ലക്നൗ: ഉത്തർപ്രദേശിൽ മതപഠനത്തിനെത്തിയ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. ബഗ്പട്ട് സ്വദേശി മാമൂൻ ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിയുടെ പിതാവിന്റെ പരാതിയിൽ ആയിരുന്നു നടപടി.
13കാരനെയാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. അഞ്ച് മാസങ്ങൾക്ക് മുൻപാണ് വിദ്യാർത്ഥി ഖുർആൻ പഠിക്കുന്നതിനായി മദ്രസയിൽ ചേർന്നത്. അന്ന് മുതൽ ഇയാൾ നിരന്തരം പീഡിപ്പിച്ചുവരികയാണെന്നാണ് കുട്ടിയുടെ മൊഴി. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണി. എന്നാൽ പീഡനം അസഹനീയമായതോടെ കുട്ടി വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.
വിവരം പുറത്തുപറയുമെന്ന ഭയത്താൽ മാമൂൻ കുട്ടിയെ മദ്രസയ്ക്ക് പുറത്തേക്ക് വിട്ടിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഇയാളുടെ കണ്ണുവെട്ടിച്ച് റോഡിലേക്ക് ഇറങ്ങിയ കുട്ടി വഴിയിൽ കണ്ടയാളുടെ മൊബൈലിൽ നിന്നും വിളിച്ച് രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ രക്ഷിതാക്കൾ ഉടനെ മദ്രസയിൽ എത്തി സംഭവം ചോദ്യം ചെയ്തു. തുടർന്ന് കുട്ടിയുമായി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തിട്ടുള്ളത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. വീട്ടുകാർ പരാതി നൽകിയതിന് പിന്നാലെ മാമൂൻ ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്.
Discussion about this post