ചെന്നൈ: കൊറോണ വൈറസ് ഭീതിപടർത്തി പടരുന്ന സാഹചര്യത്തില്‍ തന്റെ വീട് താല്‍ക്കാലിക ആശുപത്രിയാക്കാന്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്നറിയിച്ച് നടൻ കമല്ഹാസന്. ഇതു സംബന്ധിച്ച് എത്രയും പെട്ടന്ന് തീരുമാനമെടുക്കാനും കമല്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ അനുമതി നല്കുകയാണെങ്കില് തന്റെ പാര്‍ട്ടിയിലെ ഡോക്ടര്‍മാര്‍ രോഗികളെ സേവിക്കാന്‍ തയ്യാറാണെന്നും കമല്‍ അറിയിച്ചു.
കൊറോണ ബാധിച്ച് മധുരയില്‍ 54കാരന് മരിച്ച സാഹചര്യത്തില്‍ തമിഴ്നാടും അതീവ ജാഗ്രതയിലാണ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തുമായി കമല്ഹാസന് രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ഡൗണുമായി ബന്ധപ്പെട്ടായിരുന്നു കമലിന്റെ കത്ത്.
രാജ്യത്ത് കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യ നിര്‍മിതിക്കും സാമ്പത്തിക അടിത്തറക്കും ശക്തിപകരുന്നവരും സാധാരണക്കാരുമായ തൊഴിലാളികളെ സര്‍ക്കാര്‍ കാണാതെ പോകരുതെന്നായിരുന്നു കത്തില്‍ അദ്ദേഹം പറഞ്ഞത്. അവര്‍ക്ക് ജീവിക്കാനുള്ള ചുറ്റുപാട് ഒരുക്കി നല്‍കണമെന്നും അദ്ദേഹം മോദിയോട് ആവശ്യപ്പെട്ടു.
അതേസമയം, കമലും മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും വെവ്വേറെ വീടുകളില്‍ ഐസൊലേഷനില്‍ ആണ്.
Discussion about this post