ടൊറോന്റോ: ഇസ്ലാമിലെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും നിശിത വിമർശകനായ എഴുത്തുകാരൻ താരിക് ഫത്താ അന്തരിച്ചു. 73 വയസായിരുന്നു. അർബുദ രോഗബാധിതനായി ഏറെ കാലമായി ചികിത്സയിലായിരുന്നു. മകൾ നടാഷ ഫത്താ ആണ് താരികിന്റെ മരണം ലോകത്തെ അറിയിച്ചത്.
Lion of Punjab.
Son of Hindustan.
Lover of Canada.
Speaker of truth.
Fighter for justice.
Voice of the down-trodden, underdogs, and the oppressed.@TarekFatah has passed the baton on… his revolution will continue with all who knew and loved him.Will you join us?
1949-2023 pic.twitter.com/j0wIi7cOBF
— Natasha Fatah (@NatashaFatah) April 24, 2023
പഞ്ചാബിന്റെ സിംഹം, ഹിന്ദുസ്ഥാന്റെ പുത്രൻ, കാനഡയുടെ സ്നേഹിതൻ, സത്യത്തിന്റെ വക്താവ്, നീതിയുടെ പോരാളി, അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ശബ്ദം, താരിക് ഫത്താ വിടവാങ്ങി. അദ്ദേഹത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നവരിലൂടെ അദ്ദേഹത്തിന്റെ പോരാട്ടം തുടരുമെന്ന് നടാഷ ട്വീറ്റ് ചെയ്തു.
പാകിസ്താനിലെ കറാച്ചിയിൽ. 1949 നവംബർ 20നായിരുന്നു താരിക് ഫത്തായുടെ ജനനം. 1980കളുടെ ആദ്യകാലഘട്ടത്തിൽ കാനഡയിലേക്ക് കുടിയേറിയ അദ്ദേഹം രാഷ്ട്രീയ നേതാവ്, മാദ്ധ്യമ പ്രവർത്തകൻ, ടിവി അവതാരകൻ എന്നീ നിലകളിൽ ശ്രദ്ധേയനായി. ‘ചേസിംഗ് എ മിറാഷ്: ദ് ട്രാജിക് ഇല്യൂഷൻ ഓഫ് ആൻ ഇസ്ലാമിക് സ്റ്റേറ്റ്, ദ് ജ്യൂ ഈസ് നോട്ട് മൈ എനിമി: അൺവെയിലിംഗ് ദ് മിത്ത്സ് ദാറ്റ് ഫ്യുവൽ മുസ്ലീം ആന്റി സെമിറ്റിസം‘ തുടങ്ങിയ കൃതികൾ ലോക പ്രശസ്തങ്ങളാണ്.
ഇസ്ലാമിലെ അനാചാരങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഫത്താ പാകിസ്താന്റെ രൂക്ഷ വിമർശകനായിരുന്നു. പാകിസ്താനിൽ ജനിച്ച ഭാരതീയൻ, ഇസ്ലാമിൽ ജനിച്ച പഞ്ചാബി എന്നിങ്ങനെയാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്.
Discussion about this post