അബൂജ: നൈജീരിയയിലെ ഐഎസ് അനുകൂല സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് പശ്ചിമ ആഫ്രിക്കൻ പ്രവിശ്യ(ഐഎസ്ഡബ്ല്യുഎപി) ക്രിസ്മസ് ദിനത്തിൽ 11 ബന്ദികളെ തലവെട്ടിക്കൊലപ്പെടുത്തി.
ഇതിൽ പത്തു പേർ ക്രിസ്ത്യാനികളും ഒരാൾ മുസ്ലിമുമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഐഎസ് തലവന്മാരായ അബൂബക്കർ അൽ ബാഗ്ദാദി, അബ്ദുൾ ഹസൻ അൽ മുജാഹിർ എന്നിവരെ വധിച്ചതിനുള്ള പ്രതികാരമാണിതെന്ന് സംഘടന അറിയിച്ചു. വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്താണ് സംഭവം നടന്നത്.. തലവെട്ടിക്കൊല്ലുന്നതിന്റെ വീഡിയോ ഭീകരർ വ്യാഴാഴ്ച പുറത്തു വിടുകയായിരുന്നു.
13 പേരെ ഭീകരർ തടവിലിട്ടിരുന്നു. ഇതിൽ 11 പേരെയാണു വധിച്ചത്. തങ്ങളെ മോചിപ്പിക്കാൻ ഇടപെടണമെന്ന് തടവുകാർ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ എന്ന സംഘടനയോട് അഭ്യർഥിക്കുന്ന വീഡിയോ മുമ്പു പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ വധിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നത്.
യുഎസ് സേന ഒക്ടോബർ 27ന് സിറിയയിൽ നടത്തിയ കമാൻഡോ ഓപറേഷനിടെ ഐഎസിന്റെ സ്വയംപ്രഖ്യാപിത ഖലീഫ ആയിരുന്ന അൽ ബാഗ്ദാദി സ്വയംപൊട്ടിത്തെറിച്ച് മരിക്കുകയായിരുന്നു.
ബാഗ്ദാദിയുടെ വലംകൈയ്യും ഐഎസിന്റെ വക്താവുമായിരുന്ന അൽ മുജാഹിർ ഇരുപത്തിനാലു മണിക്കൂറിനകം യുഎസ് സേന സിറിയയിൽ നടത്തിയ മറ്റൊരു വ്യോമാക്രമണത്തിലും കൊല്ലപ്പെട്ടു.
അതേസമയം ഇതേ ഐഎസിലേക്ക് ട്രെയിനിങ്ങിന് പോയവരെയാണ് ദോശയും കിഴങ്ങുകറിയും ഉണ്ടാക്കി വെച്ച് കേരളം കാത്തിരിക്കുന്നതെന്ന് ഡോ. ഭാർഗവ റാം കുറ്റപ്പെടുത്തി.
Discussion about this post