Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

2007 ൽ ശിവരഞ്ജിനി, 2009 ൽ ജലകന്യക, 2023 ൽ അറ്റ്‌ലാന്റിക്; ജലദുരന്തങ്ങളിൽ നിന്ന് പാഠം പഠിക്കാതെ കേരളം; ജുഡീഷ്യൽ കമ്മീഷനുകളുടെ റിപ്പോർട്ടുകൾ ഫയലുകളിൽ സുഖനിന്ദ്രയിൽ

by Brave India Desk
May 8, 2023, 05:46 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മലപ്പുറം: ജലദുരന്തങ്ങളിൽ നിന്ന് പാഠം പഠിക്കാതെ കേരളം. 2007 ൽ തട്ടേക്കാട് ഉണ്ടായ അപകടത്തിലും 2009 ൽ തേക്കടിയിലും ഇന്നലെ താനൂരിലും ഉണ്ടായ അപകടങ്ങൾ സമാനരീതിയിൽ ആയിരുന്നു. അനിയന്ത്രിതമായി ആളെ കയറ്റിയതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് മൂന്ന് അപകടങ്ങൾക്കും വഴിവെച്ചത്.

തട്ടേക്കാട് ദുരന്തം

Stories you may like

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

എസ്ഐആറിൽ ഇടപെടില്ലെന്ന് കേരള ഹൈക്കോടതി ; സംസ്ഥാന സർക്കാരിന്റെ ഹർജി നിരസിച്ചു

2007 ഫെബ്രുവരി 20 നാണ് തട്ടേക്കാട് ശിവരഞ്ജിനി എന്ന ബോട്ട് അപകടത്തിൽപെട്ടത്. അങ്കമാലി എളവൂർ സെന്റ് ആന്റണീസ് സ്‌കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയ 15 കുട്ടികളും രണ്ട് അദ്ധ്യാപകരും ഒരു ജീവനക്കാരിക്കുമാണ് ജീവൻ നഷ്ടമായത്. ഫൈബർ ബോട്ടിന്റെ അടിഭാഗം ഇളകി വെളളം കയറിയതാണ് ദുരന്തത്തിന് കാരണമായത്. 37 പേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്.

ജൂഡീഷ്യൽ കമ്മീഷൻ

തട്ടേക്കാട് ദുരന്തം അന്വേഷിച്ച ജസ്റ്റീസ് പരീത് പിളള കമ്മീഷൻ 86 നിർദ്ദേശങ്ങൾ അടക്കം 214 പേജുളള റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിച്ചത്. ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായ കുറ്റകരമായ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു. കാലപ്പഴക്കം വന്ന ബോട്ടുകൾ സർവ്വീസ് നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാൻ നിരീക്ഷണ സംവിധാനം വേണമെന്ന് അടക്കമുളള കാതലായ നിർദ്ദേശങ്ങളാണ് കമ്മീഷൻ സമർപ്പിച്ചത്. എന്നാൽ ഈ നിർദ്ദേശങ്ങളിൽ പകുതിയിലധികവും ഇന്നും ഫയലിൽ തന്നെ വിശ്രമിക്കുകയാണ്.

തട്ടേക്കാട് നിന്നും തേക്കടിയിലേക്ക്

2009 സെപ്തംബർ 30 ന് വൈകിട്ട് അഞ്ച് മണിയോടെയാണ് തേക്കടി തടാകത്തിലെ മണക്കവല ഭാഗത്ത് കെടിഡിസിയുടെ ജലകന്യകയെന്ന ബോട്ട് മുങ്ങിയത്. ഏഴ് കുട്ടികളും 23 സ്ത്രീകളും ഉൾപ്പെടെ 45 പേർക്ക് അന്ന് ജീവൻ നഷ്ടമായി. ഉൾക്കൊളളാവുന്നതിലധികം സഞ്ചാരികളെ കയറ്റിയതും ലൈഫ് ജാക്കറ്റുകൾ ഇല്ലാതിരുന്നതും ബോട്ടിന്റെ അശാസ്ത്രീയ നിർമാണവും അടക്കമുളളവയായിരുന്നു അന്ന് അപകട കാരണങ്ങളായത്. താനൂർ അപകടത്തിലേക്ക് നയിച്ചതും സമാനമായ കാരണങ്ങളാണ്.

അന്നും ബോട്ട് മറിഞ്ഞത് തലകീഴായി

അന്ന് ജലകന്യകയും മറിഞ്ഞത് തലകീഴായിട്ടാണ്. ആന്ധ്ര, ഹരിയാന, തമിഴ്‌നാട്, ഡൽഹി, കർണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്ന് തേക്കടിയിലെത്തിയ വിനോദസഞ്ചാരികളാണ് അപകടത്തിൽപെട്ടത്. നീന്തൽ വശമുണ്ടായിരുന്നവർ പോലും തലകീഴായി മറിഞ്ഞ ബോട്ടിന്റെ ഹളളിനുളളിൽ കുടുങ്ങുകയായിരുന്നു.

ടെൻഡർ മുതൽ നീറ്റിലിറക്കിയതിൽ വരെ ക്രമക്കേട് കണ്ടെത്തിയ ജുഡീഷ്യൽ കമ്മീഷൻ

റിട്ടയേർഡ് ജില്ലാ ജഡ്ജി മൈതീൻ കുഞ്ഞായിരുന്നു തേക്കടി ബോട്ട് ദുരന്തത്തിന്റെ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ. ബോട്ടിന്റെ ടെൻഡർ വിളിച്ചത് മുതൽ നീറ്റിലിറക്കിയത് വരെയുളള 22 വീഴ്ചകൾ ജുഡീഷ്യൽ കമ്മീഷൻ കണ്ടെത്തിയിരുന്നു. എന്നാൽ നിർദ്ദേശങ്ങളൊക്കെ അതുപോലെ തന്നെ ഇപ്പോഴും ഫയലുകളിൽ വിശ്രമിക്കുകയാണ്.

താനൂർ അപകടത്തിലും സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. എന്നാൽ താനൂരിലേത്് വിൡച്ചുവരുത്തിയ ദുരന്തമാണെന്ന് നാട്ടുകാരും പൊതുജനങ്ങളും ഒരേ സ്വരത്തിൽ പറയുന്നു. അതുകൊണ്ടു തന്നെ ജുഡീഷ്യൽ കമ്മീഷന്റെ പ്രഖ്യാപനത്തേക്കാൾ ഇത്തരം വിനോദസഞ്ചാര ബോട്ടുകളിൽ നടത്തേണ്ട പരിശോധനകളിൽ വിട്ടുവീഴ്ച ചെയ്യുന്ന ഉദ്യോഗസ്ഥർക്കും കണ്ണടച്ച് സർവ്വീസുകൾക്ക് അനുമതി നൽകുന്ന ഉദ്യോഗസ്ഥർക്കുമെതിരെയാണ് സർക്കാർ നടപടി സ്വീകരിക്കേണ്ടതെന്ന അഭിപ്രായമാണ് ഉയരുന്നത്.

Tags: malappuramboat accidentkerala
Share15TweetSendShare

Latest stories from this section

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ

കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ

കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ

മുസ്ലിം രാജ്യങ്ങളിൽപോലും തമ്മിലടിച്ചു കൊല്ലുന്നു ; ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത്

മുസ്ലിം രാജ്യങ്ങളിൽപോലും തമ്മിലടിച്ചു കൊല്ലുന്നു ; ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത്

എസ്എസ്‌കെ ഫണ്ട് ഇനി കിട്ടുമോയെന്ന് ആശങ്കയുണ്ട്; കിട്ടാതിരുന്നാൽ അതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

എസ്എസ്‌കെ ഫണ്ട് ഇനി കിട്ടുമോയെന്ന് ആശങ്കയുണ്ട്; കിട്ടാതിരുന്നാൽ അതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies