Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

2007 ൽ ശിവരഞ്ജിനി, 2009 ൽ ജലകന്യക, 2023 ൽ അറ്റ്‌ലാന്റിക്; ജലദുരന്തങ്ങളിൽ നിന്ന് പാഠം പഠിക്കാതെ കേരളം; ജുഡീഷ്യൽ കമ്മീഷനുകളുടെ റിപ്പോർട്ടുകൾ ഫയലുകളിൽ സുഖനിന്ദ്രയിൽ

by Brave India Desk
May 8, 2023, 05:46 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മലപ്പുറം: ജലദുരന്തങ്ങളിൽ നിന്ന് പാഠം പഠിക്കാതെ കേരളം. 2007 ൽ തട്ടേക്കാട് ഉണ്ടായ അപകടത്തിലും 2009 ൽ തേക്കടിയിലും ഇന്നലെ താനൂരിലും ഉണ്ടായ അപകടങ്ങൾ സമാനരീതിയിൽ ആയിരുന്നു. അനിയന്ത്രിതമായി ആളെ കയറ്റിയതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് മൂന്ന് അപകടങ്ങൾക്കും വഴിവെച്ചത്.

തട്ടേക്കാട് ദുരന്തം

Stories you may like

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

2007 ഫെബ്രുവരി 20 നാണ് തട്ടേക്കാട് ശിവരഞ്ജിനി എന്ന ബോട്ട് അപകടത്തിൽപെട്ടത്. അങ്കമാലി എളവൂർ സെന്റ് ആന്റണീസ് സ്‌കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയ 15 കുട്ടികളും രണ്ട് അദ്ധ്യാപകരും ഒരു ജീവനക്കാരിക്കുമാണ് ജീവൻ നഷ്ടമായത്. ഫൈബർ ബോട്ടിന്റെ അടിഭാഗം ഇളകി വെളളം കയറിയതാണ് ദുരന്തത്തിന് കാരണമായത്. 37 പേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്.

ജൂഡീഷ്യൽ കമ്മീഷൻ

തട്ടേക്കാട് ദുരന്തം അന്വേഷിച്ച ജസ്റ്റീസ് പരീത് പിളള കമ്മീഷൻ 86 നിർദ്ദേശങ്ങൾ അടക്കം 214 പേജുളള റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിച്ചത്. ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായ കുറ്റകരമായ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു. കാലപ്പഴക്കം വന്ന ബോട്ടുകൾ സർവ്വീസ് നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാൻ നിരീക്ഷണ സംവിധാനം വേണമെന്ന് അടക്കമുളള കാതലായ നിർദ്ദേശങ്ങളാണ് കമ്മീഷൻ സമർപ്പിച്ചത്. എന്നാൽ ഈ നിർദ്ദേശങ്ങളിൽ പകുതിയിലധികവും ഇന്നും ഫയലിൽ തന്നെ വിശ്രമിക്കുകയാണ്.

തട്ടേക്കാട് നിന്നും തേക്കടിയിലേക്ക്

2009 സെപ്തംബർ 30 ന് വൈകിട്ട് അഞ്ച് മണിയോടെയാണ് തേക്കടി തടാകത്തിലെ മണക്കവല ഭാഗത്ത് കെടിഡിസിയുടെ ജലകന്യകയെന്ന ബോട്ട് മുങ്ങിയത്. ഏഴ് കുട്ടികളും 23 സ്ത്രീകളും ഉൾപ്പെടെ 45 പേർക്ക് അന്ന് ജീവൻ നഷ്ടമായി. ഉൾക്കൊളളാവുന്നതിലധികം സഞ്ചാരികളെ കയറ്റിയതും ലൈഫ് ജാക്കറ്റുകൾ ഇല്ലാതിരുന്നതും ബോട്ടിന്റെ അശാസ്ത്രീയ നിർമാണവും അടക്കമുളളവയായിരുന്നു അന്ന് അപകട കാരണങ്ങളായത്. താനൂർ അപകടത്തിലേക്ക് നയിച്ചതും സമാനമായ കാരണങ്ങളാണ്.

അന്നും ബോട്ട് മറിഞ്ഞത് തലകീഴായി

അന്ന് ജലകന്യകയും മറിഞ്ഞത് തലകീഴായിട്ടാണ്. ആന്ധ്ര, ഹരിയാന, തമിഴ്‌നാട്, ഡൽഹി, കർണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്ന് തേക്കടിയിലെത്തിയ വിനോദസഞ്ചാരികളാണ് അപകടത്തിൽപെട്ടത്. നീന്തൽ വശമുണ്ടായിരുന്നവർ പോലും തലകീഴായി മറിഞ്ഞ ബോട്ടിന്റെ ഹളളിനുളളിൽ കുടുങ്ങുകയായിരുന്നു.

ടെൻഡർ മുതൽ നീറ്റിലിറക്കിയതിൽ വരെ ക്രമക്കേട് കണ്ടെത്തിയ ജുഡീഷ്യൽ കമ്മീഷൻ

റിട്ടയേർഡ് ജില്ലാ ജഡ്ജി മൈതീൻ കുഞ്ഞായിരുന്നു തേക്കടി ബോട്ട് ദുരന്തത്തിന്റെ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ. ബോട്ടിന്റെ ടെൻഡർ വിളിച്ചത് മുതൽ നീറ്റിലിറക്കിയത് വരെയുളള 22 വീഴ്ചകൾ ജുഡീഷ്യൽ കമ്മീഷൻ കണ്ടെത്തിയിരുന്നു. എന്നാൽ നിർദ്ദേശങ്ങളൊക്കെ അതുപോലെ തന്നെ ഇപ്പോഴും ഫയലുകളിൽ വിശ്രമിക്കുകയാണ്.

താനൂർ അപകടത്തിലും സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. എന്നാൽ താനൂരിലേത്് വിൡച്ചുവരുത്തിയ ദുരന്തമാണെന്ന് നാട്ടുകാരും പൊതുജനങ്ങളും ഒരേ സ്വരത്തിൽ പറയുന്നു. അതുകൊണ്ടു തന്നെ ജുഡീഷ്യൽ കമ്മീഷന്റെ പ്രഖ്യാപനത്തേക്കാൾ ഇത്തരം വിനോദസഞ്ചാര ബോട്ടുകളിൽ നടത്തേണ്ട പരിശോധനകളിൽ വിട്ടുവീഴ്ച ചെയ്യുന്ന ഉദ്യോഗസ്ഥർക്കും കണ്ണടച്ച് സർവ്വീസുകൾക്ക് അനുമതി നൽകുന്ന ഉദ്യോഗസ്ഥർക്കുമെതിരെയാണ് സർക്കാർ നടപടി സ്വീകരിക്കേണ്ടതെന്ന അഭിപ്രായമാണ് ഉയരുന്നത്.

Tags: keralamalappuramboat accident
Share15TweetSendShare

Latest stories from this section

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

ജനാധിപത്യ മര്യാദ കാണിച്ചില്ല;ലീഗ് പിടിമുറുക്കുന്നതിൻ്റെ സൂചന;ജി സുകുമാരൻ നായർ

Discussion about this post

Latest News

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

ആറുദിനങ്ങൾ, അഞ്ച് രാഷ്ട്രങ്ങൾ: മോദിയുടെ ചരിത്രയാത്രയ്ക്ക് ഇന്ന് തുടക്കം; എണ്ണ പ്രതിസന്ധിയിൽ നിർണ്ണായക ചർച്ചകൾ

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

മോദി 3.0 മന്ത്രിസഭയിൽ അഴിച്ചുപണി? നിർണായക നീക്കവുമായി പ്രധാനമന്ത്രി

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies