Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നജീബിന്റെ ആടുജീവിതം പുസ്തകമാകാനും പിന്നീട് സിനിമയാകാനും കാരണക്കാരനായത് ഈ വ്യക്തി ; ശ്രദ്ധ നേടി സുനിൽ മാവേലിക്കരയെകുറിച്ചുള്ള പോസ്റ്റ്‌

by Brave India Desk
Mar 20, 2024, 08:01 pm IST
in Kerala, Cinema
Share on FacebookTweetWhatsAppTelegram

ആടുജീവിതം അഭ്രപാളികളിലേക്ക് എത്തുമ്പോൾ സിനിമയുടെ കേന്ദ്ര കഥാപാത്രമായ നജീബിന്റെ ജീവിതവും വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. നജീബിന്റെ ആടുജീവിതം ബെന്യാമിൻ പുസ്തകമാക്കുവാൻ കാരണക്കാരനായ സുനിൽ മാവേലിക്കര എന്ന വ്യക്തിയെ പരിചയപ്പെടുത്തുകയാണ് അരുൺ സോമനാഥൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. നജീബ് രണ്ടാമതും പ്രവാസത്തിനായി ബഹ്റൈനിൽ എത്തിയ സമയത്ത് അവിചാരിതമായി തന്റെ ജീവിതം സുനിൽ മാവേലിക്കരയുമായി പങ്കുവെച്ചത് അദ്ദേഹം ഇടപെട്ട് ബെന്യാമിനെ കൊണ്ട് ഒരു നോവൽ ആക്കി എഴുതിക്കുകയായിരുന്നു എന്നാണ് അരുൺ വ്യക്തമാക്കുന്നത്.

അരുൺ സോമനാഥന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,

Stories you may like

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

എസ്ഐആറിൽ ഇടപെടില്ലെന്ന് കേരള ഹൈക്കോടതി ; സംസ്ഥാന സർക്കാരിന്റെ ഹർജി നിരസിച്ചു

ആടുജീവിതം സിനിമാരൂപത്തിൽ റിലീസാകാൻ പോകുന്നു എന്നതാണല്ലോ ഇപ്പോൾ സംസാരവിഷയം..

യഥാർത്ഥത്തിൽ നജീബിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി ബന്യാമിന്റെ ഈ നോവൽ രൂപപ്പെടാൻ കാരണം Sunil Mavelikara എന്ന എന്റെ സുഹൃത്താണ്. കൃത്യമായ് പറഞ്ഞാൽ എന്റെ സുഹൃത്തായ Smithin Sundar ന്റെ സ്വന്തം അമ്മാവൻ.. പാരമ്പര്യമായി സാഹിത്യവാസന ഉള്ള കുടുംബമാണ് എന്നർത്ഥം. സാഹിത്യത്തിന് ഫേസ്ബുക്കിൽ മാർക്കറ്റ് ഉണ്ടാരുന്ന സമയത്ത് ഫേസ്ബുക്കിൽ കവിതകളെഴുതുകയും മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം അതിലെ തിരഞ്ഞെടുത്ത കവിതകൾ പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട് സ്മിതിൻ. സുനിലേട്ടനും ഈ സാഹിത്യാഭിരുചി കൊണ്ടുനടക്കുന്ന ആളും പ്രവാസി സാഹിത്യസദസ്സുകളിൽ സ്ഥിര സാന്നിദ്ധ്യവും ആണ്.

തന്റെ യഥാർത്ഥ ആടു ജീവിതം കഴിഞ്ഞ്‌ നജീബ് എന്ന നമ്മുടെ കഥാനായകൻ രണ്ടാമതും ഒരു പ്രവാസത്തിനായി ബഹറിനിൽ സ്വന്തം അളിയന്റെ കടയിൽ എത്തിയ സമയം.. സുനിലേട്ടൻ ഈ അളിയന്റെ അടുത്ത സുഹൃത്തായിരുന്നു. സുനിലേട്ടനാവട്ടെ യു.എസ്സ് നേവിയ്ക്ക് വേണ്ടി വർക്ക് ചെയ്യുന്ന ഒരു കമ്പനിയിൽ നല്ലൊരു പോസ്റ്റിൽ ജോലി ചെയ്യുന്ന വ്യക്തിയും. ജോലിയൊന്നും തരമാവാതെ വന്ന നജീബ് സുനിലേട്ടനെ സമീപിച്ച് ഈ യു.എസ്സ് കമ്പനിയിൽ ഒരു ജോലിയ്ക്ക് അപേക്ഷിച്ചു. സുനിലേട്ടന്റേൽ ജോലി ഒക്കെ ഉണ്ടായിരുന്നു. പക്ഷേ വളരെ കഷ്ടപ്പാട് നിറഞ്ഞ ഒന്നാരുന്നു. നജീബിന്റെ ദുർബലമായ ശരീരം കണ്ടാവണം അദ്ദേഹം പറഞ്ഞു നജീബിനെക്കൊണ്ട് ഈ കാഠിന്യമുള്ള ജോലിയൊന്നും പറ്റില്ലെന്ന്..

അപ്പോഴാണ് നജീബ് കാരിരുമ്പിനേക്കാൾ കാഠിന്യമേറിയ തന്റെ കയ്പുജീവിതം റസ്യൂമെയിൽ എക്സ്പീരിയൻസ് ചേർക്കുന്നതുപോലെ വിവരിച്ചത്. സുനിലേട്ടൻ ഇത് കേട്ട് ഷോക്കായിപ്പോയി.. ഒരു സർഗ്ഗാത്മക മനസ്സിന്റ്റെ ഉടമയായതുകൊണ്ട് ദിവസങ്ങളോളം അദ്ദേഹത്തിന്റെ ഉറക്കം നഷ്ടപ്പെട്ടു. ഇത് ലോകം അറിയണമെന്ന ശക്തമായ ആഗ്രഹത്തിന്റെ പുറത്ത്
അന്ന് അവിടെ ബഹറിനിൽ കോണ്ട്രാക്റ്റ്‌ പണി ചെയ്തിരുന്ന തന്റെ സുഹൃത്തായ ബെന്യാമിനോട്‌ സുനിലേട്ടൻ നജീബിന്റെ കഥ പറഞ്ഞു. നജീബിനെ പരിചയപ്പെടുത്തി കൃത്യമായ റിസർച്ചിലൂടെത്തന്നെ ആ ജീവിതം പകർത്താൻ പ്രേരിപ്പിച്ചു.‌

നജീബ്‌ സുനിലേട്ടനെ കണ്ടു മുട്ടിയില്ലായിരുന്നെങ്കിൽ, സുനിലേട്ടന് ഇത് ലോകത്തെ അറിയിക്കണമെന്ന് തോന്നിയില്ലാരുന്നുവെങ്കിൽ, ആടു ജീവിതം എന്ന നോവൽ ഉണ്ടാകുമായിരുന്നില്ല. കാരണം നജീബ് സ്വജീവിതം മുൻപ് പങ്കുവച്ചവർക്കാർക്കും ഈ ചിന്ത പോയില്ലല്ലോ.. അതുപോലെ സുനിലേട്ടൻ ഇതെഴുതാൻ സമീപിച്ച എഴുത്തുകാരൻ ബന്യാമിനു പകരം വേറെ ആരെങ്കിലും ആയിരുന്നുവെങ്കിലും ഒരുപക്ഷേ ബന്യാമിൻ തന്നെ പറയുന്ന “നോവലിസ്റ്റാകാനുള്ള നിയോഗത്തിലേക്ക്” അദ്ദേഹം എത്തുമായിരുന്നില്ല. അഥവാ എത്തിയാൽത്തന്നെ ഇതിനേക്കാൾ മികച്ച നോവലുകൾ പിന്നീട് എഴുതിയിട്ടും ആടുജീവിതത്തിന്റെ പേരിൽ അറിയപ്പെടുന്നപോലൊരു പ്രശസ്തി അദ്ദേഹത്തിനുണ്ടാകുമായിരുന്നില്ല. നജീബാണെങ്കിൽ ആരാലും അറിയപ്പെടാതെ, മരുഭൂമിയുടെ ക്രൂരതകൾ ലോകത്തിനോട് പറയാതെ ഒരു സാധാരണ ജീവിതമായി വഴിമാറി ഒഴുകിയേനേ..
സുനിൽ എന്ന മനുഷ്യന്റെ “നിർബന്ധബുദ്ധി” ആണ് ആടുജീവിതം എന്ന നോവലിനു പിന്നിൽ മുഴച്ചുനിൽക്കുന്നത്.

ഇവിടെ നജീബും ബന്യാമിനും ചേർന്നു പ്രവർത്തിച്ച ഒരു സാഹിത്യരാസപരീക്ഷണം ആയിരുന്നു ആടുജീവിതം എന്ന നോവൽ എങ്കിൽ സുനിൽ മാവേലിക്കര അതിലെ രാസത്വരകം അഥവാ catalyst ആയിരുന്നു. അതുകൊണ്ടുതന്നെ ആടുജീവിതം സിനിമ ആയി ഇറങ്ങുമ്പോൾ ബന്യാമിനും നജീബിനും ഒപ്പം തന്നെ സുനിലേട്ടന്റെ സഹജീവിയോടുള്ള ആ അനുതാപവും നമ്മൾ ചർച്ച ചെയ്യണമെന്നു തോന്നിയതുകൊണ്ടാണ് ഇത്രയും എഴുതിയത്.‌

അഭിനന്ദനങ്ങൾ സുനിലേട്ടാ, The real unsung Hero behind the book.

ചിത്രത്തിൽ ഇടത് ബന്യാമിനും നടുക്ക് നജീബിനും ഒപ്പം വലത് സുനിൽ മാവേലിക്കര ആടുജീവിതം സിനിമയുടെ ഓഡിയോ ലോഞ്ചിംഗിനിടയിൽ..

Tags: benyaminAadujeevitham
Share1TweetSendShare

Latest stories from this section

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ

വെള്ളക്കാരായ സ്ത്രീകൾ ഇപ്പോൾ ഇങ്ങോട്ട് വന്ന് ഹായ് പറയും: ഇന്ത്യൻ പുരുഷന്മാരോടുള്ള മനോഭാവമേ മാറി:നടൻ മാധവൻ

വെള്ളക്കാരായ സ്ത്രീകൾ ഇപ്പോൾ ഇങ്ങോട്ട് വന്ന് ഹായ് പറയും: ഇന്ത്യൻ പുരുഷന്മാരോടുള്ള മനോഭാവമേ മാറി:നടൻ മാധവൻ

കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ

കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ

മുസ്ലിം രാജ്യങ്ങളിൽപോലും തമ്മിലടിച്ചു കൊല്ലുന്നു ; ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത്

മുസ്ലിം രാജ്യങ്ങളിൽപോലും തമ്മിലടിച്ചു കൊല്ലുന്നു ; ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത്

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies