അബുജ: നൈജീരിയയിലെ മുസ്ലിം തീവ്രവാദ സംഘങ്ങളായ ബൊക്കോ ഹറാമും ഫലാനി തീവ്രവാദികളും ചേര്‍ന്ന് കൊലപ്പെടുത്തിയത് ആയിരത്തോളം ക്രിസ്ത്യന്‍ മത വിശ്വാസികളെയെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. ഹ്യുമാനിറ്റേറിയന്‍ എയ്ഡ് റിലീഫ് ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഇതേക്കുറിച്ച് വിവരമുള്ളത്.
മുസ്ലിം നാടോടി സമൂഹമാണ് നൈജീരിയയിലെ ഫുലാനികള്‍. തങ്ങളുടെ കൃഷിഭൂമി കുറഞ്ഞുവരുന്നതും ആള്‍സംഘ്യ വര്‍ദ്ധിച്ച് വരുന്നതും കാരണം ഇവരില്‍ ഒരു വിഭാഗം കര്‍ഷകരായ ക്രിസ്ത്യാനികളുടെ ഭൂമി പിടിച്ചെടുക്കുകയും അതിനെ എതിര്‍ക്കുന്നവരെ വകവരുത്തുകയുമാണ് ചെയ്യുന്നത്. ‘നിങ്ങളുടെ ഭൂമി അല്ലെങ്കില്‍ നിങ്ങളുടെ രക്തം’ എന്നതാണ് ഇവരുടെ മുദ്രാവാക്യം. പ്രധാനമായും പ്ലാറ്റൂ, ബെന്യു, തരാബ, തെക്കന്‍ കാടുണ, ബൗച്ചി സംസ്ഥാനത്തെ ഏതാനും പ്രദേശങ്ങള്‍, എന്നീ സ്ഥലങ്ങളിലെ ക്രിസ്ത്യന്‍ സമൂഹങ്ങളെയാണ് ഫുലാനി തീവ്രവാദി ഗ്രൂപ്പ് ലക്ഷ്യം വയ്ക്കുന്നത്.
ഹ്യുമാനിറ്റേറിയന്‍ എയ്ഡ് റിലീഫ് ട്രസ്റ്റിന്റെ റിപ്പോര്‍ട്ടിനെ ആസ്പദമാക്കി ‘ദ ക്രിസ്ത്യന്‍ പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. 1000 പേരുടെ കൊലപാതകത്തില്‍ ആഫ്രിക്കന്‍ ഇസ്ലാമിക തീവ്രവാദ സംഘടനയായ ബൊക്കോ ഹറാമിനും പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സുരക്ഷാ ഉദ്യോഗസ്ഥര്‍, സൈനികര്‍ എന്നിവരെയാണ് ബോക്കോ ഹറാം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ക്രിസ്ത്യന്‍ സമൂഹത്തെ തന്നെ ഈ രണ്ടു സംഘടനകളും ആക്രമിക്കുന്നതിന് പിന്നില്‍ മതവൈരമാണ് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രിസ്ത്യന്‍ പാസ്ച്ചര്‍മാരെയും ക്രിസ്ത്യന്‍ സമൂഹത്തിലെ നേതാക്കളെയും ഇവര്‍ ആക്രമിക്കുന്നു. ബ്രിട്ടീഷ് എം.പിയായ ബറോണ്സ് കരോളിന് കോക്സിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹ്യുമാനിറ്റേറിയന്‍ എയ്ഡ് റിലീഫ് ട്രസ്റ്റ്.
Discussion about this post