനാശത്തിന് തയ്യാറെടുക്കുക” എന്ന കർക്കശമായ നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്.
റഷ്യൻ എണ്ണക്കപ്പലുകൾക്ക് ഇന്ത്യയ്ക്ക് ഇളവ് നൽകിയതിനും ക്യൂബയ്ക്കെതിരെയുള്ള ഭീഷണിമുഴക്കിയതിനും പിന്നാലെ ഇറാനെ നേരിട്ട് ലക്ഷ്യം വെച്ചുള്ള ഈ നീക്കം ആഗോള രാഷ്ട്രീയത്തിൽവലിയ ചലനങ്ങൾ സൃഷ്ടിക്കും. അതേസമയം, തകർന്ന ഇറാൻ കപ്പലിലെ നാവികരെ രക്ഷിക്കാൻഇന്ത്യൻ നാവികസേന മുൻകൈ എടുത്തത് മേഖലയിലെ ഇന്ത്യയുടെ നയതന്ത്ര പ്രാധാന്യംവർദ്ധിപ്പിക്കുന്നു.
ട്രംപിന്റെ അന്ത്യശാസനത്തോട് ഇറാൻ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇപ്പോൾ ലോകംഉറ്റുനോക്കുന്നത്. തിരിച്ചടിക്കാനാണ് ഇറാൻ തീരുമാനിക്കുന്നതെങ്കിൽ ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്ന ആശങ്കയും പ്രതിരോധ വിദഗ്ധർ പങ്കുവെക്കുന്നു.











