ഡല്‍ഹി: സിനിമകളുടെ വ്യാജ പതിപ്പ് വ്യാപകമായി പ്രചരിക്കുന്നതിനെതിരെ നിയമം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. പുതിയ സിനിമകള്‍ ഇറങ്ങുമ്പോള്‍ തന്നെ അതിന്റെ വ്യാജപതിപ്പും പുറത്തിറങ്ങുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വ്യാജന്മാർക്കെതിരെ നിയമം കര്‍ശനമാക്കിയത്. കൃത്യമായ അനുമതിയില്ലാതെ സിനിമയുടെ പതിപ്പ് ഇറക്കുന്നവര്‍ക്ക് 3 വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയും നല്‍കുന്നതാണ് ഭേദഗതി.
നിലവിലുള്ള നിയമം സിനിമാറ്റോ ഗ്രാഫ് ആക്ട് 1952 ലെ 6 A വകുപ്പാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. 2019 ജനുവരി 19ന് മുംബൈയില്‍ സിനിമാ മ്യൂസിയം ഉദ്ഘാടനം ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സിനിമാ മേഖലയിലുള്ള ആളുകള്‍ക്ക് നിയമം ശക്തമാക്കുന്നതിനുള്ള ഉറപ്പ് നല്‍കിയത്. സിനിമാ മേഖലയിലുള്ള അണിയറ പ്രവര്‍ത്തകരുടെ നിരന്തര ആവശ്യം പരിഗണിച്ചണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ അടുത്ത കാലത്ത് റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രങ്ങളുടെ വ്യാജ പതിപ്പ് ഇറങ്ങിയത് സിനിമ വ്യവസായത്തിന് വലിയ തിരിച്ചടിയായിരുന്നു. വ്യാജ പതിപ്പ് ഇറക്കുന്നത് സിനിമാ മേഖലക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്.
.
Discussion about this post