പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. സഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ എസ് ഡി പി ഐ ആണെന്ന് അദ്ദേഹം പറഞ്ഞു. പകൽ സിപിഎമ്മും രാത്രി സുഡാപ്പിയുമായി വേഷം മാറുന്ന മാരീചന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് കേരളത്തിലെ ഇടത് പക്ഷം വലിയ വില കൊടുക്കേണ്ടി വരും. പിണറായി വിജയൻ സർക്കാർ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: വീണ്ടും തീവ്രവാദി ആക്രമണം. ഇത്തവണ പാലക്കാട് ആണ് സംഭവം.
പാലക്കാട് മമ്പറത്ത് ആർ.എസ്. എസ്. പ്രവർത്തകൻ സഞ്ജിത്തിനെയാണ് എസ്.ഡി.പി.ഐ തീവ്രവാദികൾ വെട്ടിക്കൊന്നത്. ഭാര്യയുമായി ബൈക്കിൽ വരുമ്പോൾ കാറിൽ വന്ന സംഘം സഞ്ജിതിനെ വെട്ടി വീഴ്ത്തുകയായിരുന്നു. തീവ്രവാദികളെ കയറൂരി വിടുന്ന സിപിഎം നേതൃത്വമാണ് ഈ കൊലയ്ക്ക് ഉത്തരവാദികൾ. പകൽ സിപിഎമ്മും രാത്രി സുഡാപ്പിയുമായി വേഷം മാറുന്ന മാരീചന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് കേരളത്തിലെ ഇടത് പക്ഷം വലിയ വില കൊടുക്കേണ്ടി വരും. പിണറായി വിജയൻ സർക്കാർ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്.
ആർഎസ്എസ് ബിജെപി പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ ഉള്ളിൽ സന്തോഷിക്കുന്ന – നിഷ്‌ക്രിയത്വം പാലിക്കുന്ന എല്ലാവരും ഒന്ന് ഓർക്കണം. ഈ കത്തി നാളെ നിങ്ങൾക്ക് നേരെയും നീളും. നിങ്ങൾ പോലുമറിയാതെ നിങ്ങളുടെ കവചമായി നിലകൊള്ളുന്ന ഞങ്ങളെയാണ് അവർ ആദ്യം തേടിവരിക, ഇല്ലാതാക്കുക. അതിൽ നിങ്ങൾക്ക് ഒരു അസ്വാഭാവികതയും തോന്നുന്നില്ല എങ്കിൽ നിങ്ങളെ രക്ഷിക്കാൻ ഈശ്വരന് പോലും സാധ്യമാകില്ല. മതേതരത്വത്തിന്റെ പേര് പറഞ്ഞ് തീവ്രവാദത്തിന് കുട പിടിക്കുന്ന ഇടത് നേതൃത്വം തെറ്റ് തിരുത്താൻ തയ്യാറായില്ലെങ്കിൽ ഒന്നോർക്കുക. “ഇന്ന് ഞാൻ നാളെ നീ.”
കുഞ്ഞനുജന് കണ്ണീർ പ്രണാമം.
https://www.facebook.com/sandeepvachaspati/posts/1531912230495707
Discussion about this post