Saturday, July 12, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

സ്ത്രീവിരുദ്ധ പരാമർശം; പ്രതിഭ എം എൽ എയ്ക്കെതിരെ പത്രപ്രവർത്തക യൂണിയൻ; വിശദീകരണം തേടാൻ നിർബന്ധിതമായി സി പി എം

by Brave India Desk
Apr 4, 2020, 03:56 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ആലപ്പുഴ: മാധ്യമ പ്രവർത്തകർക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ യു പ്രതിഭ എം എൽ എയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകളുടെ കാല് കഴുകി വെള്ളം കുടിക്കുന്നതാണ് ഈ പണിക്ക് പോകുന്നതിനേക്കാൾ നല്ലത് എന്ന് പ്രതിഭ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു. കായംകുളത്തെ ഡി വൈ എഫ് ഐ നേതാക്കളും എം എൽ എയും തമ്മിലുള്ള പോര് വാർത്തയായതിനെ തുടർന്നായിരുന്നു എം എൽ എയുടെ വിവാദ പരാമർശം.

അതേസമയം മാധ്യമസമൂഹത്തെ മോശമായ ഭാഷയിൽ അടച്ചാക്ഷേപിച്ച യു.പ്രതിഭ എംഎൽഎയുടെ നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധം രേഖപ്പെടുത്തി. എംഎൽഎ പരാമർശം പിൻവലിച്ചു ഖേദം പ്രകടിപ്പിക്കണമെന്നു ഭാരവാഹികൾ ആവശ്യപ്പെട്ടു. സാമൂഹിക പ്രതിബദ്ധതയോടെ കോവിഡ് വിഷയത്തിലടക്കം നിലയുറപ്പിച്ചിട്ടുള്ള മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി ഉൾപ്പെടെ ദൈനംദിനം പ്രശംസിക്കുമ്പോൾ കായംകുളം എംഎൽഎയുടെ നടപടി തീർത്തും അനുചിതമാണെന്നു പ്രസിഡന്റ് കെ.യു.ഗോപകുമാറും സെക്രട്ടറി ആർ.രാജേഷും പറഞ്ഞു.

Stories you may like

തൊട്ടാൽ പൊള്ളും പൊന്ന് ;സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

മദ്രസാപഠനം 15 മിനിറ്റ് കുറയ്ക്കട്ടെയെന്ന് സർക്കാർ,വൈകുന്നേരം അരമണിക്കൂർ അധികക്ലാസ് എടുക്കട്ടെയെന്ന് സമസ്ത;പോര് മുറുകുന്നു

എം എൽ എയ്ക്കെതിരെ വിവിധ രാഷ്ട്രീയ- സാംസ്കാരിക സംഘടനകളും ശക്തമായി രംഗത്ത് വന്നതോടെ സംഭവത്തിൽ വിശദീകരണം തേടാൻ നിർബ്ബന്ധിതമായിരിക്കുകയാണ് സിപിഎം. പൊതുപ്രവർത്തകർക്ക് ചേരാത്ത പരാമർ‌ശമാണ് എംഎൽഎയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. പാർട്ടിയിൽ പറയേണ്ടത് പാർട്ടിയിൽ പറയണം. അതിനായി സമൂഹമാധ്യമങ്ങളെ ഉപയോഗിക്കരുത്. ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരായ പരാമർശങ്ങളും പാർട്ടി ഗൗരവത്തോടെ കാണുമെന്നും നാസർ പറഞ്ഞു.

ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് മണ്ഡലത്തിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നുവെന്ന പരാമർശത്തെ തുടർന്നായിരുന്നു പ്രതിഭയും ഡി വൈ എഫ് ഐയും കൊമ്പു കോർത്തത്. സംഭവത്തിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെ ചില നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ എംഎൽഎയെ ആക്ഷേപിക്കുന്നവിധം പ്രചാരണം നടത്തിയിരുന്നു.

ഈ സാഹചര്യത്തിൽ, ഈ ലോക്ഡൗൺ കാലത്ത് ചില വിഷസർപ്പങ്ങൾ ഇറങ്ങിയിട്ടുണ്ടെന്നും ലോക്ഡൗൺ കഴിഞ്ഞ ശേഷം വാവസുരേഷിനെ വിളിച്ച് അവയെ മാളത്തിൽ നിന്നിറക്കണമെന്നും പ്രതിഭ എംഎൽഎ പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ സംഭവ വികാസങ്ങൾ വാർത്തയായതോടെയാണ് എം എൽ എ മാധ്യമ പ്രവർത്തകർക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്.

എം എൽ എയുടെ പരാമർശത്തിലെ പ്രസക്ത ഭാഗങ്ങൾ: ‘പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ, നിങ്ങൾക്ക് ലജ്ജയാകില്ലേ, ആരെങ്കിലും എവിടെയെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിനാണോ നമുക്ക് ഈ കാലഘട്ടത്തിൽ സമയം? എന്റെ വായിലിട്ടു കുത്തി നിങ്ങൾ ചോദിച്ചില്ലേ എന്റെ പ്രതികരണമെടുക്കാൻ? എനിക്കു പ്രതികരണമില്ല. ഒരു മഹാ പ്രസ്ഥാനത്തിന്റെ ഭ‍ാഗമായി പ്രവർത്തിക്കുന്ന വ്യക്തിയാണു ഞാൻ. വ്യക്തിപരമായ അഭിപ്രായമായി ആരെങ്കിലും പറഞ്ഞാൽ അതൊരു യുവജനസംഘടനയുടെ അഭിപ്രായമായി ലോകത്തെ തെറ്റിദ്ധരിപ്പിച്ച മാധ്യമപ്രവർത്തകരോട് എനിക്ക് ഒന്നേ പറയാനുള്ളു, ഇതിലും ഭേദം ശരീരം വിറ്റു ജീവിക്കുന്നതാണ്. ആണായാലും പെണ്ണായാലും.

നിങ്ങൾക്കു വേറെ വാർത്തയൊന്നുമില്ലേ കൊടുക്കാൻ? ഷെയിം. പിറ്റി ഓൺ. കാരണമെന്താ? ഒന്നോ രണ്ടോ വ്യക്തികൾ എന്തോ അഭിപ്രായം പറഞ്ഞു. അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു എന്നു പറഞ്ഞ് എത്ര മാധ്യമങ്ങളാ. നിങ്ങൾ മാധ്യമങ്ങളുടെ പരിലാളനയിൽ വളർന്ന ആളല്ല ഞാൻ. നിങ്ങൾ എന്തു വേണേൽ ചെയ്തോ. എന്റെ പ്രസ്ഥാനമാണ് എന്നെ കൈപിടിച്ചുയർത്തി ഈ നിലയിലെത്തിച്ചിട്ടുള്ളത്. ഒരിക്കൽക്കൂടി ഞാൻ പറയുന്നു, ഇതിനെക്കാൾ നല്ലത് വേറെ വല്ല പണിക്കും പോകുന്നതാണ്. തെരുവിൽ ശരീരം വിറ്റു നടക്കുന്ന പാവപ്പെട്ട സ്ത്രീകളുണ്ട്. മറ്റു മാർഗമൊന്നുമില്ലാത്തതുകൊണ്ട്. അവരുടെ കാല് കഴുകി വെള്ളം കുടിക്കുന്നതാണ് ഈ പണിക്കു പോകുന്നതിനെക്കാൾ നല്ലത്. വളരെ വേദനയുള്ളതു കൊണ്ട് പറയുന്നതാണ്.’

Tags: cpmmediaU.Prathibha MLAAnti Women remarks
Share1TweetSendShare

Latest stories from this section

ദയവുചെയ്ത് കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മയെക്കുറിച്ച് പറയരുത്: ദുരനുഭവം പങ്കുവച്ച് ഗതാഗതമന്ത്രിയ്ക്ക് പരാതിയുമായി യുവ സംവിധായക

ജയിലിനുള്ളിൽ ഭീകരപ്രവർത്തനങ്ങൾക്കായി ആളെക്കൂട്ടി; ചെറുസംഘം തയ്യാർ; തടിയന്റവിട നസീറിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഐഎ

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

വിരട്ടൽ വേണ്ട,ഏതെങ്കിലും ഒരു വിഭാഗത്തിന് സൗജന്യം കൊടുക്കാൻ പറ്റില്ല,അവർ സമയം ക്രമീകരിക്കട്ടെ: വി ശിവൻകുട്ടി

Discussion about this post

Latest News

ഞാൻ ആ രഹസ്യം വെളിപ്പെടുത്തിയാൽ ജോ റൂട്ട് കേൾക്കും, പക്ഷെ ഒരു ഐറ്റം ആവനാഴിയിൽ ഒരുങ്ങുന്നുണ്ട്; വെളിപ്പെടുത്തലുമായി ജോ റൂട്ട്

തൊട്ടാൽ പൊള്ളും പൊന്ന് ;സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

ഏഴ് വർഷങ്ങൾക്കു മുൻപേ അമേരിക്ക സൂചന നൽകിയിരുന്നു ; ബോയിംഗ് 737 ജെറ്റുകളിൽ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രശ്‌നമെന്ന് യുഎസ് എഫ്‌എ‌എ

ലോർഡ്സിന്റെ ഓണേഴ്‌സ് ബോർഡിൽ ഇടം നേടിയിട്ടും ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ജസ്പ്രീത് ബുംറ; ആ പോയിന്റ് ശ്രദ്ധിക്കേണ്ടത്

മദ്രസാപഠനം 15 മിനിറ്റ് കുറയ്ക്കട്ടെയെന്ന് സർക്കാർ,വൈകുന്നേരം അരമണിക്കൂർ അധികക്ലാസ് എടുക്കട്ടെയെന്ന് സമസ്ത;പോര് മുറുകുന്നു

ആരുടെയോ ഭാര്യ വിളിക്കുന്നുണ്ട്, പക്ഷെ ഞാൻ അത് എടുക്കില്ല; ചിരിപ്പിച്ച് ജസ്പ്രീത് ബുംറ; വീഡിയോ കാണാം

അട്ടിമറി,നിഗൂഢത?വിമാനത്തിന്റെ ഫ്യൂവൽ സ്വിച്ച് ഓഫായതെങ്ങനെ?: വിശദാന്വേഷണം വരും

ഇന്ത്യക്ക് ആ താരമാണ് എക്സ് ഫാക്ടർ എങ്കിൽ ഞങ്ങൾക്ക് അവനാണ്, ചെറുക്കൻ ഉള്ളപ്പോൾ ഡ്രസിങ് റൂമിൽ ആവേശമാണ്: ജോ റൂട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies