Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഓമല്ലൂരിൽ സിപിഎം ലക്ഷ്യമിട്ടത് വർഗീയ സംഘർഷത്തിനോ?; ക്ഷേത്രത്തിൽ കാവിക്കൊടി കെട്ടിയതിന് പ്രതിഷേധിക്കാൻ ഡിവൈഎഫ്‌ഐ കൊണ്ടുവന്നത് ടൗണിൽ നിന്നുളള മുസ്ലീം വിശ്വാസികളെ; ശരണം വിളിച്ച് ഓടിച്ച് അമ്മമാർ – വീഡിയോ

by Brave India Desk
May 3, 2023, 03:19 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഡിവൈഎഫ്‌ഐ പ്രതിഷേധവും വിശ്വാസികളുടെ പ്രതിരോധവും വീഡിയോ കാണാം

പത്തനംതിട്ട: ക്ഷേത്രത്തിലെ കൊടിയേറ്റ് സദ്യ അലങ്കോലപ്പെടുത്താനെത്തിയ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരെ ശരണം വിളിച്ച് ഓടിച്ച് ഉത്സവത്തിനെത്തിയ അമ്മമാരായ ഭക്തർ. പത്തനംതിട്ട നഗരത്തോട് ചേർന്ന് കിടക്കുന്ന ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലാണ് സംഭവം. കാവിക്കൊടികളും തോരണങ്ങളും കെട്ടുന്നതിന്റെ പേരിൽ പോലീസിൽ പരാതി നൽകിയ സിപിഎം, ഡിവൈഎഫ്‌ഐ നേതൃത്വം കൊടിയേറ്റിന് പിന്നാലെ ഉത്സവം അലങ്കോലപ്പെടുത്താൻ പ്രകടനമായി എത്തുകയായിരുന്നു.

Stories you may like

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

വർഷങ്ങളായി ഓമല്ലൂർ ക്ഷേത്രത്തിൽ ഉത്സവസമയത്ത് ക്ഷേത്രത്തിലും അതിന് മുൻപിലുളള റോഡിലുമൊക്കെ കാവിക്കൊടികളും തോരണങ്ങളും കൊണ്ട് അലങ്കരിക്കുന്നത് പതിവാണ്. എന്നാൽ ഇക്കുറി സിപിഎം നേതാവ് ബാലകൃഷ്ണൻ ഇതിന്റെ പേരിൽ പരാതി നൽകി. താനും ഹിന്ദുവാണെന്നും എന്നാൽ കാവിക്കൊടി ഹിന്ദുവിന്റേതാണെന്ന് അറിയില്ലെന്നും കാണിച്ചായിരുന്നു പരാതി. പത്തനംതിട്ട ഡിവൈഎസ്പിക്ക് നൽകിയ പരാതിയെ തുടർന്ന് ക്ഷേത്ര ഭാരവാഹികളുമായി ചർച്ച നടത്തിയിരുന്നു.

നിലവിലുളള കാവിക്കൊടികൾ മാറ്റേണ്ടെന്നും ഇനി റോഡിലും പരിസരത്തും കാവി തോരണം മാത്രമേ കെട്ടാവൂ എന്നും ഡിവൈഎസ്പിയുടെ മുൻപിൽ വെച്ച് ധാരണയുണ്ടാക്കിയിരുന്നു. ഇത് അംഗീകരിച്ച് പിരിഞ്ഞ സിപിഎം ഡിവൈഎഫ്‌ഐ നേതാക്കൾ ടൗണിലുളള നേതാക്കളെയും കൂട്ടി കൊടിയേറ്റ്് ദിവസം പ്രകടനമായി ക്ഷേത്രത്തിലേക്ക് എത്തുകയായിരുന്നു. തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് അനന്തഗോപൻ കൊടിയേറ്റ് സദ്യ ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് പിന്നാലെയായിരുന്നു സിപിഎം ഏരിയ സെക്രട്ടറി ബൈജുവിന്റെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തകർ ക്ഷേത്രത്തിലേക്ക് എത്തിയത്.

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി നിസാം, പത്തനംതിട്ട ബ്ലോക്ക് പ്രസിഡണ്ട് അജ്മൽ ബഷീർ തുടങ്ങിയവർ ഉൾപ്പെടെ കിലോമീറ്ററുകൾ അകലെ പത്തനംതിട്ട ടൗണിൽ നിന്നും വിളിച്ചുകൊണ്ടുവന്ന മുസ്ലീം വിശ്വാസികളായ പ്രവർത്തകരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. നാട്ടുകാരായ ഡിവൈഎഫ്‌ഐക്കാരെ കമ്മിറ്റിയുണ്ടെന്ന് പറഞ്ഞാണ് ബൈജുവും സംഘവും പ്രകടനത്തിന് വിളിച്ചുകൊണ്ടുവന്നത്. ഉത്സവം അലങ്കോലമാക്കാനാണെന്ന് മനസിലായതോടെ ഇവർ മടങ്ങി.

ഡിവൈഎസ്പിയുടെ മുൻപിലുണ്ടാക്കിയ ധാരണ ലംഘിച്ചിട്ടില്ലെന്നും അതനുസരിച്ചാണ് കൊടിയും തോരണവും കെട്ടിയിരിക്കുന്നതെന്നും പോലീസ് പരിശോധിച്ച് ബോധ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുക്കാതെ ആയിരുന്നു പ്രതിഷേധം. ഡിവൈഎഫ്‌ഐ ടൗണിൽ നിന്നും പാർട്ടി പ്രവർത്തകരെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുവന്നവരിൽ എസ്ഡിപിഐ പ്രവർത്തകന്റെ മകനുൾപ്പെടെ ഉണ്ടായിരുന്നു. കാവിക്കൊടിയുടെ പേരിൽ സ്ഥലത്ത് വർഗീയ സംഘർഷം ഉണ്ടാക്കുകയായിരുന്നു ഡിവൈഎഫ്‌ഐ ലക്ഷ്യമിട്ടതെന്നും നാട്ടുകാർ സംശയിക്കുന്നു.

പോലീസും ഡിവൈഎഫ്‌ഐയ്ക്ക് ഒത്താശ ചെയ്യുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഘർഷമുണ്ടാകുന്നതിന് തൊട്ടുമുൻപ് വൻതോതിൽ പോലീസിനെ സ്ഥലത്ത് വിന്യസിച്ചിരുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകർ എത്തിയതോടെ കൊടിയേറ്റ് സദ്യ കഴിച്ചുകൊണ്ടിരുന്ന അമ്മമാർ ഉൾപ്പെടെ പുറത്തിറങ്ങി ഇവരെ ചോദ്യം ചെയ്തു. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ നാട്ടുകാരുടെ സഹകരണം ഉറപ്പാക്കിയാണ് ഓമല്ലൂരിൽ ഉത്സവം നടത്തുന്നത്. ഡിവൈഎഫ്‌ഐയുടെ പ്രതിഷേധത്തോടെ ഉത്സവത്തിന് രാഷ്ട്രീയ നിറം കൈവന്നതായും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

നേരത്തെ ബിജെപി ജില്ലാ നേതാവായിരുന്ന എജി ഉണ്ണികൃഷ്ണൻ നിലവിൽ സിപിഎമ്മിന് ഒപ്പമാണ്. എജി ഉണ്ണികൃഷ്ണന്റെ തിരക്കഥയിലാണ് പ്രതിഷേധവും ഉത്സവം അലങ്കോലമാക്കാനുളള ശ്രമങ്ങളും നടന്നത്. സിപിഎം നേതാക്കൾക്ക് ക്ഷേത്ര ഭരണത്തിൽ ഇടപെടാൻ വഴിയൊരുക്കി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിൽ തന്നെ ഭക്തർക്ക് കടുത്ത അമർഷം ഉണ്ട്. ഇതിനിടയിലാണ് കാവിക്കൊടിയുടെ പേരിൽ സംഘർഷമുണ്ടാക്കാൻ ഡിവൈഎഫ്‌ഐ ശ്രമിച്ചത്.

Tags: Omallur TempledyfipathanamthittaOmalloor Temple
Share1TweetSendShare

Latest stories from this section

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

‘നിൽക്കുമ്പോഴും ഇരിക്കുമ്പോഴും രണ്ട് വാക്ക്, മുഖ്യമന്ത്രി കാപട്യത്തിന്റെ രാജാവ്’; ആഞ്ഞടിച്ച് പി. രാജീവ്

Discussion about this post

Latest News

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ  പറ്റില്ലെന്ന് പ്രഖ്യാപനം

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ പറ്റില്ലെന്ന് പ്രഖ്യാപനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies