കണ്ണൂർ: കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിൽ പിടിയിലായ അഫ്സൽ എസ്ഡിപിഐ വിട്ട് സിപിഎമ്മിൽ ചേർന്നയാൾ. ഭാര്യ ബിൽക്കീസിനൊപ്പമാണ് കഴിഞ്ഞ ദിവസം ഇയാൾ അറസ്റ്റിലായത്. കേസിൽ അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതായി പൊലീസ് പറഞ്ഞു.
മയക്കുമരുന്ന് കേസിലെ പ്രധാന പ്രതികളിൽ ഒരാളായ അഫ്സൽ ഏഴുവര്‍ഷം മുമ്പ് എസ്.ഡി.പി.ഐ. വിട്ട് സി.പി.എമ്മിലേക്ക് വന്നയാളാണ്. സി.പി.എം. ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോയ്യോട് ഹസ്സന്‍മുക്കില്‍ നടന്ന പൊതുയോഗത്തില്‍ അഫ്‌സല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വീകരണം നൽകിയിരുന്നു. അന്നത്തെ ജില്ലാ സെക്രട്ടറി പി. ജയരാജനാണ് ഇയാളെ ഹാരമണിയിച്ച് സ്വീകരിച്ചത്.
കോയ്യോട് സര്‍വീസ് സഹകരണബാങ്കിലും മൗവ്വഞ്ചേരി സഹകരണബാങ്കിലും അഫ്‌സലിന് സാമ്പത്തിക ഇടപാടുകളുണ്ട്. അഫ്സൽ കടത്തിയ എം.ഡി.എം.എ., എല്‍.എസ്.ഡി. തുടങ്ങിയ പുതുതലമുറ ലഹരികളുടെ ഉറവിടം പ്രധാനമായും നൈജീരിയ പോലുള്ള രാജ്യങ്ങളാണെന്നാണ് പോലീസ് പറയുന്നത്. ബെംഗളൂരു, മംഗളൂരു, ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍നിന്നാണ് സിന്തറ്റിക്ക് ലഹരിമരുന്നുകള്‍ കൂടുതലും കേരളത്തിലേക്കെത്തുന്നത്.
പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ലഹരികടത്തിന് കാരിയര്‍മാരായി മാറുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. ഇവർക്ക് വ്യക്തമായ രാഷ്ട്രീയ സംരക്ഷണവും ലഭിക്കുന്നുണ്ട്. ശിവമോഗയിൽ ആർ എസ് എസ് പ്രവർത്തകൻ ഹർഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ചില പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ലഹരി മാഫിയയുമായി ഇടപാടുകൾ ഉണ്ടെന്ന് കർണാടക പൊലീസ് കണ്ടെത്തിയിരുന്നു.
അതേസമയം കണ്ണൂർ മയക്കുമരുന്ന് കേസിൽ രണ്ട് പ്രധാന പ്രതികളെ ഇനി കണ്ടെത്താനുണ്ട്. മയക്കുമരുന്ന് കടത്ത് കേസിലെ പ്രധാന കണ്ണികളില്‍ ഒരാള്‍ അഫ്സലിന്റെ ഭാര്യ ബള്‍ക്കീസിന്റ സഹോദരീ ഭര്‍ത്താവ് നിസാം ആണെന്ന് വ്യക്തമായി. പ്രധാന കണ്ണിയായ രണ്ടാമത്തെയാളും ഇവരുടെ അടുത്ത ബന്ധു തന്നെയാണ്. ഇതില്‍ ഒരാളുടെ ബാങ്ക് അക്കൗണ്ടില്‍ ഒന്നരക്കോടിയോളം രൂപ നിക്ഷേപമുള്ളതായും അന്വേഷണ സംഘം കണ്ടെത്തി.
ബൽകീസിന്റെ സഹോദരൻ നിസാമിന് കണ്ണൂര്‍ തെക്കി ബസാറില്‍ സി.സി.ടി.വി. നന്നാക്കുന്ന കടയുണ്ടായിരുന്നു. ഇപ്പോള്‍ ഈ കട പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ഇതിന്റെ വിലാസത്തില്‍ ബെംഗളൂരുവില്‍ നിന്ന് പാഴ്‌സല്‍ വരികയും അത് അഫ്‌സലോ ബള്‍ക്കീസോ എത്തി സ്വീകരിക്കുകയും ചെയ്യുകയാണ് രീതി. അഫ്സലിന് ജ്യൂസ് കടയും ഉണ്ടായിരുന്നു.
അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന മയക്കുമരുന്ന് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നത് ബള്‍ക്കീസാണ്. മയക്കുമരുന്ന് ചെറിയ പൊതികളാക്കി പ്രത്യേക സ്ഥലത്തുവെച്ച് അതിന്റെ ഫോട്ടോ വാട്‌സാപ്പ് വഴി ആവശ്യക്കാര്‍ക്ക് അയക്കുകയാണ് രീതി. പണം ഗൂഗിള്‍ പേ വഴി സ്വീകരിക്കും.
പ്രതികളിൽ മിക്കവരും എസ്ഡിപിഐ- സിപിഎം രാഷ്ട്രീയ പശ്ചാത്തലം ഉള്ളവരാണ്. നാർക്കോട്ടിക് ജിഹാദിലെ എസ്ഡിപിഐ- സിപിഎം ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.
Discussion about this post