Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അഫ്ഗാൻ ഗുരുദ്വാര ആക്രമണത്തിന് പിന്നിൽ മലയാളിയായ മുഹമ്മദ് സാജിദ്; കേരളം ആഗോള ഭീകരവാദത്തിന്റെ കേന്ദ്രമാകുന്നു

by Brave India Desk
Mar 28, 2020, 01:23 pm IST
in Kerala, Article
Share on FacebookTweetWhatsAppTelegram

അഫ്ഗാനിസ്ഥാനിലെ ഷോർ ബസാറിലെ ഗുരുദ്വാര ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വം ഏറ്റെടുത്ത ആക്രമണത്തിന് പിന്നിൽ പാക് ഭീകരസംഘടനയായ തെഹ്രീക് ഇ താലിബാന്റെ സാന്നിദ്ധ്യവും സംശയിക്കപ്പെടുന്നുണ്ട്. സംഭവത്തിന് പിന്നിലെ സൂത്രധാരൻ അബു ഖാലിദ് അൽ ഹിന്ദി എന്ന ഇന്ത്യക്കാരനാണ് എന്നാണ് നിലവിൽ പുറത്തു വന്നിരിക്കുന്ന വിവരം. ഇയാൾ കാസർകോഡ് സ്വദേശിയായ മുഹമ്മദ് സാജിദ് ആണെന്നാണ് റിപ്പോർട്ടുകൾ.

ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികളുടെ സാന്നിദ്ധ്യവും അഫ്ഗാൻ സർക്കാർ സംശയിക്കുന്നുണ്ട്. ‘ബ്ലാക്സ്റ്റാർ‘ എന്ന് രഹസ്യനാമകരണം ചെയ്യപ്പെട്ട ആക്രമണം താലിബാൻ ഡെപ്യൂട്ടി കമാൻഡർ സിറാജുദ്ദീൻ ഹഖാനിയുടെ ഹഖാനി ശൃംഖലയും ലഷ്കർ ഇ ത്വയിബയും സംയുക്തമായി പിന്തുണച്ചതായും സൂചനയുണ്ട്.

Stories you may like

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളിൽ ആകൃഷ്ടനായി 2015ൽ കാസർകോഡ് നിന്നും നാടുവിട്ടയാളാണ് മുഹമ്മദ് സാജിദ്. ഇയാൾ കാസർകോഡ് നേരത്തെ ഒരു കട നടത്തിയിരുന്നു. കാസർകോഡ് സ്വദേശികളായ മറ്റ് 14 പേരോടൊപ്പമായിരുന്നു ഇയാൾ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നത്. 2016ലെ കാസർകോഡ് ഐ എസ് കേസുമായി ബന്ധപ്പെട്ട് എൻ ഐ എ തിരയുന്ന കൊടും ഭീകരനായിരുന്നു മുഹമ്മദ് സാജിദ്. ദേശീയ അന്വേഷണ ഏജൻസി ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

2015 മാർച്ച് 31നായിരുന്നു മുഹമ്മദ് സാജിദ് മുംബൈ വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോയത്. ഇയാളുടെ മറ്റ് കൂട്ടാളികൾ പല ദിവസങ്ങളിലായി പുറപ്പെട്ടു. ഇവരെല്ലാവരും പിന്നീട് ഇറാനിലെത്തിയിരുന്നു എന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇവർ പിന്നീട് അഫ്ഗാനിസ്ഥാനിലെ നാംഗർഹാർ പ്രവിശ്യയിൽ ഭീകരപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തുവെന്നും സാമൂഹിക മാധ്യമങ്ങളിൽ അടക്കം ഭീകരവാദ ആശയപ്രചാരണം നടത്തിയെന്നും ചാർജ് ഷീറ്റിൽ എൻ ഐ എ വിവരിച്ചിരുന്നു. എൻ ഐ എ യുടെ വെബ്സൈറ്റ് പ്രകാരം മുഹമ്മദ് സാജിദ് ഇപ്പോഴും കൊടും ഭീകരനാണ്.

പാകിസ്ഥാനിലെ തെഹ്രീക് ഇ താലിബാനുമായി യോജിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാൻ ഘടകമായ ഐ എസ് ഐ എസ്- കെയിലായിരുന്നു മുഹമ്മദ് സാജിദ് പ്രവർത്തിച്ചിരുന്നത്. 2018ൽ ഇന്ത്യയിൽ ഇവർ ചാവേറാക്രമണത്തിനും പദ്ധതിയിട്ടിരുന്നതായി അമേരിക്കൻ ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിതാന്ത ജാഗ്രത വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ വ്യാപിപ്പിക്കുന്നതിനും ഇന്ത്യയിൽ നിന്നും യുവാക്കളെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനും വേണ്ടി ആശയപ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ടതായിരുന്നു 2016ലെ കാസർകോഡ് ഐ എസ് കേസ്. ഗൂഢാലോചനയുടെ ഫലമായി കാസർകോഡ് സ്വദേശികളായ 14 പേർ ദേശത്ത് നിന്നും വിദേശങ്ങളിലെ തൊഴിലിടങ്ങളിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി പുറപ്പെട്ടിരുന്നു. 2016 മെയ്- ജൂൺ മാസങ്ങളിലായിട്ടായിരുന്നു ഇവരുടെ ഏകോപനം നടന്നത്. ഇവർ സിറിയയിലും അഫ്ഗാനിസ്ഥാനിലുമായി പിന്നീട് ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളുകളെ ചേർക്കുന്നതും ഭീകര പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ 2016 ആഗസ്റ്റ് ഒന്നാം തീയതി യാസ്മീൻ മുഹമ്മദ് എന്ന യുവതിയെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് കൊടും ഭീകരനായ അബ്ദുൾ റാഷിദുമായുള്ള ബന്ധം സ്ഥിരിക്കരിക്കപ്പെട്ടതിനെ തുടർന്ന് കേസ് കേരള പൊലീസ് എൻ ഐ എക്ക് കൈമാറിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ യാസ്മിനും അബ്ദുൾ റാഷിദും ചേർന്ന് 15 പേരെ കേരളത്തിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തതായി കണ്ടെത്തിയിരുന്നു.

ശ്രീലങ്കയിലെ കൃസ്ത്യൻ പള്ളിയിൽ നടന്ന ഭീകരാക്രമണത്തിലും മലയാളി സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് മലയാളികൾ വ്യാപകമായി പിടിയിലാകുന്ന സാഹചര്യത്തിൽ ദേശീയ അന്വേഷണ ഏജൻസികൾ കേരളത്തിൽ അന്വേഷണം ശക്തിപ്പെടുത്തുമെന്നാണ് സൂചന. കേരളത്തിൽ കാസർകോഡ് കേന്ദ്രീകരിച്ച് നടന്ന ഇത്തരം സംഭവങ്ങളിൽ സംസ്ഥാന സർക്കാരിന്റെയും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെയും നിലപാടുകളും നിർണ്ണായകമാണ്.

Tags: isNIAkasargodAfghan Gurudwara attack
Share55TweetSendShare

Latest stories from this section

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

ഷാഫി പറമ്പിലിന്റെയും വികെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി ; കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ വെളിപ്പെടുത്തൽ

ഷാഫി പറമ്പിലിന്റെയും വികെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി ; കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ വെളിപ്പെടുത്തൽ

Discussion about this post

Latest News

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies