Thursday, March 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

ഹാനിയെ കൊലപാതകം; ലോകം ഇതുവരെ കണ്ടതിൽ വച്ചേറ്റവും സൂക്ഷ്മമായ ഓപ്പറേഷനുകളിൽ ഒന്ന് ; ഇറാനെ സ്വന്തം നാട്ടിൽ മൊസാദ് നാണം കെടുത്തിയത് ഇങ്ങനെ

by Brave India Desk
Aug 2, 2024, 06:56 pm IST
in Special, Defence, International
Share on FacebookTweetWhatsAppTelegram

ടെഹ്‌റാൻ: ഇസ്രയേലിനെ ഉപദ്രവിച്ചിട്ട് സുഖമായി ജീവിക്കാം എന്ന് കരുതുന്നവരോളം മണ്ടന്മാർ വേറെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാൽ അത്തരത്തിലൊരു മണ്ടത്തരമാണ് ഹമാസ്  ഒക്ടോബർ 7 ന് നടത്തിയത്.

വല്ലപ്പോഴുമൊക്കെ ചില കളിയായുധങ്ങൾ ഇസ്രയേലിന്റെ മതിലിനു പുറത്തേക്ക് ഏറിയും എന്നതൊഴിച്ചാൽ വേറെ പണിയൊന്നും ഇല്ലാതെ നിൽക്കുകയായിരുന്നു ഹമാസ് നേതാക്കന്മാർ. അപ്പോഴാണ് അവർക്ക് ഇങ്ങനൊരു ആന മണ്ടത്തര ബുദ്ധി തോന്നിയത്. അത് പറഞ്ഞു കൊടുത്തത് ആരായാലും അവർക്കൊരു  നമോവാകം പറയുകയല്ലാതെ വേറെയൊന്നും ചെയ്യാനില്ല.

Stories you may like

പെട്ടി തുറന്നപ്പോൾ പുറത്തേക്ക് ഇരച്ചെത്തിയത് ആയിരക്കണക്കിന് ഉറുമ്പുകൾ; മധുരം തിന്നാൻ വന്നതല്ല, നൈറോബി വിമാനത്താവളത്തിൽ ചൈനീസ് സ്വദേശി പിടിയിൽ

ഹോർമുസ് കടലിടുക്കിലെ ഉപരോധം; ഇറാനുമായി ചർച്ച നടത്തി ഇന്ത്യ; ഊർജ്ജ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് ജയശങ്കർ

ഇറാനിലെ ടെഹ്റാനിൽ ഹമാസ് നേതാവ് ഹനിയയെ ബോംബ് ആക്രമണത്തിൽ കൊലപ്പെടുത്തിയ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ നമ്മളെല്ലാവരും കണ്ടതാണ്. ആദ്യം റോക്കറ്റ് ആക്രമണം ആണ് നടന്നതെന്നാണ് കരുതിയതെങ്കിലും പിന്നീടാണ് ഹനിയെ താമസിക്കുന്ന ഗസ്റ്റ് ഹൌസിനെ ലക്‌ഷ്യം വച്ച് കൊണ്ട് മാസങ്ങൾക്ക് മുമ്പ് തന്നെ സ്ഥാപിച്ച ബോംബാണ് ഹമാസ് നേതാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മനസിലായത്.

ഈ കൊലപാതക ആസൂത്രണവും നടപ്പിലാക്കലും, ലോകം ഇന്നേ വരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച മിലിട്ടറി ഓപ്പറേഷനുകളിൽ ഒന്നായാണ് കരുതപ്പെടുന്നത്.

ഇപ്പോഴും ഇസ്രായേൽ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെങ്കിലും, ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന് എല്ലാവർക്കുമറിയാം.

എന്നാൽ എങ്ങനെയാണ് ഈ കൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് എന്ന് നോക്കാം..

ടെഹ്‌റാനിലെ ഒരു ഇറാനിയൻ സർക്കാർ ഔദ്യോഗിക വസതിയിലെ കിടപ്പുമുറിയിൽ മുൻകൂട്ടി സ്ഥാപിച്ച സ്‌ഫോടകവസ്തു പൊട്ടിതെറിച്ചാണ് ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗം ഹനിയയെ വധിച്ചത്

പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ചത്. പരിഭ്രാന്തരായ ബിൽഡിംഗ് സ്റ്റാഫ് അംഗങ്ങൾ , ഹനിയയും അംഗരക്ഷകനും താമസിച്ചിരുന്ന മുറിയിലേക്ക് ഓടിയെത്തി. എന്നാൽ നൊടിയിട കൊണ്ട് എല്ലാം അവസാനിച്ചിരുന്നു.

കോമ്പൗണ്ടിൽ തന്നെ നിലയുറപ്പിച്ചിരുന്ന മെഡിക്കൽ സംഘം, ഉടൻ തന്നെ ഓടിയെത്തിയെങ്കിലും കാര്യമുണ്ടായില്ല. അവരാണ് സംഭവസ്ഥലത്ത് വെച്ച് തന്നെ ഹനിയയെ മരിച്ചതായി പ്രഖ്യാപിച്ചത്. അംഗരക്ഷകനെ രക്ഷിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അയാളും പക്ഷേ മരണത്തിന് കീഴടങ്ങുകയായിരുന്നു.

എന്നാൽ ഈ ആക്രമണത്തെ എന്താണ് ഇത്രയും ലോക ശ്രദ്ധയാകർഷിക്കുന്നത് ?

ഇത്രയധികം സുരക്ഷാ സംവിധാനങ്ങൾ ഉള്ള ഇറാന്റെ കോട്ടയ്ക്കകത്ത് സ്ഫോടകവസ്തു സ്ഥാപിച്ചു എന്നത് , ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗത്തിൽ വരെ ആഴത്തിൽ നുഴഞ്ഞു കയറാനുള്ള മൊസാദിൻറെ കഴിവാണ് വ്യക്തമാക്കുന്നത്. ഇത് കൂടാതെ ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗത്തിലെയും സുരക്ഷാ സംവിധാനത്തിലെയും പോരായ്മകൾ ഈ സ്ഫോടനത്തോടെ തുറന്നു കാട്ടപ്പെട്ടു.

മറ്റൊരു ശ്രദ്ധേയമായ വസ്തുതയായി ലോക മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്, ഇസ്രായേൽ ആക്രമണത്തിന് പ്രദേശ വാസികൾ നൽകിയിട്ടുണ്ടാകുന്ന സഹകരണമാണ്. ഈയൊരു സ്ഫോടനം ഒരിക്കലും നാട്ടുകാരുടെ ഇടപെടലില്ലാതെ നടത്താനാവില്ല.

പൊതുജനങ്ങൾക്കിടയിൽ ഇറാനിയൻ ഭരണകൂടത്തിനെതിരെ ഉയർന്ന അതൃപ്തിയാണ് ഇത് തെളിയിക്കുന്നത്. നിലവിലെ ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യാൻ ചില ഇറാനികൾ തങ്ങളുടെ ജീവൻ പണയപ്പെടുത്തി പോലും ഇസ്രയേലിനൊപ്പം ചേരാൻ തയ്യാറാണ് എന്നത് നിസ്സാര കാര്യമായി കാണാനാകില്ല.

കൃത്യം നടത്തിയത് ഇങ്ങനെ

ടെഹ്‌റാൻ സന്ദർശന വേളയിൽ ഹനിയേ ഇപ്പോൾ അപകടം നടന്ന ഗസ്റ്റ് ഹൗസിൽ ആണ് ഇടയ്ക്കിടെ താമസിച്ചിരുന്നത്
മാസങ്ങൾക്കുമുമ്പ് ടെഹ്‌റാൻ ഗസ്റ്റ്ഹൗസിലേക്ക് സ്‌ഫോടകവസ്തു രഹസ്യമായി കടത്തിയിരുന്നു.

നെഷാത്ത് എന്നറിയപ്പെടുന്ന ഒരു വലിയ കോമ്പൗണ്ടിൻ്റെ ഭാഗമായ ഗസ്റ്റ്ഹൗസ് ഇറാൻ്റെ റെവല്യൂഷണറി ഗാർഡാണ് നടത്തി സംരക്ഷിക്കുന്നത്. ഇത് വിനോദങ്ങൾക്കും രഹസ്യ മീറ്റിംഗുകൾക്കും ഹനിയേയെപ്പോലുള്ള ഉയർന്ന പ്രൊഫൈൽ അതിഥികളെ സ്വീകരിക്കാനും വേണ്ടിയാണ് ഉപയോഗിച്ചു വരുന്നത്

ടെഹ്‌റാൻ സന്ദർശന വേളയിൽ ഹനിയ ഉപയോഗിക്കുന്ന കൃത്യമായ മുറി ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം തിരിച്ചറിഞ്ഞു

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ഹൈടെക്  ബോംബ് ഇറാൻ്റെ മണ്ണിൽ മൊസാദ്  മുൻകൂട്ടി സ്ഥാപിക്കുകയും, വിദൂരമായി പ്രവർത്തിപ്പിച്ച് സ്ഫോടനം നടത്തുകയുമായിരുന്നു

ബോംബിൻ്റെ നിർമ്മാണത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇപ്പോഴും വ്യക്തമല്ല.

ന്യൂയോർക് ടൈംസ് പറയുന്നതനുസരിച്ച്, ഗസ്റ്റ്ഹൗസിൽ ബോംബ് എങ്ങനെ സ്ഥാപിച്ചു എന്നതിൻ്റെ കൃത്യമായ വിശദാംശങ്ങളും വ്യക്തമല്ല.

കൊലപാതകത്തിന് മാസങ്ങൾ നീണ്ട ആസൂത്രണവും കോമ്പൗണ്ടിൻ്റെ വിപുലമായ നിരീക്ഷണവും ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ കൊലപാതകത്തിൻ്റെ സ്വഭാവം വിവരിച്ച രണ്ട് ഇറാനിയൻ ഉദ്യോഗസ്ഥർക്ക്, മുറിയിൽ എങ്ങനെയാണ് സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചതെന്നോ അത് എപ്പോൾ സ്ഥാപിച്ചെന്നോ ഒരു ധാരണയുമില്ല.

സംഭവത്തിൽ ഇറാനിലെ റിവൊല്യൂഷനറി ഗാർഡ് കോപ്‌സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹമാസ് നേതാവിന്റെ കൊലപാതകം അതീവ രഹസ്യമാക്കി വച്ച ഇസ്രായേൽ കൊലപാതകത്തിന് മുമ്പ് യുഎസിനെയോ മറ്റ് സഖ്യകക്ഷികളെയോ അറിയിച്ചിട്ടില്ല എന്ന് ശ്രദ്ധേയമാണ്.  അതെ സമയം അമേരിക്കയ്ക്ക് പിന്നീട് വിശദാംശങ്ങൾ നൽകുകയായിരുന്നു.

ഇനി സംഭവിക്കാൻ പോകുന്നത് …

മൊസാദിൻ്റെ ചുമതലയുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് കൊലപാതകം തീരുമാനിച്ചതെന്ന് ഒരു വിദേശ മാദ്ധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്

ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനും വെടിനിർത്തൽ സ്ഥാപിക്കുന്നതിനുമുള്ള ചർച്ചകളിലാണ് ഈ തീരുമാനം ഉണ്ടായത് .

ഹനിയയുടെ മരണം ഒക്ടോബർ 7 ന് നടന്ന തീവ്രവാദ ആക്രമണത്തിന് പ്രതികാരം ആയാണ് കരുതുന്നത്. അത് കൊണ്ട് തന്നെ ബന്ദികളെ വിട്ടുകിട്ടലും, വെടി നിർത്തലും ഇനി ഇസ്രയേലിന്റെ ഭാഗത്ത് നിന്നും മുന്നോട്ട് പോകാൻ സാധ്യതയുണ്ട്.

എന്നാൽ മറുഭാഗത്ത് നിന്നും ചിന്തിക്കുകയാണെങ്കിൽ

കൊലപാതകം മേഖലയിൽ കൂടുതൽ സംഘർഷത്തിന് കാരണമാകുമെന്നാണ് കരുതപ്പെടുന്നത് . ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഹനിയയുടെ കൊലപാതകത്തിന് കടുത്ത ശിക്ഷ നൽകുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് , ഇത് ഇസ്രായേലിനെതിരെ പ്രതികാര നടപടികളിലേക്ക് നയിച്ചേക്കാം.

ഈ സംഭവം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വെടിനിർത്തൽ ചർച്ചകളെയും മിഡിൽ ഈസ്റ്റിലെ ഭൗമ രാഷ്ട്രീയ സംവിധാനത്തെയും ഒരു പക്ഷെ ബാധിച്ചേക്കാം.

Tags: iranMOSSADisrael
Share21TweetSendShare

Latest stories from this section

യുദ്ധഭീതിയെ അതിജീവിച്ച് ‘ഷെൻലോങ്’; ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ എണ്ണക്കപ്പൽ! സൗദിയിൽ നിന്ന് കൊണ്ടുവന്നത് ഒന്നര ലക്ഷത്തോളം ടൺ ക്രൂഡ് ഓയിൽ

യുദ്ധഭീതിയെ അതിജീവിച്ച് ‘ഷെൻലോങ്’; ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ എണ്ണക്കപ്പൽ! സൗദിയിൽ നിന്ന് കൊണ്ടുവന്നത് ഒന്നര ലക്ഷത്തോളം ടൺ ക്രൂഡ് ഓയിൽ

ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ കപ്പൽ മുംബൈ തീരത്ത് എത്തി ; എണ്ണ ടാങ്കർ കപ്പലിൽ ഉള്ളത് സൗദി അറേബ്യയിൽ നിന്നുള്ള 135,335 മെട്രിക് ടൺ ക്രൂഡ് ഓയിൽ

ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ കപ്പൽ മുംബൈ തീരത്ത് എത്തി ; എണ്ണ ടാങ്കർ കപ്പലിൽ ഉള്ളത് സൗദി അറേബ്യയിൽ നിന്നുള്ള 135,335 മെട്രിക് ടൺ ക്രൂഡ് ഓയിൽ

ഒമാൻ ലക്ഷ്യമിട്ട് വീണ്ടും ആക്രമണവുമായി ഇറാൻ ; സലാല തുറമുഖത്ത് എണ്ണ ടാങ്കറുകൾക്ക് നേരെ ഡ്രോൺ ആക്രമണം

ഒമാൻ ലക്ഷ്യമിട്ട് വീണ്ടും ആക്രമണവുമായി ഇറാൻ ; സലാല തുറമുഖത്ത് എണ്ണ ടാങ്കറുകൾക്ക് നേരെ ഡ്രോൺ ആക്രമണം

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

പാകിസ്താനിൽ വീടിനുമുകളിൽ മോർട്ടാർ ഷെൽ പതിച്ച് ഒരു കുടുംബത്തിലെ 5 പേർ കൊല്ലപ്പെട്ടു; അതിർത്തിയിൽ ‘ഓപ്പറേഷൻ ഗസബ്’ കടുക്കുന്നു; 

Discussion about this post

Latest News

മാഗിയെ പറ്റിച്ച ‘വട്ടത്തിലുള്ള’ ബുദ്ധി! യിപ്പി ഇന്ത്യപിടിച്ച രഹസ്യം

മാഗിയെ പറ്റിച്ച ‘വട്ടത്തിലുള്ള’ ബുദ്ധി! യിപ്പി ഇന്ത്യപിടിച്ച രഹസ്യം

ഇവന്മാർ പിന്നെ എന്നാ ഉണ്ടാക്കാനാ? കാട്ടാന പ്രശ്‌നത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ വഴി മുടക്കും; വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി

അ​ധി​ക്ഷേ​പ​ക​ര​മാ​യ ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ന്ന​ത് മാ​ർ​ക്‌​സി​സ്റ്റു​കാ​രു​ടെ രീ​തി​യ​ല്ല;അസഭ്യം പറയുന്ന സംസ്കാരം ഞങ്ങൾക്കില്ല;എംഎം മണി

“കുഴല്‍നാടന്‍ പരനാറി, ചെറ്റത്തരം പറയുന്നു, ആണുങ്ങളെപ്പോലെ നേര്‍ക്കുനേര്‍ രാഷ്ട്രീയം പറയൂ”: എംഎം മണി; മാസപ്പടി വിവാദത്തിന്‍മേല്‍ കേരള രാഷ്ട്രീയത്തില്‍ വാക്‌പോര് മുറുകുന്നു

മന്ത്രിയാണെങ്കിലും ഒരുമാതിരി പണി കാണിക്കരുത്, അവിടെയിരുന്ന് ഒണ്ടാക്കലല്ല പണി”; സജി ചെറിയാനെ തെറിവിളിച്ച് എം എം മണി! 

ഇത് എട്ടു വർഷം മുൻപുള്ള സംഭാഷണം, എന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്”; വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടിയുമായി രശ്മിക മന്ദാന! 

ഇത് എട്ടു വർഷം മുൻപുള്ള സംഭാഷണം, എന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്”; വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടിയുമായി രശ്മിക മന്ദാന! 

പെട്ടി തുറന്നപ്പോൾ പുറത്തേക്ക് ഇരച്ചെത്തിയത് ആയിരക്കണക്കിന് ഉറുമ്പുകൾ; മധുരം തിന്നാൻ വന്നതല്ല, നൈറോബി വിമാനത്താവളത്തിൽ ചൈനീസ് സ്വദേശി പിടിയിൽ

പെട്ടി തുറന്നപ്പോൾ പുറത്തേക്ക് ഇരച്ചെത്തിയത് ആയിരക്കണക്കിന് ഉറുമ്പുകൾ; മധുരം തിന്നാൻ വന്നതല്ല, നൈറോബി വിമാനത്താവളത്തിൽ ചൈനീസ് സ്വദേശി പിടിയിൽ

രാജ്യത്ത് ഇന്ധനക്ഷാമമെന്ന പ്രചാരണം പച്ചക്കള്ളം; ഭാരതത്തിന്റെ പക്കൽ ആവശ്യത്തിന് സ്റ്റോക്കുണ്ട്; ജനങ്ങൾ ഭയപ്പെടേണ്ടെന്ന് ഹർദീപ് സിംഗ് പുരി

രാജ്യത്ത് ഇന്ധനക്ഷാമമെന്ന പ്രചാരണം പച്ചക്കള്ളം; ഭാരതത്തിന്റെ പക്കൽ ആവശ്യത്തിന് സ്റ്റോക്കുണ്ട്; ജനങ്ങൾ ഭയപ്പെടേണ്ടെന്ന് ഹർദീപ് സിംഗ് പുരി

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

കഥയുണ്ടാക്കി ആരെയും പറ്റിക്കാമെന്ന് കരുതേണ്ട; താലിബാൻ വിഷയത്തിൽ ഇന്ത്യയെ പഴിചാരുന്ന പാക് ഇരവാദത്തിന് കരണത്തടിച്ച് വിദേശകാര്യ മന്ത്രാലയം

കഥയുണ്ടാക്കി ആരെയും പറ്റിക്കാമെന്ന് കരുതേണ്ട; താലിബാൻ വിഷയത്തിൽ ഇന്ത്യയെ പഴിചാരുന്ന പാക് ഇരവാദത്തിന് കരണത്തടിച്ച് വിദേശകാര്യ മന്ത്രാലയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies