ന്യൂയോർക്ക്: 2024 വൈആർ4 എന്ന ഛിന്നഗ്രഹത്തിന്റെ വരവിനെ വലിയ ഭീതിയോടെയാണ് ശാസ്ത്രലോകം കാണുന്നത്. ഭൂമിയുമായി കൂട്ടിയിടിക്കാൻ ഇത്രയേറെ സാദ്ധ്യതയുള്ള ഛിന്നഗ്രഹം അടുത്തിടെ വേറെ ഉണ്ടായിട്ടില്ല. 2032 ലാണ് ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക് അടുത്തായി എത്തുക. കൂട്ടിയിടി സാദ്ധ്യതയുള്ളതിനാൽ അതി സൂക്ഷ്മമായി ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കുകയാണ് അധികൃതർ.
എന്നാൽ ഇതിനിടെ ശാസ്ത്രലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് മറ്റൊരു ഛിന്നഗ്രഹത്തിന്റെ വരവ്. ഫെബ്രുവരി 16 ന് ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക് തൊട്ടരികിലായി എത്തും. ഫുട്‌ബോൾ മൈതാനത്തിന്റെയത്ര വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചേക്കാം. ഇതാണ് ഗവേഷകരെ ആശങ്കയിലാഴ്ത്തുന്നത്.
2024 എക്‌സ്ജി എന്നാണ് ഈ ഛിന്നഗ്രഹത്തിന് നൽകിയിരിക്കുന്ന പേര്. 170 അടിയുള്ള ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം ഭൂമിയ്ക്ക് നേരെയാണ്. ഞായറാഴ്ച രാവിലെ 8 മണിയോടെ ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക് അടുത്തായി എത്തും. മണിക്കൂറിൽ 32,707 കിലോ മീറ്റർ എന്ന വേഗതയിലാണ് ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം.
ഏഥെൻ വിഭാഗത്തിൽപ്പെടുന്ന ഛിന്നഗ്രഹം ആണ് ഇത്. നിയർ എർത്ത് ഒബ്‌ജെക്റ്റ്‌സിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക് ഞായറാഴ്ച ഭൂമിയ്ക്ക് ഏറ്റവും അടുത്തായി എത്തും. അങ്ങനെ വരുമ്പോൾ ഭൂമിയിൽ നിന്നും 5.9 മില്യൺ കിലോമീറ്റർ മാത്രമായിരിക്കും. നിലവിൽ ഈ അകലം എന്നത് സുരക്ഷിതമായിട്ടാണ് വിലയിരുത്തുന്നത്. എന്നാൽ അതേസമയം അപകടസാദ്ധ്യത തള്ളിക്കളയാൻ കഴിയില്ല. ഛിന്നഗ്രഹത്തിന്റെ സഞ്ചാര ദിശയിൽ എന്തെങ്കിലും മാറ്റം വന്നാൽ ഭൂമിയെ ദോഷകരമായി ബാധിച്ചേക്കാം.
170 മീറ്റർ എന്ന ഛിന്നഗ്രഹത്തിന്റെ വലിപ്പം അപകടകരമല്ല. എന്നിരുന്നാലും ഭൂമിയിൽ പതിച്ചേക്കാം. 2013 ൽ ഇതേ വലിപ്പമുള്ള ഛിന്നഗ്രഹം റഷ്യയിൽ പതിച്ചിരുന്നു. ഇതിന്റെ ആഘാതത്തിൽ 1500 പേർക്ക് ആയിരുന്നു പരിക്കേറ്റത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നതോടെ ഈ ഛിന്നഗ്രഹം പൊട്ടിത്തെറിച്ചു. ഇതിന്റെ ആഘാതത്തിലാണ് ആളുകൾക്ക് പരിക്കേറ്റത്. ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിയ്ക്കുമ്പോൾ കിലോ മീറ്ററുകളോളം ഭാഗം തകർന്ന് തരിപ്പണം ആകും.
ഛിന്നഗ്രഹത്തിന്റെ സഞ്ചാരം അതിസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നാണ് നാസ വ്യക്തമാക്കുന്നത്. നൂതന സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഛിന്നഗ്രഹത്തെ നാസ നിരീക്ഷിക്കുന്നത്.
Discussion about this post