Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Culture Temple

ആറ്റുകാൽ; സ്ത്രീശക്തിയുടെ യാഗശാല

വിവിധവും പരസ്പര പൂരകവുമായ ആചാര വിചാര പദ്ധതികളാൽ സമഗ്രമാണ് സനാതന ധർമ്മത്തിൻറെ ഓരോ ഏടുകളും

by Brave India Desk
Feb 19, 2024, 01:33 pm IST
in Temple, Special, Culture
Share on FacebookTweetWhatsAppTelegram

ആദിപരാശക്തിയായ ഭഗവതിയാണ് ആറ്റുകാലമ്മ. ചതുർബാഹുവായി വേതാളപ്പുറത്തിരിക്കുന്ന ശ്രീ ഭദ്രകാളിയായാണ് ആറ്റുകാലമ്മയുടെ പ്രതിഷ്ഠ. ദാരിക വധത്തിന് ശേഷം ഭക്തജനങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന സർവ്വാഭീഷ്ടദായിനിയായ ഭദ്രകാളി ദേവിയെ ഭക്തർ പൊങ്കാല നിവേദ്യം നൽകി സ്വീകരിച്ചു എന്നാണ് ഐതിഹ്യം.

മാർക്കണ്ഡേയ പുരാണത്തിലാണ് ഭദ്രകാളിയുടെ ഉൽപ്പത്തിയും കാളി ദാരിക യുദ്ധവും പറഞ്ഞിരിക്കുന്നത്. ലിംഗ പുരാണത്തിലും മറ്റ് അനേകം പുരാണങ്ങളിലും ഈ കഥ പാഠഭേദങ്ങളോടെ അവതരിപ്പിച്ചിട്ടുണ്ട്. ദാരികൻറെ ക്രൂരതയറിഞ്ഞ് കോപിഷ്ഠനായ പരമശിവൻ തൻറെ തൃക്കണ്ണ് തുറക്കുമ്പോൾ ആ അഗ്നിയിൽ നിന്ന് ആദിപരാശക്തിയായ മഹാദേവി അതിമനോഹരമായ കറുത്ത നിറത്തോടെ, കോടിസൂര്യ തേജസ്സോടെ ശ്രീ ഭദ്രകാളിയായി പ്രത്യക്ഷപ്പെട്ടു. വേതാള മുകളിലേറി ദാരികാപുരിയിലെത്തിയ ദേവി ഉഗ്രരൂപം പൂണ്ട് ദാരികനെ യുദ്ധത്തിന് പോർവിളിച്ചു. ഭദ്രകാളി ദേവിയെ കണ്ട ദാരികനറെ ഉള്ളിൽ ഭയമുണ്ടായെങ്കിലും അയാൾ സൈന്യത്തെയും കൂട്ടി യുദ്ധത്തിന് പുറപ്പെട്ടു.

Stories you may like

പാസ്‌പോർട്ടും ആധാറും പൗരത്വത്തിന് തെളിവല്ല!; സെൻസസ് വഴി എൻആർസിയിലേക്ക്? നിയമവശങ്ങൾ ഇങ്ങനെ!

കൽക്കാജി: തലസ്ഥാന നഗരിയെ കാത്തുരക്ഷിക്കുന്ന ജഗദംബയുടെ പുണ്യസന്നിധി

പോർക്കളത്തിലെത്തിയ കാളിക്ക് ദുർഗ്ഗാ ദേവി തന്നെ ദാരികനെ വധിക്കാനായുള്ള ബ്രഹ്മ മന്ത്രം ഉപദേശമായി നൽകി. തുടർന്ന് നടന്ന ഘോരയുദ്ധത്തിൽ ദാരികനെ ദേവി വധിച്ചു. അങ്കക്കലി തീരാത്ത ദേവിയും പരിവാരങ്ങളും ദാരികാ പുരി തകർത്ത് തരിപ്പണമാക്കി. ദേവിയുടെ രോഷം കണ്ട് ഭയന്ന ദേവൻമാർ മഹേശ്വരനെ വിളിച്ച് പ്രാർത്ഥിച്ചു. താണ്ഡവമാടിയിരുന്ന ദേവിയുടെ കാൽചുവട്ടിൽ പരമശിവൻ വന്ന് കിടന്നു. താൻ ചവിട്ടി നിൽക്കുന്നത് പരമേശ്വരൻറെ നെഞ്ചിലാണെന്ന് തിരിച്ചറിഞ്ഞ ദേവി രോഷമടക്കി ശാന്ത സ്വരൂപിണിയായി. ഇതാണ് മാഹാദേവിയുടെയും ദാരികൻറെയും കഥ. കഥകൾക്ക് അപ്പുറമായി ആത്മീയ സാധകരുടെ സാധനാ ജീവിതത്തിലെ ആഴത്തിലുള്ള ഉൾക്കാഴ്ചകൾ ഈ പുരാണത്തിൽ അടങ്ങിയിട്ടുണ്ട്. ശാക്തേയ സാധനയുടെ വലിയൊരു ഘട്ടം അനാവരണം ചെയ്യപ്പെടുന്നതാണ് ഭദ്രകാളി ചരിതം .

അന്നപൂർണേശ്വരിയായ ദേവിയുടെ മുന്നിൽ സർവൈശ്വര്യത്തിനായി അന്നം സമർപ്പിക്കുന്നു എന്ന സങ്കല്പവും പൊങ്കാലയ്ക്ക് പിറകിലുണ്ട്. പൊങ്കൽ എന്നത് വേവിച്ച അരി എന്നാണർത്ഥം. ദക്ഷിണേന്ത്യയിലെ എല്ലാ ഭാഗങ്ങളിലും വീടിന് വെളിയിൽ പൊങ്കൽ നിവേദ്യം ഒരുക്കുന്ന ചടങ്ങുകളുണ്ട്. മകരസംക്രാന്തിയിലെ പൊങ്കൽ ഉത്സവങ്ങൾ ഇതിന് ഉദാഹരണമാണ്.

തമിഴ്നാട്ടിലും മറ്റും സൂര്യദേവനു വേണ്ടിയാണ് പൊങ്കൽ സമർപ്പിക്കുന്നതെങ്കിൽ കേരളത്തിലെത്തി അത് പൊങ്കാലയാകുമ്പോൾ അമ്മ ദൈവത്തിൻറെ മുന്നിലാണ് സമർപ്പണം.  കുംഭമാസത്തിലെ പൂരം നാളിലാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. പൊങ്കാലയ്ക്ക് എട്ട് ദിവസം മുൻപ് കാർത്തിക നാളിൽ ആരംഭിക്കുന്ന ആഘോഷങ്ങൾ പത്താം ദിവസമായ ഉത്രം നാളിലാണ് അവസാനിക്കുന്നത്. കാർത്തിക നാളിൽ കണ്ണകീചരിതം പാടി ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവം ആരംഭിക്കുന്നു.

ഭദ്രകാളിയാണ് പ്രതിഷ്ഠയെങ്കിലും പൊങ്കാലയുടെ കാപ്പ് കെട്ടുന്ന ദിവസം മുതൽ പൊങ്കാല ദിവസം വരെ ചൊല്ലുന്ന തോറ്റം പാട്ടുകൾ കണ്ണകി ചരിതമാണ്.തെക്കൻ കേരളത്തിൽ തമിഴ് പാരമ്പര്യവുമായി ചേർന്ന് നിൽക്കുന്ന അനേകം ക്ഷേത്രങ്ങളിൽ പൊങ്കാല ഉത്സവമുണ്ടെങ്കിലും ആറ്റുകാൽ പൊങ്കാലയോളം പ്രസിദ്ധമായ ഒരു ഉത്സവവുമില്ല.ശബരിമലയിൽ യൌവ്വനയുക്തകളായ സ്ത്രീകൾ പോകാറില്ലാത്തതുപോലെ ആറ്റുകാലിൽ പുരുഷൻമാർ പൊങ്കാലയർപ്പിക്കാറില്ല. അത് കുടുംബത്തിൻറെ ആണിക്കല്ലായ സ്ത്രീകൾക്കുമാത്രം അവകാശപ്പെട്ട ചടങ്ങാണ്.

വിവിധവും പരസ്പര പൂരകവുമായ ആചാര വിചാര പദ്ധതികളാൽ സമഗ്രമാണ് സനാതന ധർമ്മത്തിൻറെ ഓരോ ഏടുകളും. സാക്ഷാൽ അഭയ വരദായിനിയായ മഹാദേവിയുടെ തിരുമുൻപിൽ നാരിമാർ പൊങ്കാല നിവേദ്യം സമർപ്പിക്കുമ്പോൾ അനന്തപുരി ആ ദിവസം സ്ത്രീശക്തിയുടെ യാഗശാലയായി മാറും.

Tags: TemplesAttukal PonkalatravelAttukal Ponkala 2024Attukal TempleTemples in Thiruvananthapuramattukal pongala
Share8TweetSendShare

Latest stories from this section

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

മഹാദേവനും ജഗദംബയും വിവാഹിതരായ പുണ്യഭൂമി: യുഗങ്ങളായി കത്തുന്ന അഗ്നി

മഹാദേവനും ജഗദംബയും വിവാഹിതരായ പുണ്യഭൂമി: യുഗങ്ങളായി കത്തുന്ന അഗ്നി

നവരാത്രിയിൽ ഭക്തജനലക്ഷങ്ങൾ കാൽനടയായെത്തും:നൈനാ ദേവിയുടെ ദിവ്യചരിത്രം

നവരാത്രിയിൽ ഭക്തജനലക്ഷങ്ങൾ കാൽനടയായെത്തും:നൈനാ ദേവിയുടെ ദിവ്യചരിത്രം

രാവിലെ ബാലികാരൂപം സന്ധ്യയാകുമ്പോൾ മറ്റൊരു ദിവ്യരൂപം! ധാരി ദേവിയുടെ അത്ഭുതകഥ!

രാവിലെ ബാലികാരൂപം സന്ധ്യയാകുമ്പോൾ മറ്റൊരു ദിവ്യരൂപം! ധാരി ദേവിയുടെ അത്ഭുതകഥ!

Discussion about this post

Latest News

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ  പറ്റില്ലെന്ന് പ്രഖ്യാപനം

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ പറ്റില്ലെന്ന് പ്രഖ്യാപനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies