ബെവ്കോ ഔട്ട്‍ലറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വരിയിൽ നിർത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ വരിയിൽ നിർത്തിയത് അച്ഛനെന്ന് പോലീസ് വ്യക്തമാക്കി. പിതാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം.
മാട്ടായ സ്വദേശിയാണ് കുട്ടിയുമായി ബെവ്കോയിൽ എത്തിയത്. ഇന്നലെ രാത്രി എട്ട്മണിയോടെയാണ് പെൺകുട്ടിയെ പട്ടാമ്പി തൃത്താല കരിമ്പിനക്കടവ് ബിവറേജ് ഔട്ട്‌ലറ്റിന്റെ പ്രീമിയംകൗണ്ടറിൽ പെൺകുട്ടിയെ ക്യൂ നിർത്തിയത്.
ക്യൂവിൽ ഉണ്ടായിരുന്നവർ പ്രശ്‌നമുണ്ടാക്കിയിട്ടും കൂടെയുണ്ടായിരുന്നയാൾ ക്യൂവിൽ നിന്ന്പെൺകുട്ടിയെ മാറ്റാൻ തയാറായില്ല. ക്യൂവിൽ ഉണ്ടായിരുന്ന മാറ്റൊരാൾ എടുത്തിരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
താൻ ഏറെ നാൾ വിദേശത്തായിരുന്നുവെന്നും വിഷു പ്രമാണിച്ചാണ് വീട്ടിലെത്തിയതെന്നും ഇയാൾപറയുന്നു. താൻ എവിടെ പോയാലും കുട്ടി ഒപ്പമുണ്ടാകും. ഇന്നലെ പുറത്തേക്ക് സാധനങ്ങൾ വാങ്ങാൻഇറങ്ങിയപ്പോൾ കുട്ടി കൂടെ വന്നത്. ഇതിനിടെയാണ് ബിവറേജിൽ കയറിയത്. കുട്ടി ഒറ്റക്കാകുമെന്ന്കരുതിയാണ് കൂടെ കൂട്ടിയതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത് .
Discussion about this post