തിരുവനന്തപുരം: ഹൈന്ദവ സംസ്കാരത്തിന്റെ ഭാഗമായ വിഷുക്കൈനീട്ടത്തെ അപമാനിച്ചവർക്കെതിരെ രൂക്ഷവിമർശനവുമായി നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി. വിവാദങ്ങൾക്ക് പിന്നിൽ മ്ലേച്ഛന്മാരാണെന്ന് അദ്ദേഹം പറഞ്ഞു. വിവാദത്തെ ഭയപ്പെട്ട് പിന്മാറില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
സാംസ്കാരിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. സാംസ്കാരിക തനിമയുടെ നാശം ആഗ്രഹിക്കുന്നവരാണ് വിഷുക്കൈനീട്ടം വിവാദമാക്കുന്നത്. വീടുകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ചടങ്ങ് ഇന്ന് ആദ്ധ്യാത്മിക കേന്ദ്രങ്ങളായ ക്ഷേത്രങ്ങളിലും ആചാര്യന്മാരാലും നടത്തപ്പെടുന്നുവെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
ദുഷിച്ച മനസ്സിന് നൽകാനും ശുദ്ധിയില്ലാത്ത മനസ്സിന് വാങ്ങാനും കഴിയാത്ത ഒന്നാണ് വിഷുക്കൈനീട്ടം. ഒരു രൂപ നോട്ട് കൊണ്ട് ആരെയും സ്വാധീനിക്കാൻ കഴിയില്ല. ഇത് നാട്ടുകാരുടെ പണം പിടിച്ചു പറിച്ച് വാങ്ങി വിതരണം ചെയ്യുന്ന കിറ്റല്ല. ചിലരുടെ വിമർശനങ്ങൾക്ക് പുല്ലുവിലയാണ് നൽകുന്നതെന്നും ബിജെപി കാര്യകർത്താക്കൾക്ക് കൈനീട്ടം നൽകുന്ന ചടങ്ങിൽ സുരേഷ് ഗോപി പറഞ്ഞു.
Discussion about this post