Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

2007 ൽ ശിവരഞ്ജിനി, 2009 ൽ ജലകന്യക, 2023 ൽ അറ്റ്‌ലാന്റിക്; ജലദുരന്തങ്ങളിൽ നിന്ന് പാഠം പഠിക്കാതെ കേരളം; ജുഡീഷ്യൽ കമ്മീഷനുകളുടെ റിപ്പോർട്ടുകൾ ഫയലുകളിൽ സുഖനിന്ദ്രയിൽ

by Brave India Desk
May 8, 2023, 05:46 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

മലപ്പുറം: ജലദുരന്തങ്ങളിൽ നിന്ന് പാഠം പഠിക്കാതെ കേരളം. 2007 ൽ തട്ടേക്കാട് ഉണ്ടായ അപകടത്തിലും 2009 ൽ തേക്കടിയിലും ഇന്നലെ താനൂരിലും ഉണ്ടായ അപകടങ്ങൾ സമാനരീതിയിൽ ആയിരുന്നു. അനിയന്ത്രിതമായി ആളെ കയറ്റിയതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് മൂന്ന് അപകടങ്ങൾക്കും വഴിവെച്ചത്.

തട്ടേക്കാട് ദുരന്തം

Stories you may like

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

എന്നെക്കൊണ്ടും വാ തുറപ്പിക്കാതിരിക്കുന്നതാണ് പുള്ളിക്ക് നല്ലത്!’; സുകുമാരൻ നായർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ബി. ഗണേഷ് കുമാർ

2007 ഫെബ്രുവരി 20 നാണ് തട്ടേക്കാട് ശിവരഞ്ജിനി എന്ന ബോട്ട് അപകടത്തിൽപെട്ടത്. അങ്കമാലി എളവൂർ സെന്റ് ആന്റണീസ് സ്‌കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയ 15 കുട്ടികളും രണ്ട് അദ്ധ്യാപകരും ഒരു ജീവനക്കാരിക്കുമാണ് ജീവൻ നഷ്ടമായത്. ഫൈബർ ബോട്ടിന്റെ അടിഭാഗം ഇളകി വെളളം കയറിയതാണ് ദുരന്തത്തിന് കാരണമായത്. 37 പേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്.

ജൂഡീഷ്യൽ കമ്മീഷൻ

തട്ടേക്കാട് ദുരന്തം അന്വേഷിച്ച ജസ്റ്റീസ് പരീത് പിളള കമ്മീഷൻ 86 നിർദ്ദേശങ്ങൾ അടക്കം 214 പേജുളള റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിച്ചത്. ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായ കുറ്റകരമായ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു. കാലപ്പഴക്കം വന്ന ബോട്ടുകൾ സർവ്വീസ് നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാൻ നിരീക്ഷണ സംവിധാനം വേണമെന്ന് അടക്കമുളള കാതലായ നിർദ്ദേശങ്ങളാണ് കമ്മീഷൻ സമർപ്പിച്ചത്. എന്നാൽ ഈ നിർദ്ദേശങ്ങളിൽ പകുതിയിലധികവും ഇന്നും ഫയലിൽ തന്നെ വിശ്രമിക്കുകയാണ്.

തട്ടേക്കാട് നിന്നും തേക്കടിയിലേക്ക്

2009 സെപ്തംബർ 30 ന് വൈകിട്ട് അഞ്ച് മണിയോടെയാണ് തേക്കടി തടാകത്തിലെ മണക്കവല ഭാഗത്ത് കെടിഡിസിയുടെ ജലകന്യകയെന്ന ബോട്ട് മുങ്ങിയത്. ഏഴ് കുട്ടികളും 23 സ്ത്രീകളും ഉൾപ്പെടെ 45 പേർക്ക് അന്ന് ജീവൻ നഷ്ടമായി. ഉൾക്കൊളളാവുന്നതിലധികം സഞ്ചാരികളെ കയറ്റിയതും ലൈഫ് ജാക്കറ്റുകൾ ഇല്ലാതിരുന്നതും ബോട്ടിന്റെ അശാസ്ത്രീയ നിർമാണവും അടക്കമുളളവയായിരുന്നു അന്ന് അപകട കാരണങ്ങളായത്. താനൂർ അപകടത്തിലേക്ക് നയിച്ചതും സമാനമായ കാരണങ്ങളാണ്.

അന്നും ബോട്ട് മറിഞ്ഞത് തലകീഴായി

അന്ന് ജലകന്യകയും മറിഞ്ഞത് തലകീഴായിട്ടാണ്. ആന്ധ്ര, ഹരിയാന, തമിഴ്‌നാട്, ഡൽഹി, കർണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്ന് തേക്കടിയിലെത്തിയ വിനോദസഞ്ചാരികളാണ് അപകടത്തിൽപെട്ടത്. നീന്തൽ വശമുണ്ടായിരുന്നവർ പോലും തലകീഴായി മറിഞ്ഞ ബോട്ടിന്റെ ഹളളിനുളളിൽ കുടുങ്ങുകയായിരുന്നു.

ടെൻഡർ മുതൽ നീറ്റിലിറക്കിയതിൽ വരെ ക്രമക്കേട് കണ്ടെത്തിയ ജുഡീഷ്യൽ കമ്മീഷൻ

റിട്ടയേർഡ് ജില്ലാ ജഡ്ജി മൈതീൻ കുഞ്ഞായിരുന്നു തേക്കടി ബോട്ട് ദുരന്തത്തിന്റെ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ. ബോട്ടിന്റെ ടെൻഡർ വിളിച്ചത് മുതൽ നീറ്റിലിറക്കിയത് വരെയുളള 22 വീഴ്ചകൾ ജുഡീഷ്യൽ കമ്മീഷൻ കണ്ടെത്തിയിരുന്നു. എന്നാൽ നിർദ്ദേശങ്ങളൊക്കെ അതുപോലെ തന്നെ ഇപ്പോഴും ഫയലുകളിൽ വിശ്രമിക്കുകയാണ്.

താനൂർ അപകടത്തിലും സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. എന്നാൽ താനൂരിലേത്് വിൡച്ചുവരുത്തിയ ദുരന്തമാണെന്ന് നാട്ടുകാരും പൊതുജനങ്ങളും ഒരേ സ്വരത്തിൽ പറയുന്നു. അതുകൊണ്ടു തന്നെ ജുഡീഷ്യൽ കമ്മീഷന്റെ പ്രഖ്യാപനത്തേക്കാൾ ഇത്തരം വിനോദസഞ്ചാര ബോട്ടുകളിൽ നടത്തേണ്ട പരിശോധനകളിൽ വിട്ടുവീഴ്ച ചെയ്യുന്ന ഉദ്യോഗസ്ഥർക്കും കണ്ണടച്ച് സർവ്വീസുകൾക്ക് അനുമതി നൽകുന്ന ഉദ്യോഗസ്ഥർക്കുമെതിരെയാണ് സർക്കാർ നടപടി സ്വീകരിക്കേണ്ടതെന്ന അഭിപ്രായമാണ് ഉയരുന്നത്.

Tags: malappuramboat accidentkerala
Share15
Tweet
SendShare

Latest stories from this section

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘സോഷ്യൽ മീഡിയയുടെ വായ മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന മൂഢനാണോ ഞാൻ?’;മെറ്റയ്ക്ക് കത്തെഴുതുമെന്ന് വി.ഡി. സതീശൻ!

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Discussion about this post

Latest News

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

‘പാകിസ്താനുമായി രഹസ്യബന്ധം!; കർണാടകയിൽ ഉത്തർപ്രദേശ് എടിഎസിന്റെ മിന്നൽ പരിശോധന; സംശയാസ്പദമായ ഭൂപടങ്ങളുമായി രണ്ട് പേർ കസ്റ്റഡിയിൽ!’

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘രാജ്യം അതീവ ജാഗ്രതയിൽ!; സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ വൻ ഭീകരാക്രമണത്തിന് പദ്ധതി; അക്ഷർധാം ആക്രമണത്തിന്റെ സൂത്രധാരന് പിന്നാലെ ഇന്റലിജൻസ്!’

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

അമ്മ നശിച്ച് കാണാൻ ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം ; അമ്മയെന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്ന് ; കെ ബി ഗണേഷ് കുമാർ

എന്നെക്കൊണ്ടും വാ തുറപ്പിക്കാതിരിക്കുന്നതാണ് പുള്ളിക്ക് നല്ലത്!’; സുകുമാരൻ നായർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ബി. ഗണേഷ് കുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies