വാഷിംഗ്ടൺ: ഗാസയിലെ വെടിനിർത്തൽ അംഗീകരിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. എന്നാൽ താനും തന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയും ഇപ്പോഴും ഇസ്രയേലിനൊപ്പമാണെന്നും ബൈഡന്‍ പറഞ്ഞു. ഇസ്രയേലും ഹമാസും തമ്മിലുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രണ്ട് ഭരണപ്രദേശങ്ങള്‍ എന്ന നയമാണ് ഉത്തരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹമാസും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ തുടരണമെന്നാണ് തന്റെ അഭ്യർത്ഥന. ഹമാസ് വീണ്ടും ആയുധ സംഭരണം നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ അമേരിക്ക ആലോചിക്കുന്നതായും ബൈഡൻ വൈറ്റ്ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പതിനൊന്ന് ദിവസങ്ങളായി തുടര്‍ന്ന പോരാട്ടം ഹമാസും ഇസ്രയേലും അവസാനിപ്പിച്ചത് വെളളിയാഴ്‌ചയാണ്.
ഏറ്റുമുട്ടലിൽ 248 പേര്‍ മരണമടയുകയും 1900 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ഗാസയിൽ വൻ നാശനഷ്ടങ്ങളാണ് ഇസ്രായേൽ വ്യോമാക്രമണത്തിൽ സംഭവിച്ചത്. ഇസ്രയേലിലെ ജനങ്ങളുടെ അവകാശത്തെ പാലസ്‌തീൻ മാനിക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടു.
Discussion about this post