ഡൽഹി: കൊവിഡ് പ്രതിസന്ധി നേരിടാൻ അഹോരാത്രം പരിശ്രമിക്കുന്ന ഉപഭോക്തൃ രാജ്യങ്ങൾക്ക് ഇരുട്ടടിയായി എണ്ണ ഉദ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ്. ഉല്‍പ്പാദന വെട്ടിക്കുറവ് തുടരാനുളള ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം ഇന്ത്യ അടക്കമുളള ഉപഭോക്തൃ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന് അപകടകരമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു.
ഒപെക് പ്ലസ് കൂട്ടായ്മയുടെ പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു. ഈ വർഷം ആകെ 33 ശതമാനമാണ് എണ്ണവില ഉയർന്നിരിക്കുന്നത്. ഈ ആഴ്ച മാത്രം രണ്ട് ശതമാനമാണ് അസംസ്കൃത എണ്ണവില ഉയർന്നിരിക്കുന്നത്.
കൊറോണ വ്യാപനം മൂലം പ്രതിസന്ധിയിലായ ആഗോള സാമ്പത്തിക രംഗത്തിന്റെ തിരിച്ചുവരവിന് ഊർജ്ജം പകരാൻ സഹായിക്കാൻ എണ്ണ ഉദ്പാദക രാജ്യങ്ങളോട് അഭ്യർത്ഥിക്കുന്നതായും കേന്ദ്ര പെട്രോളിയം മന്ത്രി അറിയിച്ചു.
Discussion about this post