മലപ്പുറം: പതിമൂന്നു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഉറുദു അദ്ധ്യാപകൻ പിടിയിൽ. മലപ്പുറം ഗവൺമെന്റ്. ബോയ്‌സ് ഹൈസ്‌കൂളിലെ ഉറുദു അദ്ധ്യാപകനായകുഞ്ഞിമൊയ് തീൻ(52)ആണ് അറസ്റ്റിലായത്. മുണ്ടുപറമ്പ് സ്വദേശിയായ ഇയാൾ ഏഴാംക്ലാസിൽ പഠിക്കുന്ന കുട്ടിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
സ്‌കൂളിലെ കൗൺസിലറോട് പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ മലപ്പുറം ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും, ഇതേ തുടർന്ന് കുട്ടിയുടെ വീട്ടിൽ വച്ച് മൊഴി രേഖപ്പെടുത്തിയാണ് കേസെടുത്തത്.
ദിവസങ്ങൾക്ക് മുൻപ് 13 കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മറ്റൊരു അദ്ധ്യാപകൻ അറസ്റ്റിലായിരുന്നു. വലിയാട് സ്വദേശിയായ വലിയാട് ഷാഹിമഹൽവലിയപറമ്പൻ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദ് ബഷീർ (55) ആയിരുന്നു അന്ന് അറസ്റ്റിൽ ആയത്. 2019 മുതൽ 2022 ഡിസംബർ 24 വരെ 13 കാരനെ പല തവണകളായി പീഡിപ്പിച്ചുവെന്നായിരുന്നു ഇയാൾക്കെതിരായ പരാതി. കുട്ടിയെ കടത്തിക്കൊണ്ടുപോയി ബഷീറിന്റെ അയൽവാസിയുടെ വീടിന്റെ പിറകുവശത്ത് വെച്ച് അശ്ലീല വീഡിയോ കാണിച്ചു കൊടുത്ത് ആണ് പീഡനം നടത്തിയത്. കുട്ടിക്ക് പ്രതിഫലമായി പലപ്രാവശ്യം പണവും നൽകിയിട്ടുണ്ടെന്നായിരുന്നു വിവരം.
Discussion about this post