കൊച്ചി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി നടൻ ജോയ് മാത്യു. കോൺഗ്രസിന്റെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, സിപിഎമ്മിന്റെ ദയനീയ പ്രകടനത്തെ കണക്കറ്റ് കളിയാക്കി. ആകെ മത്സരിച്ച നാലിടങ്ങളിൽ മൂന്നിടങ്ങളിലും നോട്ടയേക്കാൾ കുറവായിരുന്നു സിപിഎമ്മിന്റെ വോട്ട് വിഹിതം ഇത് ചൂണ്ടിക്കാട്ടിയാണ് നടന്റെ പരിഹാസം.
നോട്ടക്ക് -അതായത് ആരെയും വേണ്ടാത്തവർക്ക്- കിട്ടിയതിനേക്കാൾ കുറവാണ് കമ്മികൾക്ക് കിട്ടിയത് എന്നറിഞ്ഞപ്പോഴാണ് എന്റെ ഉള്ളം ഒന്ന് തണുത്തത്.അതായത് കന്നഡക്കാരനും വ്യാജനെ വേണ്ടത്രേയെന്ന് അദ്ദേഹം പരിഹസിച്ചു.
സിനിമാ എഴുത്തുകാരുടെ സംഘടനയുടെ ജനാധിപത്യ യുദ്ധത്തിൽ പൊരുതി തോറ്റെങ്കിലും നാൽപ്പത് ശതമാനം വോട്ട് എനിക്ക് നേടാനായി . അതിന്
ഊച്ചാളി ഷാജിമാരുടെയും വാഴക്കുല മോഷ്ടാക്കളുടെയും പാർട്ടി
എന്നെ കൂക്കിവിളിച്ചു ;കുരിശേറ്റിയെന്ന് അദ്ദേഹം കുറിച്ചു.
വിജയസാധ്യതയുണ്ടെന്ന് വാദിച്ച് മൂന്നിടത്ത് ജനതാദൾ എസിന്റെ പിന്തുണയോടെയായിരുന്നു സിപിഎം മത്സരത്തിനിറങ്ങിയത്.ഒരിടത്ത് ഒറ്റയ്ക്കും മത്സരിച്ചു. സിപിഎം മൂന്നു തവണ ജയിച്ച, ചിക്കബല്ലാപൂർ ബാഗേപ്പള്ളയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ഡോ. എ അനിൽ കുമാറിന് മാത്രമാണ് നോട്ടയേക്കാൾ വോട്ട് കിട്ടി മൂന്നക്കം കടന്നത്.
സംവരണ സീറ്റായ ഗുൽബർഗ് റൂറലിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും താലൂക്ക് സെക്രട്ടറിയുമായ പാണ്ഡുരംഗ മാവിൻകറിന് മൂന്നക്കം പോലും വോട്ട് നേടാനായില്ല.സിഐടിയു നേതാവും പാർട്ടി സോണൽ കമ്മിറ്റിയംഗവുമായ നഞ്ചെ ഗൗഡ മത്സരിക്കുന്ന കെ ആർ പുരയിൽ മൂന്നക്കം തൊടാനായില്ല.കോലാറിലെ കെജിഎഫ് മണ്ഡലത്തിൽ ജില്ലാ കമ്മിറ്റിയംഗം പി തങ്കരാജാണ് സിപിഎമ്മിനായി മത്സരത്തിനിറങ്ങിയത്. എങ്കിലും കാര്യമായ വോട്ട് ലഭിച്ചില്ല.
136 സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചത്. ബിജെപി 65 ഉം ജെഡി (എസ്) 19 സീറ്റും മറ്റുള്ളവർ 4 സീറ്റുകളും നേടി
Discussion about this post