തിരുവനന്തപുരം: ബിജെപിയുടേത് ഇടനിലക്കാരില്ലാത്ത വികസന അജണ്ടയെന്ന് വിജയൻ തോമസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരമായ നിലപാടുകൾ ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുൻപന്തിയിൽ എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേമം നിയോജക മണ്ഡലത്തിലെ വികസന രേഖ പ്രകാശന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതിനാല്‍ രാഹുല്‍ ഗാന്ധി മലയാളി ആകാന്‍ ശ്രമിക്കുകയാണെന്ന് വിജയൻ തോമസ് പരിഹസിച്ചു. ദയനീയ പരാജയം നേരിടേണ്ടി വരുമെന്നതിനാലാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നേമത്ത് മത്സരിക്കാന്‍ വരാത്തതെന്നും അദ്ദേഹം പറഞ്ഞു.
നേമം മണ്ഡലത്തില്‍ വികസനം നടന്നിട്ടില്ല എന്നാണ് എല്‍ഡിഎഫും യുഡിഎഫും പറയുന്നത്. എന്നാല്‍ ഇടനിലിക്കാരില്ലാത്ത വികസനം ആണ് രാജഗോപാല്‍ നടത്തിയതെന്ന് വിജയൻ തോമസ് വ്യക്തമാക്കി. രണ്ട് വട്ടവും പരാജയപ്പെട്ട കോണ്‍ഗ്രസ് ഇക്കുറി നേമത്ത് മത്സരിക്കാന്‍ വന്നതു തന്നെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയാണ്. ഇപ്പോള്‍ ന്യൂനപക്ഷ വികാരം ഇളക്കി വിട്ട് വോട്ട് തട്ടിയെടുക്കാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്നും മുൻ കോൺഗ്രസ് നേതാവ് കൂടിയായ വിജയൻ തോമസ് പറഞ്ഞു. കഴിഞ്ഞ മാസമായിരുന്നു അദ്ദേഹം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.
Discussion about this post